25,000 രൂപയ്ക്ക് തന്നെ വില്‍ക്കാന്‍ ശ്രമിച്ച അച്ഛന്‍; എല്ലാം തുറന്ന് പറയാന്‍ എന്തുകൊണ്ട് വൈകി എന്നതിന് ഖുശ്ബു പറഞ്ഞ കാരണം

1 month ago 7

Authored by: അശ്വിനി പി|Samayam Malayalam7 Apr 2026, 5:24 p.m. IST

പതിനാറാം വയസ്സില്‍ അവസാനിച്ചതാണ് എനിക്ക് എന്റെ അച്ഛനുമായുള്ള ബന്ധം. ഇന്ന് അവര്‍ ജീവിച്ചിരിപ്പുണ്ടോ മരിച്ചോ എന്നെനിക്ക് അറിയില്ല. അത് അറിയേണ്ട ആവശ്യവും എനിക്കില്ല എന്നാണ് ഖുശ്ബു പറഞ്ഞത്

khushbu sundar fatherഖുശ്ബു സുന്ദർ
സൗത്ത് ഇന്ത്യന്‍ സിനിമാ ലോകത്ത് ആരാധകര്‍ ഒരു കോവില്‍ തന്നെ കെട്ടി ആരാധിക്കുന്ന നടിയാണ് ഖുശ്ബു സുന്ദര്‍ . സിനിമയില്‍ അത്രയേറെ തിളക്കമുള്ള ഒരു നടിയാണെങ്കിലും ജീവിതത്തില്‍ വലിയൊരു ദുരന്തം നേരിട്ടുകൊണ്ട് വന്ന പെണ്‍കുട്ടിയായിരുന്നു ഖുശ്ബു. തന്റെ അച്ഛനില്‍ നിന്ന് തന്നെ നേരിട്ട പീഡനത്തെ കുറിച്ച് ഖുശ്ബു സുന്ദര്‍ പറഞ്ഞ കാര്യങ്ങള്‍ ആരാധകര്‍ക്ക് വലിയ ഷോക്കിങ് തന്നെയായിരുന്നു. എന്തുകൊണ്ട് ആ അനുഭവത്തെ കുറിച്ച് പറയാന്‍ ഇത്രയേറെ കാലതാമസം എടുത്തു എന്ന് ഖുശ്ബു വ്യക്തമാക്കിയിട്ടുണ്ട്.

പതിനാറ് വയസ്സിന് ശേഷം എനിക്ക് എന്റെ അച്ഛനുമായി യാതൊരു ബന്ധവുമില്ല. ഞാന്‍ അവരെ കണ്ടിട്ടേയില്ല, ജീവിച്ചിരിപ്പുണ്ടോ മരിച്ചോ എന്നൊന്നും എനിക്കറിയില്ല. അതൊന്നും എന്നെ ബാധിക്കുന്നുമില്ല. പക്ഷേ മനസ്സില്‍ എവിടെയോ ഉണ്ടായിരുന്നു ഉണ്ടായിരുന്നു, ഓരോ പകലും ഞാന്‍ എഴുന്നേല്‍ക്കുന്നത് ആ വേദനയോടെയാണ്. അത് എന്നെ എല്ലാ കാലത്തും വേദനിപ്പിച്ചിട്ടുണ്ട്.

Also Read: ഇന്റേണല്‍ ഇഞ്ച്വറി സംഭവിച്ച് ഐസിയുവിലായി, അക്വേറിയം തകര്‍ന്നുണ്ടായ അപകടത്തില്‍ തലനാരിഴയ്ക്ക് രക്ഷപ്പെട്ടു; ടൊവിനോ പറയുന്നു

എല്ലാവരോടും, എല്ലാ സ്ത്രീകളോടും ഞാന്‍ പറയുന്നത് എന്തെങ്കിലും പ്രശ്‌നങ്ങളുണ്ടായാല്‍ അത് തുറന്ന് പറയണം എന്നാണ്. ആ സമയത്ത് തന്നെ തുറന്ന് പറയണം. ഞാന്‍ എന്തുകൊണ്ട് എല്ലാം പറയാന്‍ ഇത്ര കാലം എടുത്തു എന്ന് ചോദിച്ചാല്‍, എന്തൊക്കെയായാലും എന്റെ അച്ഛനാണ് എന്ന ബോധം എന്നെ പിന്നോട്ട് വലിച്ചിരുന്നു. എന്റെ അമ്മയും, കുടുംബവും സഹോദരങ്ങളും എല്ലാം അതിലേക്ക് വരും.

വര്‍ഷങ്ങള്‍ക്ക് ശേഷം ഞാന്‍ നേരിട്ട പീഡനത്തെ കുറിച്ച് പറയുമ്പോള്‍ എന്റെ ഭര്‍ത്താവിനോ മക്കള്‍ക്കോ അത് ഷോക്കിങ് ആയിരുന്നില്ല, കാരണം അദ്ദേഹത്തിനും മക്കള്‍ക്കും അതെല്ലാം അറിയാവുന്നതാണ്. പക്ഷേ അത് പറഞ്ഞതിന് ശേഷം മനസ്സിലെ വലിയൊരു ഭാരം ഒഴിഞ്ഞത് പോലെയാണ് എനിക്ക് അനുഭവപ്പെട്ടത്- ഖുശ്ബു സുന്ദര്‍ പറഞ്ഞു.


ഒരു മുസ്ലീം കുടുംബത്തിലാണ് ഖുശ്ബു സുന്ദര്‍ ജനിച്ചത്. മൂന്ന് ആണ്‍കുട്ടികള്‍ക്ക് ശേഷം പിറന്ന പെണ്‍കുട്ടിയായിരുന്നു, പെണ്ണാണ് പിറന്നത് എന്നറിഞ്ഞ് തന്നെ കാണാന്‍ പോലും അച്ഛന്‍ വന്നില്ലായിരുന്നു എന്നാണ് ഞാന്‍ അറിഞ്ഞത്. അതിന് ശേഷമുള്ള അദ്ദേഹത്തിന്റെ പീഡനത്തില്‍ നിന്ന് രക്ഷപ്പെട്ടാണ് സിനിമയിലേക്ക് എത്തുന്നത്. പതിനാറാം വയസ്സില്‍ 25000 രൂപയ്ക്ക് എന്നെ നിര്‍മാതാവിന് വില്‍ക്കാന്‍ ശ്രമിച്ച ആളാണ് എന്റെ അച്ഛന്‍ എന്ന് ഖുശ്ബു സുന്ദര്‍ തുറന്ന് പറഞ്ഞിരുന്നു.
അശ്വിനി പി

രചയിതാവിനെക്കുറിച്ച്അശ്വിനി പിസമയം മലയാളത്തില്‍ എന്റര്‍ടൈന്‍മെന്റ് സെക്ഷനില്‍ സീനിയർ ഡിജിറ്റൽ കണ്ടൻ്റ് പ്രൊഡ്യൂസറാണ് അശ്വിനി പി. 2013 ലാണ് പത്രപ്രവർത്തക എന്ന നിലയിലുള്ള കരിയർ ആരംഭിച്ചത്. വൺഇന്ത്യ - ഫിൽമിബീറ്റ് പോലുള്ള ദേശീയ മാധ്യമങ്ങളിൽ പ്രവ‍ൃത്തിച്ചു. സിനിമ മേഖലയെ വളരെ ഗൗരവമായി കാണുകയും ആ വിഷയത്തെ കുറിച്ച് അറിയാനും എഴുതാനുമാണ് താത്പര്യം. സിനിമാ രംഗത്തെ എഴുത്തുകാരുമായും സംവിധായകന്മാരായും അഭിനേതാക്കളുമായി അഭിമുഖം നടത്തിയിട്ടുണ്ട്. സിനിമ ചർച്ചകളിൽ പങ്കെടുത്തിട്ടുണ്ട്. നവമാധ്യമ രംഗത്ത് 13 വര്‍ഷത്തെ പ്രവൃത്തി പരിചയം. പൊളിട്ടിക്കല്‍ സയന്‍സില്‍ ബിരുദവും ജേര്‍ണലിസത്തില്‍ ഡിപ്ലോമയും നേടി.... കൂടുതൽ വായിക്കുക

Read Entire Article