IPL 2026: കേരളം തിളങ്ങുമോ? വിഗ്‌നേഷ്, ഏദന്‍, രോഹന്‍, സല്‍മാന്‍, ആസിഫ്...; അന്തിമ ലേല പട്ടികയില്‍ 11 മലയാളികള്‍; സച്ചിന്‍ ബേബി ഇല്ല

1 month ago 2

Authored by: നിഷാദ് അമീന്‍|Samayam Malayalam9 Dec 2025, 1:41 p.m. IST

IPL 2026 Auction: കേരളത്തിന്റെ 19 കാരന്‍ അഹമ്മദ് ഇമ്രാന്‍, 20 വയസ്സുള്ള ഏദന്‍ ആപ്പിള്‍ ടോം തുടങ്ങി 11 പേര്‍ ഐപിഎല്‍ 2026 അന്തിമ ലേല പട്ടികയില്‍. എംഐ വിട്ടയച്ച വിഗ്നേഷ് പുത്തൂര്‍ ലേലത്തില്‍ ഉള്‍പ്പെട്ടപ്പോള്‍ എസ്ആര്‍എച്ച് താരമായിരുന്ന സച്ചിന്‍ ബേബിയുടെ പേര് കാണാനില്ല.

ഹൈലൈറ്റ്:

  • വിഷ്ണു വിനോദ് പട്ടികയിലില്ല
  • ഉയര്‍ന്ന വില സന്ദീപ് വാര്യര്‍ക്ക്
  • ആസിഫിന് അടിസ്ഥാന വില 40 ലക്ഷം
vignesh and asifവിഘ്‌നേഷ് പുത്തൂരും കെഎം ആസിഫും ഐപിഎല്‍ അന്തിമ ലേല പട്ടികയില്‍.(ഫോട്ടോസ്- Agencies)
ഐപിഎല്‍ 19ാം സീസണിലും കേരളത്തിന് സ്വന്തം ടീം ഇല്ലെങ്കിലും മലയാളികളുടെ അഭിമാനമായി കൂടുതല്‍ താരങ്ങള്‍ ഇത്തവണ ലേലത്തിന്. 2026 സീസണിലേക്കുള്ള മിനി താര ലേലത്തിനുള്ള ബിസിസിഐയുടെ അന്തിമ പട്ടികയില്‍ 11 മലയാളി താരങ്ങള്‍ ഉള്‍പ്പെട്ടു. 2025 ഡിസംബര്‍ 16ന് അബുദാബിയിലാണ് ലേലം.വിദേശ താരങ്ങള്‍ ഉള്‍പ്പെടെ 350 കളിക്കാരെയാണ് അന്തിമ പട്ടികയില്‍ ഉള്‍പ്പെടുത്തിയത്. 1,005 കളിക്കാരെ ഒഴിവാക്കി ഇന്ന് പട്ടിക അന്തിമമാക്കി. മുംബൈ ഇന്ത്യന്‍സിന് വേണ്ടി 2025 സീസണില്‍ കളിച്ച വിഘ്‌നേഷ് പുത്തൂര്‍ ലേലത്തിലുണ്ടാവും. കേരളത്തിന് വേണ്ടി മികച്ച പ്രകടനം കാഴ്ചവച്ച സല്‍മാന്‍ നിസാര്‍, രോഹന്‍ കുന്നുമ്മല്‍, കെഎം ആസിഫ്, അഖില്‍ സ്‌കറിയ, മുഹമ്മദ് ഷറഫുദ്ദീന്‍, അഹമ്മദ് ഇമ്രാന്‍, ഏദന്‍ ആപ്പിള്‍ ടോം തുടങ്ങിയവരും പട്ടികയിലുണ്ട്.

മൂന്നാം ഏകദിനത്തില്‍ ദക്ഷിണാഫ്രിക്കയെ വീഴ്ത്തി ഇന്ത്യ; നിര്‍ണായകമായത് ഈ ഘടകങ്ങള്‍


ഐപിഎല്‍ 2026 അന്തിമ ലേല പട്ടികയില്‍ ഉള്‍പ്പെട്ട മലയാളി താരങ്ങള്‍.
(ലേല പട്ടികയിലെ നമ്പര്‍, താരം, കാറ്റഗറി, വയസ്സ്, അടിസ്ഥാന വില ക്രമത്തില്‍)
  • 49. ഏദന്‍ ആപ്പിള്‍ ടോം. യുഎഎല്‍1, 20 വയസ്സ്, 30 ലക്ഷം
  • 65. വിഗ്നേഷ് പുത്തൂര്‍. യുഎസ്പി1, 25 വയസ്സ്, 30 ലക്ഷം
  • 110. രോഹന്‍ കുന്നുമ്മല്‍. യുബിഎ2, 27 വയസ്സ്, 30 ലക്ഷം
  • 113. സല്‍മാന്‍ നിസാര്‍. യുബിഎ2, 28 വയസ്സ്, 30 ലക്ഷം
  • 135. കെഎം ആസിഫ്. യുഎഫ്എ, 32 വയസ്സ്, 40 ലക്ഷം
  • 230. സന്ദീപ് വാര്യര്‍. എഫ്എ4, 35 വയസ്സ്, 75 ലക്ഷം
  • 233. അഹമ്മദ് ഇമ്രാന്‍. യുബിഎ4, 19 വയസ്സ്, 30 ലക്ഷം
  • 240. അബ്ദുല്‍ ബാസിത്ത്. യുഎഎല്‍4, 27 വയസ്സ്, 30 ലക്ഷം
  • 308. ശ്രീഹരി നായര്‍. യുഎഫ്എ6, 23 വയസ്സ്, 30 ലക്ഷം
  • 336. അഖില്‍ സ്‌കറിയ. യുഎഎല്‍9, 27 വയസ്സ്, 30 ലക്ഷം
  • 337. മുഹമ്മദ് ഷറഫുദ്ദീന്‍. യുഎഎല്‍9, 31 വയസ്സ്, 30 ലക്ഷം.
തമിഴ്‌നാടിനായി കളിക്കുന്ന മലയാളി പേസറും മൂന്ന് ഐപിഎല്‍ ടീമുകളില്‍ അംഗവുമായിരുന്ന സന്ദീപ് വാര്യര്‍ക്ക് ആണ് കേരള താരങ്ങളില്‍ ഏറ്റവും ഉയര്‍ന്ന അടിസ്ഥാന വില. 35 കാരന് 75 ലക്ഷം രൂപയാണ് നിശ്ചയിച്ചിട്ടുള്ളത്. 32 വയസ്സുള്ള മലയാളി പേസര്‍ കെഎം ആസിഫിന് 40 ലക്ഷം രൂപയുമായി രണ്ടാം സ്ഥാനത്തുണ്ട്. ഇപ്പോള്‍ നടന്നുവരുന്ന മുഷ്താഖ് അലി ട്രോഫിയില്‍ അഞ്ച് വിക്കറ്റ് പ്രകടനം ഉള്‍പ്പെടെ നടത്തി ആസിഫ് തിളങ്ങിയിരുന്നു. കേരളത്തിന്റെ മറ്റുള്ള ഒമ്പത് താരങ്ങള്‍ക്കും 30 ലക്ഷം രൂപയാണ് അടിസ്ഥാന വില.

Samayam MalayalamIND vs SA T20: സഞ്ജുവിനെ ആ സ്ഥാനത്ത് കാണാന്‍ ആഗ്രഹമുണ്ട്; ആദ്യ ടി20ക്ക് തൊട്ടുമുമ്പ് മുന്‍ ഇന്ത്യന്‍ താരത്തിന്റെ വമ്പന്‍ പ്രഖ്യാപനം
കേരളത്തിന്റെ പ്രതീക്ഷയായി ഉയര്‍ന്നുവരുന്ന താരങ്ങളാണ് 19 കാരന്‍ അഹമ്മദ് ഇമ്രാനും 20 വയസ്സുള്ള ഏദന്‍ ആപ്പിള്‍ ടോമും. പഞ്ചാബ് കിങ്‌സ് 95 ലക്ഷം രൂപയ്ക്ക് കഴിഞ്ഞ തവണ ഏറ്റെടുത്ത മലയാളി താരം വിഷ്ണു വിനോദ് പട്ടികയിലില്ല. 2017ല്‍ ആര്‍സിബിക്കായി അരങ്ങേറിയ വിഷ്ണു 2021ല്‍ ഡിസി, 2022ല്‍ എസ്ആര്‍എച്ച് ടീമുകളുടെ ഭാഗമായിരുന്നെങ്കിലും കളിക്കാന്‍ അവസരം ലഭിച്ചില്ല. 2023ല്‍ എംഐക്ക് വേണ്ടി കളിച്ചു.

ലേലത്തിന് മുമ്പ് പ്ലെയര്‍ ട്രേഡ് ചെയ്യപ്പെട്ട രാജസ്ഥാന്‍ റോയല്‍സ് ക്യാപ്റ്റനായിരുന്ന സഞ്ജു സാംസണ്‍ ചെന്നൈ സൂപ്പര്‍ കിങ്‌സില്‍ കളിക്കും. കഴിഞ്ഞ സീസണില്‍ മൂന്ന് മലയാളി താരങ്ങള്‍ക്കാണ് ഐപിഎല്‍ ടീമുകളുടെ ഭാഗമാവാന്‍ കഴിഞ്ഞത്. സഞ്ജുവിന് പുറമേ മുന്‍ കേരള ക്യാപ്റ്റന്‍ സച്ചിന്‍ ബേബി, വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ വിഷ്ണു വിനോദ്, ലെഗ് സ്പിന്നര്‍ വിഘ്‌നേഷ് എന്നിവരായിരുന്നു ഐപിഎല്ലിലെ കേരള താരങ്ങള്‍. ദേവ്ദത്ത് പടിക്കല്‍, കരുണ്‍ നായര്‍ ഐപിഎലില്‍ പേരെടുത്ത മറുനാടന്‍ മലയാളികളാണ്.
Samayam MalayalamSMAT 2025: സഞ്ജുവിന് 141.59 സ്‌ട്രൈക്ക് റേറ്റ്, അഞ്ച് കളിയില്‍ 160; മുഷ്താഖ് അലി ട്രോഫിയില്‍ മിന്നിച്ച് ടി20 പരമ്പരയ്ക്ക്, ഇത് സുവര്‍ണാവസരം
2025ല്‍ വിഘ്‌നേഷ് പുത്തൂരിനെ 30 ലക്ഷം രൂപയ്ക്കാണ് എംഐ വാങ്ങിയത്. ലേലത്തില്‍ വിട്ടയച്ചെങ്കിലും തിരിച്ചെടുക്കാന്‍ സാധ്യതയുണ്ട്. മലപ്പുറം പെരിന്തല്‍മണ്ണ സ്വദേശിയായ ഇടംകൈ ലെഗ് സ്പിന്നര്‍ മുഷ്താഖ് അലി ട്രോഫിയില്‍ കേരളത്തിനായി കളിച്ചുവരുന്നു.
നിഷാദ് അമീന്‍

രചയിതാവിനെക്കുറിച്ച്നിഷാദ് അമീന്‍17 വര്‍ഷമായി മാധ്യമരംഗത്ത് പ്രവര്‍ത്തിക്കുന്നു. കാലിക്കറ്റ് സര്‍വകലാശാലയില്‍ നിന്ന് മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദവും കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്ന് ടെലിവിഷന്‍ ജേണലിസത്തില്‍ പിജി ഡിപ്ലോമയും ഇംഗ്ലീഷ് സാഹിത്യത്തില്‍ ബിരുദാനന്തര ബിരുദവും നേടി. ഏഴ് വര്‍ഷം സൗദി അറേബ്യയില്‍ മാധ്യമപ്രവര്‍ത്തകനായിരുന്നു. സൗദിയില്‍ ഇന്ത്യന്‍ മീഡിയ ഫോറത്തിന്റെ ജനറല്‍ സെക്രട്ടറിയായും പ്രവര്‍ത്തിച്ചിട്ടുണ്ട്. സുപ്രഭാതം, മലയാളം ന്യൂസ്, തേജസ് ദിനപത്രങ്ങളില്‍ സീനിയര്‍ സബ് എഡിറ്ററായും ഗള്‍ഫ് ന്യൂസ് എഡിറ്ററായും സീനിയര്‍ റിപോര്‍ട്ടറായും കേരളത്തിലെയും ഗള്‍ഫിലെയും വിവിധ ബ്യൂറോകളിലും എഡിറ്റോറിയല്‍ ഡെസ്‌കിലും ന്യൂഡല്‍ഹി, റിയാദ്, ജിദ്ദ, യുഎഇ എന്നിവിടങ്ങളിലും ജോലിചെയ്തു. നിലവിൽ സമയം മലയാളത്തില്‍ സ്പോർട്സ് ലേഖനങ്ങൾ എഴുതുന്നു.... കൂടുതൽ വായിക്കുക

Read Entire Article