Authored by: അശ്വിനി പി|Samayam Malayalam•22 Aug 2025, 12:44 pm
പാർവ്വതിയും ജയറാമും തമ്മിലുള്ള പ്രണയത്തെ കുറിച്ച് പല അവസരങ്ങളിലും ഇരുവരും സംസാരിച്ചിട്ടുണ്ട്. എന്നാൽ പാർവ്വതിയുമായി പ്രണയത്തിലാവുന്നതിന് മുൻപേ ജയറാമിന് ഒരു പ്രണയം ഉണ്ടായിരുന്നു.
പാർവ്വതി ജയറാംജയറാമും പാർവ്വതി യും തമ്മിൽ പ്രണയിക്കുന്ന കാലത്തെ ഓരോ കാര്യങ്ങളും ഇന്റസ്ട്രിയിലെ പലരിലൂടെയും പ്രേക്ഷകർ അറിഞ്ഞിട്ടുണ്ട്. സിദ്ധിഖ്, സത്യൻ അന്തിക്കാട്, സുരേഷ് ഗോപി അടക്കമുള്ള പലരും ആ പ്രണയത്തിന് പല തരത്തിലും പിന്തഉണച്ചവരാണ്. എന്നാൽ ഇവരാരും അറിയാത്ത ഒരു പ്രണയവും ജയറാമിന്റെ ജീവിതത്തിലുണ്ടായിട്ടുണ്ട്. കല്യാണം കഴിഞ്ഞ് 33 വർഷങ്ങൾ കഴിഞ്ഞു, മക്കൾ വിവാഹിതരായി ഇപ്പോഴാണ് ആ പ്രണയത്തെ കുറിച്ച് പാർവ്വതി പോലും അറിയുന്നത്.
Also Read: 23 വയസ്സിൽ അമ്മയായി! ചെയ്യരുത് എന്ന് പലരും പറഞ്ഞു; ടൈപ് കാസ്റ്റ് ചെയ്യപ്പെടുന്നതിൽ ഭയമില്ലേ, അനുപമ പറയുന്നുഒരു പൊതു വേദിയിൽ വച്ചാണ് ജയറാം ആ പ്രണയത്തെ കുറിച്ച് പറയുന്നത്. വേദിയിൽ നിന്ന് ജയറാം സംസാരിക്കുമ്പോൾ, പിറകിൽ പാർവ്വതിയും മകൻ കാളിദാസും ഉണ്ടായിരുന്നു. പാർവ്വതിയോട് കല്യാണം കഴിഞ്ഞ കാലത്ത് ഇതേ കുറിച്ചു പറഞ്ഞു എന്ന് പറഞ്ഞുകൊണ്ടാണ് ജയറാം അത് വെളിപ്പെടുത്തുന്നത് തന്നെ
കോളേജിൽ പഠിക്കുന്ന കാലത്ത് എനിക്കൊരു പ്രണയമുണ്ടായിരുന്നു. ഒരു പിഷാരടി കുട്ടി, ഷാരടി എന്നാണ് വിളിച്ചോണ്ടിരുന്നത്. എനിക്ക് ഷാരടിക്കുട്ടിയെ ഇഷ്ടമായിരുന്നു, പക്ഷേ തിരിച്ച് ഷാരടി കുട്ടിയ്ക്ക് എന്നെ ഇഷ്ടമുണ്ടായിരുന്നില്ല. രണ്ട് വർഷം ഞാൻ ഷാരടിക്കുട്ടിയുടെ പിറകെ നടന്നിട്ടുണ്ട്, പക്ഷേ ഒരു തവണ പോലും അവൾ എന്നെ തിരിഞ്ഞു നോക്കിയില്ല. എന്റെ കൂടെയുള്ളവരുമായി സംസാരിക്കുന്നുണ്ട്, നോക്കുന്നുണ്ട്, ചിരിക്കുിന്നുണ്ട്, പക്ഷേ എന്റെ മുഖത്ത് മാത്രം നോക്കുന്നില്ല.
രണ്ട് വർഷത്തിന് ശേഷം കോളേജിലെ പരിപാടിയിൽ ഷാരടി കുട്ടി ഡാൻസ് ചെയ്യുന്നുണ്ട്, ഭരതനാട്യം നർത്തകിയാണ് അവൾ. കർട്ടൻ വലിക്കാനിരുന്ന എൻസിസി യുടെ കുട്ടികളോട്, ഇന്ന് ഞാൻ കർട്ടൺ വലിച്ചോട്ടെ എന്ന് ഞാൻ ചോദിച്ചു. അങ്ങനെയെങ്കിലും ഷാരടിയുമായി ഒരു കണക്ഷൻ കിട്ടിയാലോ എന്നതായിരുന്നു എന്റെ ചിന്ത. പക്ഷേ ഡാൻസ് കഴിയുന്നത് വരെ എന്റെ മുഖത്ത് ആ കുട്ടി തിരിഞ്ഞൊന്ന് നോക്കിയില്ല.
Also Read: മോഹൻലാലിൻറെ പ്രണയിനിയായി വന്ന അമേരിക്കകാരി! പൊന്നുകൊണ്ട് ചേർത്തുവച്ച കിന്റ്സുഗി; ഇത് അതിജീവനത്തിന്റെ പ്രതിരൂപം! മേക്കോവർ ചിത്രങ്ങൾ
ദേഷ്യം സഹിക്കാൻ വയ്യാതെ ആ കർട്ടൻ ഇനിയൊരു മനുഷ്യനും അഴിക്കാൻ കഴിയാത്ത വിധം ടൈറ്റായി ഞാൻ കെട്ടിട്ടു വച്ചു. ഡാൻസ് കഴിഞ്ഞു, കർട്ടൻ ഇടുന്നത് വരെ ഒറ്റക്കാലിൽ നിൽക്കുകയാണ് ഷാരടി. കർട്ടനിടാൽ എല്ലാവരും വിളിച്ചു പറഞ്ഞു, പക്ഷേ കെട്ട് മുറുകി, അഴിക്കാൻ പറ്റുന്നില്ല. കർട്ടൻ ഇടാത്തത് കൊണ്ട്, അവിടെ നിന്ന് നമസ്കരിച്ച് തിരിഞ്ഞു നടക്കുന്നതിന് പകരം ഷാരടി കുട്ടി ഒറ്റക്കാലിൽ ഞൊണ്ടി ഞൊട്ടി പിന്നോട്ട് പോയി.
പിറ്റേ ദിവസം മുതൽ ഷാരടിക്കുട്ടിയെ കാണുമ്പോൾ ആളുകൾ ഞൊണ്ടി ഞൊണ്ടി കളിയാക്കാൻ തുടങ്ങി. പിന്നീട് പരീക്ഷ കഴിയുന്നതിന് മുന്നേ പഠിത്തം നിർത്തി അവർ പോയി. പിന്നീട് ഞാൻ ഷാരടിക്കുട്ടിയെ കണ്ടിട്ടില്ല. വർഷങ്ങൾക്ക് ശേഷം, ഞാൻ നടനായി, ബോംബെ ഷൺമുഖാനന്ദ ഓഡിറ്റോറിയത്തിൽ വച്ച് നടക്കുന്ന ഒരു ഓണാഘോഷ പരിപാടിയിൽ എന്നെ ക്ഷണിച്ചു. പ്രോഗ്രാമിന് ശേഷം, അതിന്റെ മുഖ്യ സംഘാടകൻ എന്നെ വീട്ടിലേക്ക് ക്ഷണിച്ചു. ഭക്ഷണം അദ്ദേഹത്തിന്റെ വീട്ടിവാണ് അറേഞ്ച് ചെയ്തിരിയ്ക്കുന്നത് എന്ന് പറഞ്ഞു.
യുഎഇയിലെ കമ്പനികൾ പുതിയ വെല്ലുവിളിയിൽ; പ്രവാസികൾക്ക് ചെലവ് കൂടുതൽ
അവിടെ ചെന്നപ്പോൾ അതാ അവിടെ ആ പഴയ ഷാരടിക്കുട്ടി. പുള്ളിക്കാരന്റെ ഭാര്യയാണ്, അദ്ദേഹത്തിന് പഴയ കഥകൾ എല്ലാം അറിയാം. അന്ന് ഞങ്ങൾ പഴയ കാര്യങ്ങൾ എല്ലാം ഒരുപാട് സംസാരിച്ചിരുന്നു- ജയറാം പറഞ്ഞു. അതിന് ശേഷം വേദിയിൽ സംസാരിക്കാനെത്തിയ പാർവ്വതി, ഈ കഥ ഇന്നാണ് ഞാൻ അറിയുന്നത് എന്ന് വെളിപ്പെടുത്തുകയായിരുന്നു. സത്യമാണോ എന്ന സംശയം കാളിദാസിനും ഉണ്ടായിരുന്നുവത്രെ

രചയിതാവിനെക്കുറിച്ച്അശ്വിനി പിസമയം മലയാളത്തില്‍ എന്റര്‍ടൈന്‍മെന്റ് സെക്ഷനില്‍ സീനിയർ ഡിജിറ്റൽ കണ്ടൻ്റ് പ്രൊഡ്യൂസറാണ് അശ്വിനി പി. 2013 ലാണ് പത്രപ്രവർത്തക എന്ന നിലയിലുള്ള കരിയർ ആരംഭിച്ചത്. വൺഇന്ത്യ - ഫിൽമിബീറ്റ് പോലുള്ള ദേശീയ മാധ്യമങ്ങളിൽ പ്രവൃത്തിച്ചു. സിനിമ മേഖലയെ വളരെ ഗൗരവമായി കാണുകയും ആ വിഷയത്തെ കുറിച്ച് അറിയാനും എഴുതാനുമാണ് താത്പര്യം. സിനിമാ രംഗത്തെ എഴുത്തുകാരുമായും സംവിധായകന്മാരായും അഭിനേതാക്കളുമായി അഭിമുഖം നടത്തിയിട്ടുണ്ട്. സിനിമ ചർച്ചകളിൽ പങ്കെടുത്തിട്ടുണ്ട്. നവമാധ്യമ രംഗത്ത് പന്ത്രണ്ട് വര്‍ഷത്തെ പ്രവൃത്തി പരിചയം. പൊളിട്ടിക്കല്‍ സയന്‍സില്‍ ബിരുദവും ജേര്‍ണലിസത്തില്‍ ഡിപ്ലോമയും നേടി.... കൂടുതൽ വായിക്കുക





English (US) ·