IPL 2026: വിഘ്‌നേഷ് പുത്തൂരിനെ മുംബൈ വീണ്ടെടുക്കുമോ? കൈയില്‍ 2.75 കോടി മാത്രം; ഉന്നം ഈ അഞ്ച് താരങ്ങള്‍

1 month ago 2

Authored by: നിഷാദ് അമീന്‍|Samayam Malayalam7 Dec 2025, 11:49 americium IST

IPL 2026: ഐപിഎല്‍ ലേലത്തിലൂടെ ഒഴിവുള്ള അഞ്ച് സ്ലോട്ടുകള്‍ നികത്തുമ്പോള്‍ വിഘ്‌നേഷ് പുത്തൂരിനെ (Vignesh Puthur) മുംബൈ ഇന്ത്യന്‍സ് (Mumbai Indians) പരിഗണിച്ചേക്കും. 20 കളിക്കാരെ നിലനിര്‍ത്തിയ എംഐക്ക് അഞ്ച് പേരെ കൂടി റിക്രൂട്ട് ചെയ്യാം.

ഹൈലൈറ്റ്:

  • വിഘ്‌നേഷിനെ എംഐ തിരിച്ചെടുത്തേക്കും
  • അരങ്ങേറ്റത്തില്‍ മൂന്ന് വിക്കറ്റുകള്‍ നേടി
  • അഞ്ച് മാച്ചില്‍ ആറ് വിക്കറ്റുകള്‍ വീഴ്ത്തി

VIGNESH PUTHURവിഘ്‌നേഷ് പുത്തൂര്‍ ഐപിഎല്‍ 2025ല്‍(ഫോട്ടോസ്- Agencies)
ഐപിഎല്‍ 2026ന് മുന്നോടിയായുള്ള മിനി താര ലേലം 2025 ഡിസംബര്‍ 16 യുഎഇയിലെ അബുദാബിയില്‍ നടത്താനാണ് ബിസിസിഐ തീരുമാനം. 1,062 ഇന്ത്യക്കാര്‍ ഉള്‍പ്പെടെ 1,355 കളിക്കാര്‍ ലേലത്തില്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഇവരില്‍ 212 പേര്‍ വിവിധ രാജ്യങ്ങള്‍ക്ക് വേണ്ടി കളിച്ചവരാണ്. ആകെ 293 വിദേശ കളിക്കാരാണ് ലേലത്തിനുള്ളത്. അഞ്ച് തവണ ചാമ്പ്യന്മാരായ മുംബൈ ഇന്ത്യന്‍സ് ഇത്തവണ വെറും 2.75 കോടി രൂപയുമായാണ് ലേലത്തില്‍ പങ്കെടുക്കുന്നത്. പരമാവധി ഒരു വിദേശ താരം ഉള്‍പ്പെടെ അഞ്ച് കളിക്കാരെ വരെ വാങ്ങാനുള്ള ഒഴിവാണ് ടീമിലുള്ളത്. ലേലത്തിന് മുന്നോടിയായി അംബാനിയുടെ ഉടമസ്ഥതയിലുള്ള ടീം 20 കളിക്കാരെ നിലനിര്‍ത്തിയിരുന്നു.

ദക്ഷിണാഫ്രിക്കക്കെതിരെ തകര്‍പ്പന്‍ സെഞ്ചുറി നേടി റുതുരാജും കോഹ്ലിയും


എല്ലാ മേഖലയിലേക്കും പറ്റിയ താരങ്ങള്‍ കൂടെയുണ്ടെങ്കിലും രണ്ട് ആഭ്യന്തര താരങ്ങള്‍ക്ക് പുറമേ ഒരു വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാനെയും ഒരു വിദേശ പേസറെയും ടീമിലെടുക്കാന്‍ മുംബൈ അവസരമുണ്ട്.

2025 ലെ ഐപിഎല്‍ ലേലത്തില്‍ മുംബൈ ഇന്ത്യന്‍സ് ലക്ഷ്യമിട്ടേക്കാവുന്ന അഞ്ച് താരങ്ങളില്‍ മലയാളി സ്പിന്നര്‍ വിഘ്‌നേഷ് പുത്തൂരും ഉള്‍പ്പെടുന്നു. ഐപിഎല്ലില്‍ കേരളത്തിന്റെ പ്രതീക്ഷയായി ഉയര്‍ന്നുവന്ന വിഘ്‌നേഷിനെ മികച്ച പ്രകടനം നടത്തിയിട്ടും മുംബൈ നിലനിര്‍ത്താത്തത് ആരാധകരെ നിരാശരാക്കിയിരുന്നു. അഞ്ച് ഐപിഎല്‍ മത്സരങ്ങളില്‍ ആറ് വിക്കറ്റുകള്‍ വീഴ്ത്തി. സിഎസ്‌കെയ്ക്കെതിരെ അരങ്ങേറ്റത്തില്‍ മൂന്ന് വിക്കറ്റുകള്‍ നേടിയതോടെ ശ്രദ്ധിക്കപ്പെട്ടു.

Samayam MalayalamSMAT 2025: സഞ്ജുവിന് 141.59 സ്‌ട്രൈക്ക് റേറ്റ്, അഞ്ച് കളിയില്‍ 160; മുഷ്താഖ് അലി ട്രോഫിയില്‍ മിന്നിച്ച് ടി20 പരമ്പരയ്ക്ക്, ഇത് സുവര്‍ണാവസരം
ലേലത്തില്‍ മുംബൈ ലക്ഷ്യമിടുന്ന മറ്റ് നാല് താരങ്ങളില്‍ ഇംഗ്ലണ്ടിന്റെ ജോണി ബെയര്‍സ്റ്റോ, ദക്ഷിണാഫ്രിക്കയുടെ ക്വിന്റണ്‍ ഡി കോക്ക്, ദക്ഷിണാഫ്രിക്കന്‍ പേസര്‍ ജെറാള്‍ഡ് കോറ്റ്‌സി, ജമ്മു കശ്മീരിന്റെ ആക്വിബ് നബി എന്നിവര്‍ ഉള്‍പ്പെട്ടതായാണ് റിപോര്‍ട്ട്.

ജോണി ബെയര്‍സ്റ്റോ 2025 ഐപിഎല്ലില്‍ റയാന്‍ റിക്കെല്‍ട്ടണിന് പകരക്കാരനായാണ് മുംബൈയില്‍ എത്തിയത്. ഓപണറായും ബാക്കപ്പ് വിക്കറ്റ് കീപ്പറായും കളിപ്പിക്കാന്‍ കഴിയുമെന്നതിനാല്‍ 2026 ലെ ലേലത്തില്‍ സൈന്‍ ചെയ്യാന്‍ ശ്രമിച്ചേക്കാം. എസ്ആര്‍എച്ച്, പിബികെഎസ്, എംഐ ടീമുകള്‍ക്കായി ബെയര്‍സ്റ്റോ 52 മത്സരങ്ങളില്‍ 1674 റണ്‍സ് നേടി.

Samayam MalayalamFIFA World Cup 2026: ക്വാര്‍ട്ടറില്‍ മെസ്സി-ക്രിസ്റ്റ്യാനോ പോരാട്ടം; ഗ്രൂപ്പ് ഘട്ടത്തില്‍ എംബപെയും ഹാലാന്‍ഡും നേര്‍ക്കുനേര്‍
റിക്കെല്‍ട്ടണിന് പകരം ബാക്കപ്പ് വിക്കറ്റ് കീപ്പറായും ഓപണറായും മുംബൈയ്ക്ക് കരാര്‍ ചെയ്യാന്‍ കഴിയുന്ന മറ്റൊരു കളിക്കാരനാണ് ക്വിന്റണ്‍ ഡി കോക്ക്. മുമ്പ് അവര്‍ക്ക് വേണ്ടി കളിച്ചിട്ടുണ്ട്. ആറ് ടീമുകള്‍ക്കായി 115 ഐപിഎല്‍ മത്സരങ്ങളില്‍ നിന്ന് 3,309 റണ്‍സ് നേടി.

ട്രെന്റ് ബോള്‍ട്ടിന്റെ പകരക്കാരനായി എംഐ സൈന്‍ ചെയ്യാന്‍ ലക്ഷ്യമിടുന്ന പേസറാണ് ജെറാള്‍ഡ് കോറ്റ്‌സി. ഐപിഎല്‍ 2024 ല്‍ കൊയ്റ്റ്‌സി മുംബൈയ്ക്കായി 10 മത്സരങ്ങളില്‍ 13 വിക്കറ്റ് നേടി. ആഭ്യന്തര ക്രിക്കറ്റില്‍ ബൗളിങില്‍ തിളങ്ങിയ ജമ്മു-കശ്മിരിന്റെ ആക്വിബ് നബിയും പരിഗണനയിലുണ്ട്. ഐപിഎല്ലില്‍ അരങ്ങേറ്റം കുറിച്ചിട്ടില്ലെങ്കിലും 33 ടി20 മത്സരങ്ങളില്‍ 40 വിക്കറ്റുകള്‍ നേടിയിട്ടുണ്ട്.
നിഷാദ് അമീന്‍

രചയിതാവിനെക്കുറിച്ച്നിഷാദ് അമീന്‍17 വര്‍ഷമായി മാധ്യമരംഗത്ത് പ്രവര്‍ത്തിക്കുന്നു. കാലിക്കറ്റ് സര്‍വകലാശാലയില്‍ നിന്ന് മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദവും കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്ന് ടെലിവിഷന്‍ ജേണലിസത്തില്‍ പിജി ഡിപ്ലോമയും ഇംഗ്ലീഷ് സാഹിത്യത്തില്‍ ബിരുദാനന്തര ബിരുദവും നേടി. ഏഴ് വര്‍ഷം സൗദി അറേബ്യയില്‍ മാധ്യമപ്രവര്‍ത്തകനായിരുന്നു. സൗദിയില്‍ ഇന്ത്യന്‍ മീഡിയ ഫോറത്തിന്റെ ജനറല്‍ സെക്രട്ടറിയായും പ്രവര്‍ത്തിച്ചിട്ടുണ്ട്. സുപ്രഭാതം, മലയാളം ന്യൂസ്, തേജസ് ദിനപത്രങ്ങളില്‍ സീനിയര്‍ സബ് എഡിറ്ററായും ഗള്‍ഫ് ന്യൂസ് എഡിറ്ററായും സീനിയര്‍ റിപോര്‍ട്ടറായും കേരളത്തിലെയും ഗള്‍ഫിലെയും വിവിധ ബ്യൂറോകളിലും എഡിറ്റോറിയല്‍ ഡെസ്‌കിലും ന്യൂഡല്‍ഹി, റിയാദ്, ജിദ്ദ, യുഎഇ എന്നിവിടങ്ങളിലും ജോലിചെയ്തു. നിലവിൽ സമയം മലയാളത്തില്‍ സ്പോർട്സ് ലേഖനങ്ങൾ എഴുതുന്നു.... കൂടുതൽ വായിക്കുക

Read Entire Article