ഏറ്റവും കൂടുതല്‍ പാഡഡ് ബ്രാ ഉള്ള നടി ഞാനായിരിക്കും; നാല്‍പതുകള്‍ക്ക് ശേഷമാണ് എനിക്ക് തിരിച്ചറിവുണ്ടായത് എന്ന് സമീറ റെഡ്ഡി

15 hours ago 1
ഓരോ സ്ത്രീകളും അവരുടെ കോണ്‍ഫിഡന്‍സിന് വേണ്ടി എന്തൊക്കെ ചെയ്യുന്നുണ്ട്, പക്ഷേ ഇന്നത്തെ കാലത്ത് അതെല്ലാം തകര്‍ക്കുകയാണല്ലോ, അതിനെ കുറിച്ച് എന്താണ് പറയാനുള്ളത് എന്ന ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു സമീറ റെഡ്ഡി . എനിക്കിപ്പോള്‍ 47 വയസ്സായി, ഈ പ്രായം വരെ ഞാന്‍ ഏതൊക്കെ തരത്തിലുള്ള കളിയാക്കലുകളും ബോഡി ഷെയിമിങും കേട്ടിട്ടുണ്ടെന്നോ. കൂടുതല്‍ സ്ത്രീകള്‍ക്കും തുടക്കത്തില്‍ തന്നെ ഇത്തരം അനുഭവങ്ങളുണ്ടാവുന്നത് അവരുടെ സ്വന്തം കുടുംബത്തില്‍ നിന്നു തന്നെയാണ്.

കുടുംബത്തിലുള്ളവര്‍ തന്നെയാണ് വന്ന് കയറുന്ന പെണ്‍കുട്ടികളോട് നീ കറുത്തിട്ടാണ്, കുള്ളത്തിയാണ്, തടിച്ചിട്ടാണ് എന്നൊക്കെ പറയുന്നത്. എനിക്ക് മനസ്സിലാവാത്തത് സൗന്ദര്യത്തിന് ആരാണ് നിര്‍വചനം നല്‍കിയിരിക്കുന്നത് എന്നാണ്. സിനിമയില്‍ എന്റെ തുടക്കകാലത്ത് നിറം കൂട്ടാനായി എനിക്ക് ഒരുപാട് മേക്കപ്പുകള്‍ ചെയ്യുമായിരുന്നു. അവസാനം മുഖത്ത് ഒരു കളറും, കഴുത്തിന് താഴോട്ട് വേറെ കളറും. അതോടെ ശരീരം മൊത്തം മേക്കപ് ചെയ്യേണ്ടി വന്നു.

Samayam Malayalamഅച്ഛനൊപ്പം ഒരു ഫോട്ടോ പോലുമില്ല, അതില്‍ എനിക്ക് കുറ്റബോധമുണ്ട് എന്ന് സ്‌നേഹ പ്രസന്ന
മൊത്തത്തില്‍ ആശയക്കുഴപ്പമാണ്, എന്താണ് ഞാന്‍ ചെയ്യുന്നത്, ആരെയാണ് ഞാന്‍ പ്രതിനിധാനം ചെയ്യുന്നത്, ഞാനാരാണ് എന്നൊക്കെയുള്ള കണ്‍ഫ്യൂഷന്‍ വരും. എന്റെ നാല്‍പതുകളികേക്ക് കടന്നപ്പോള്‍ മാത്രമാണ് എനിക്കത് ബ്രേക്ക് ചെയ്യാന്‍ സാധിച്ചത്. അതുവരെ എനിക്ക് പാഡഡ് ബ്രാ ധരിക്കേണ്ടി വന്നു, പാഡഡ് ബംപ് ധരിക്കേണ്ടി വന്നു. എന്റെ കളറ് മാറുന്നു, കണ്ണില്‍ ലെന്‍സ് വയ്ക്കുന്നു, പാഡഡ് ബ്രായും പാഡഡ് ബംപും വയ്പ്പിക്കുന്നു അവസാനം ഞാന്‍ ഞാനേ അല്ലാത്ത അവസ്ഥ.

ഞാന്‍ പൊതുവെ ഛബ്ബിയായിട്ടുള്ള ആളായിരുന്നു, സ്വാഭാവികമായും മെലിയുമ്പോള്‍ ശരീരത്തിലെ 'ഫണ്ണി പാര്‍ട്‌സ്' കുറയുമല്ലോ, അപ്പോള്‍ സ്വാഭാവികമായും അസോസിയേറ്റ് ഡയരക്ടര്‍ വന്ന് പറയും നിങ്ങളുടെ ബംപ് ഫ്‌ളാറ്റ് ആണ് പാഡ് ധരിക്കണം എന്ന്. അതും ഒരു സ്ത്രീ എഡിയായിരുന്നു. ഇന്ന് ഇത് പറഞ്ഞ് ഞാന്‍ ചിരിക്കുന്നു, പക്ഷേ അന്ന് അതിന്റെ ഏറ്റവും ഇരുണ്ട അവസ്ഥയിലൂടെയായിരുന്നു ഞാന്‍ കടന്ന് പോയത്. എനിക്ക് എന്നില്‍ തന്നെയുള്ള ആത്മവിശ്വാസം ചോദ്യം ചെയ്യപ്പെട്ടു. ഞാന്‍ നിറമില്ല, സൗന്ദര്യമില്ല എന്നൊക്കെയുള്ള ചിന്ത എന്നെ ഡൗണാക്കി.


നീളം കൂടുതലാണ് എന്നതും പ്രശ്‌നമായിരുന്നു. ഹീറോസിന് വേണ്ടി ഞാന്‍ ഷോള്‍ഡര്‍ താഴ്ത്തി അഭിനയിക്കേണ്ടി വന്നിട്ടുണ്ട്. അത് എന്റെ പ്രശ്‌നമല്ല, ഈ ഹീറോയുടെ പ്രശ്‌നമാണ്. അപ്പോള്‍ അദ്ദേഹത്തിന് ഹീല്‍സ് കൊടുത്ത് പ്രശ്‌നം പരിഹരിച്ചാല്‍ മതി, പക്ഷേ അപ്പോഴും നടിയെയാണ് വേദനിപ്പിക്കുന്നത്. അന്നൊക്കെ എന്റെ എല്ലാ കോസ്റ്റിയൂമിനും പാഡഡ് ബ്രാ ആഡ് ചെയ്തിരുന്നു. ഏറ്റവും മികച്ച പാഡഡ് ബ്രാ ഉള്ള ആള്‍ ഞാന്‍ ആയിരുന്നിരിക്കാം അന്ന്.

എനിക്കിപ്പോഴും ഓര്‍മയുണ്ട്, എന്റെ ബോയ്ഫ്രണ്ട് ഒരിക്കല്‍ എന്നോട് ഇതിന്റെ കാര്യം സംസാരിച്ചിട്ടുണ്ട്. തീര്‍ച്ചയായും സിനിമയില്‍ കാണുന്നതും നേരിട്ട് കാണുന്നതും തമ്മില്‍ വലിയ വ്യത്യാസമാണ്. അന്ന് അയാള്‍ പറഞ്ഞു, ഹോ നിന്റെ ഈ കാര്യം എനിക്കറിയില്ലായിരുന്നു എന്ന്. അന്നാണ് എനിക്ക് ഹോ ആണുങ്ങള്‍ ഇങ്ങനെ ചിന്തിക്കും എന്ന തോന്നലുണ്ടായത്. ആ അനുഭവത്തില്‍ നിന്ന് ഒരു സ്ത്രീയോട് എങ്ങനെ സംസാരിക്കണം എന്നാണ് ഇന്ന് ഞാന്‍ എന്റെ മകനെ പഠിപ്പിക്കുന്നത്. ഇന്നെനിക്ക് 47 വയസ്സായി, ഇപ്പോള്‍ ഞാന്‍ ഇത്ര കാലം കൊണ്ട് ഉണ്ടാക്കി വച്ച ഓരോ സ്റ്റീരിയോ ടൈപ് സാധനങ്ങളും ബ്രേക്ക് ചെയ്യാനുള്ള ശ്രമത്തിലാണ്- സമീറ റെഡ്ഡി പറഞ്ഞു

Read Entire Article