Authored by: അശ്വിനി പി|Samayam Malayalam•6 Oct 2025, 4:56 pm
വിവാഹം എന്ന സമ്പ്രദായത്തിൽ എല്ലാവരും സമ്മർദ്ദം അനുഭവിക്കുന്നുണ്ട്. കുറച്ചധികം സ്ത്രീകളാണ്. പക്ഷേ അത് നാച്വറലായ ഒന്നാണ്, അതിൽ നിന്ന് പുറത്ത് കടക്കാനാവില്ല എന്നാണ് ആർ എം പറയുന്നത്
ആർ എംഇപ്പോഴിതാ സ്ത്രീകളുടെ ജീവിതത്തിൽ അവർ അനുഭവിക്കുന്ന സമ്മർദ്ദങ്ങളെ കുറിച്ച് ആർ എം സംസാരിച്ചത് വൈറലാവുന്നു. പുരോഗമനപരമായുള്ള ആർഎമ്മിന്റെ സംസാരത്തെ പ്രശംസിക്കുകയാണ് ആരാധകർ. ആരാധകരുമായുള്ള സോഷ്യൽ മീഡിയ ലൈവ് സംവാദത്തിൽ സംസാരിക്കുകയായിരുന്നു റാപ്പർ.
Also Read: ആൺ ശരീരത്തിനുള്ളിലെ പെണ്ണ്, സാധാരണ ഒരു ട്രാൻസ്ജെന്റർ അല്ല അപ്സര സിജെ; ബിഗ് ബോസ് തമിഴിൽ മത്സരിക്കുന്ന ഈ മലയാളിയെ അറിയില്ലേവിവാഹത്തിന്റെ കാര്യം വരുമ്പോൾ, ആളുകൾക്ക് തിടുക്കവും സമ്മർദ്ദവുമാണ്. അതിന് ചില യാഥാർത്ഥ്യബോധമുള്ള വശങ്ങളുമുണ്ട്. പ്രത്യേകിച്ച് സ്ത്രീകളെ സംബന്ധിച്ചിടത്തോളം, സമൂഹവും മാധ്യമങ്ങളും അവരുടെ മേൽ സമ്മർദ്ദം ചെലുത്തുന്നത് പോലെ തോന്നുന്നു. നമ്മുടെയെല്ലാം മേൽ, ശരിക്കും സമ്മർദ്ദമാണ്. ആളുകൾക്ക് അവരുടേതായ രീതിയിൽ ജീവിക്കാൻ കഴിഞ്ഞിരുന്നെങ്കിൽ എന്ന് ഞാൻ ആഗ്രഹിക്കുന്നു. ശരിയായ ഉത്തരമില്ല.
Also Read: സ്ട്രോക്ക് വന്നു മാസങ്ങളായി! കാലുകൾ ഉയർത്തിവയ്ക്കാൻ പോലും പരസഹായം; കൈകൾ തളർന്നത് പോലെ; ഉല്ലാസിന്റെ ഹെൽത്ത്
താൻ വളരെ നേരത്തെ വിവാഹം കഴിച്ചാൽ ആരാധകർക്ക് സങ്കടമുണ്ടാകുമെന്നും എന്നാൽ, ഈ രീതിയിൽ ജീവിക്കുന്നത് തന്റെ ഇത്തരം ആശയത്തിൽ നിന്ന് പൂർണ്ണമായും അകറ്റി നിർത്താൻ കാരണമാകുമെന്നും ആർ എം പറയുന്നത്.
Donald Trump: കോടതിയിൽ ചോദ്യം ചെയ്യപ്പെടുന്നു; ട്രംപിന്റെ H-1B അട്ടിമറി, അധികാരം ദുരുപയോഗം ചെയ്തുവോ?
താൻ എങ്ങനെയാണ് വളർന്നത് എന്നും, എങ്ങനെയാണ് തന്റെ അച്ഛനും അമ്മയും ഒരു കുടുംബം കെട്ടിപ്പടുത്തത് എന്നും ആർ എം പറയുന്നുണ്ട്. അച്ഛനും അമ്മയും ഒൻപത് വർഷത്തോളം പ്രണയിച്ച് വിവാഹം ചെയ്തവാണ്. എന്റെ ഈ പ്രായത്തിൽ അച്ഛൻ മൂന്ന് കുട്ടികളുടെ അച്ഛനായി. ഞാനും പെട്ടന്ന് വിവാഹം ചെയ്യും എന്നാണ് കരുതിയത്, പക്ഷേ ഇപ്പോൾ തന്നെ 32 വയസ്സായി. ഇനി ഉടനെ അത് നടക്കും, നിങ്ങളെല്ലാവരും സങ്കടപ്പെടുമായിരിക്കും, പക്ഷേ കല്യാണത്തിന് എതിരായി ജീവിക്കാൻ ആഗ്രഹിക്കുന്നില്ല- ആർ എം പറഞ്ഞു

രചയിതാവിനെക്കുറിച്ച്അശ്വിനി പിസമയം മലയാളത്തില്‍ എന്റര്‍ടൈന്‍മെന്റ് സെക്ഷനില്‍ സീനിയർ ഡിജിറ്റൽ കണ്ടൻ്റ് പ്രൊഡ്യൂസറാണ് അശ്വിനി പി. 2013 ലാണ് പത്രപ്രവർത്തക എന്ന നിലയിലുള്ള കരിയർ ആരംഭിച്ചത്. വൺഇന്ത്യ - ഫിൽമിബീറ്റ് പോലുള്ള ദേശീയ മാധ്യമങ്ങളിൽ പ്രവൃത്തിച്ചു. സിനിമ മേഖലയെ വളരെ ഗൗരവമായി കാണുകയും ആ വിഷയത്തെ കുറിച്ച് അറിയാനും എഴുതാനുമാണ് താത്പര്യം. സിനിമാ രംഗത്തെ എഴുത്തുകാരുമായും സംവിധായകന്മാരായും അഭിനേതാക്കളുമായി അഭിമുഖം നടത്തിയിട്ടുണ്ട്. സിനിമ ചർച്ചകളിൽ പങ്കെടുത്തിട്ടുണ്ട്. നവമാധ്യമ രംഗത്ത് പന്ത്രണ്ട് വര്‍ഷത്തെ പ്രവൃത്തി പരിചയം. പൊളിട്ടിക്കല്‍ സയന്‍സില്‍ ബിരുദവും ജേര്‍ണലിസത്തില്‍ ഡിപ്ലോമയും നേടി.... കൂടുതൽ വായിക്കുക





English (US) ·