IPL 2026: സഞ്ജു പണംവാരും, സിഎസ്‌കെയില്‍ ഒന്നാമന്‍; എട്ട് പേര്‍ക്ക് എംഎസ് ധോണിയേക്കാള്‍ പ്രതിഫലം

1 month ago 3

Authored by: നിഷാദ് അമീന്‍|Samayam Malayalam18 Dec 2025, 10:03 americium IST

IPL 2026: ചെന്നൈ സൂപ്പര്‍ കിങ്‌സില്‍ (Chennai Super Kings) പണംവാരുന്നവരില്‍ സഞ്ജു സാംസണും (Sanju Samson) റുതുരാജ് ഗെയ്ക്‌വാദും ഒന്നാം സ്ഥാനത്ത്. 2026 ഐപിഎല്ലില്‍ സിഎസ്‌കെയില്‍ എംഎസ് ധോണിയേക്കാള്‍ പ്രതിഫലം പറ്റുന്നത് എട്ട് കളിക്കാര്‍.

ഹൈലൈറ്റ്:

  • സിഎസ്‌കെയില്‍ 18 കോടി രണ്ട് പേര്‍ക്ക്
  • എട്ട് പേര്‍ക്ക് നാല് കോടി രൂപയിലധികം
  • സഞ്ജുവും റുതുരാജും ഒന്നാം സ്ഥാനത്ത്
sanju samsonസിഎസ്‌കെയില്‍ പണംവാരുന്നവരില്‍ സഞ്ജു സാംസണ്‍ ഒന്നാം സ്ഥാനത്ത്.(ഫോട്ടോസ്- Agencies)
ഐപിഎല്‍ ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന പ്ലെയര്‍ ട്രേഡ് കരാറിലൂടെയാണ് സഞ്ജു സാംസണിനെ ചെന്നൈ സൂപ്പര്‍ കിങ്‌സ് ഇത്തവണ രാജസ്ഥാന്‍ റോയല്‍സില്‍ നിന്ന് വാങ്ങിയത്. സഞ്ജുവിന് ആര്‍ആറില്‍ ലഭിച്ച അതേ പ്രതിഫലം തന്നെയാണ് സിഎസ്‌കെയും നല്‍കുന്നത്. എന്നാല്‍ 19ാം സീസണിലേക്ക് കടക്കുന്ന ഐപിഎല്ലില്‍ ഇതുവരെ ഇത്രയും മൂല്യമുള്ള താരത്തെ പ്ലെയര്‍ ട്രേഡിലൂടെ കൈമാറിയിട്ടില്ല.മിനി താരം ലേലം കഴിഞ്ഞ ചൊവ്വാഴ്ച അവസാനിച്ചതോടെ ഐപിഎല്‍ 2026ലെ ടീമുകളുടെയും പ്രതിഫല കരാറുകളുടെയും പൂര്‍ണ ചിത്രമായി. സിഎഎസ്‌കെയില്‍ നാല് കോടി രൂപയോ അതിലധികമോ വാര്‍ഷിക പ്രതിഫലം പറ്റുന്നത് എട്ട് പേരായിരിക്കും. 2008ലെ ആദ്യ ഐപിഎല്‍ മുതല്‍ ടീമിന്റെ ഭാഗവും അഞ്ച് തവണ കിരീടനേട്ടത്തില്‍ പങ്കാളിയാവുകയും ചെയ്ത എംഎസ് ധോണിയേക്കാള്‍ പ്രതിഫലം എട്ട് പേര്‍ക്ക് ലഭിക്കും.

സഞ്ജുവിന് ആവശ്യത്തിന് അവസരം നല്‍കിയിട്ടുണ്ട്; പുതിയ പ്രസ്താവനയുമായി സൂര്യ കുമാര്‍ യാദവ്


ധോണി അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിച്ച് അഞ്ച് വര്‍ഷം കഴിഞ്ഞതിനാല്‍ ഐപിഎല്‍ നിയമപ്രകാരം അണ്‍ക്യാപ്ഡ് താരങ്ങളിലാണ് ഉള്‍പ്പെടുക. ഈ വിഭാഗത്തില്‍ ഏറ്റവും ഉയര്‍ന്ന പ്രതിഫലമാണിത്. ലേലത്തില്‍ പ്രശാന്ത് വീര്‍, കാര്‍ത്തിക് ശര്‍മ എന്നീ യുവ താരങ്ങളെ ഉയര്‍ന്ന തുകയ്ക്ക് വാങ്ങി സിഎസ്‌കെ ഞെട്ടിച്ചിരുന്നു. 14.20 കോടി രൂപ വീതമാണ് പ്രതിഫലം.

Samayam Malayalamസഞ്ജുവിന് സുവര്‍ണാവസരം, അടുത്ത ടി20 പരമ്പരയിലും ലോകകപ്പിലും കളിച്ചേക്കും; ഗില്ലിന്റെ തിരിച്ചുവരവ് പാളം തെറ്റി
ഐപിഎല്ലില്‍ ഏറ്റവും ഉയര്‍ന്ന തുകയ്ക്ക് കരാര്‍ ചെയ്യപ്പെടുന്ന അണ്‍ക്യാപ്ഡ് കളിക്കാരാണ് പ്രശാന്ത് വീറും കാര്‍ത്തികും. ധോണിക്ക് അവരേക്കാള്‍ 10.20 കോടി രൂപ കുറവായിരിക്കും. ഒരു കാലത്ത് ഐപിഎല്ലില്‍ ഏറ്റവും ഉയര്‍ന്ന പ്രതിഫലം പറ്റിയിരുന്ന താരമായിരുന്നു ധോണി.

2026 ഐപിഎല്ലില്‍ എംഎസ് ധോണിയേക്കാള്‍ പ്രതിഫലം പറ്റുന്ന സിഎസ്‌കെ താരങ്ങള്‍
  • സഞ്ജു സാംസണ്‍- 18 കോടി
  • റുതുരാജ് ഗെയ്ക്വാദ്- 18 കോടി
  • പ്രശാന്ത് വീര്‍- 14.20 കോടി
  • കാര്‍ത്തിക് ശര്‍മ- 14.20 കോടി
  • ശിവം ദുബെ- 12 കോടി
  • നൂര്‍ അഹമ്മദ്- 10 കോടി
  • രാഹുല്‍ ചാഹര്‍- 5.20 കോടി
  • ഖലീല്‍ അഹമ്മദ്- 4.80 കോടി
സഞ്ജു സാംസണ്‍, റുതുരാജ് ഗെയ്ക്വാദ് എന്നിവര്‍ക്കാണ് സിഎസ്‌കെയില്‍ ഏറ്റവും ഉയര്‍ന്ന പ്രതിഫലം ലഭിക്കുകയെന്ന് ലേലത്തിന് ശേഷം വ്യക്തമായി. കാമറൂണ്‍ ഗ്രീനിനെ പോലെ ഉയര്‍ന്ന മൂല്യമുള്ള താരങ്ങള്‍ക്ക് പിന്നാലെ അവര്‍ പോയില്ല. സഞ്ജുവിനും റുതുരാജിനും 18 കോടി രൂപ വീതം ശമ്പളം ലഭിക്കും.

Samayam MalayalamIPL 2026: വിഘ്‌നേഷ് പുത്തൂരിനെ ലേലത്തില്‍ പിടിച്ച് രാജസ്ഥാന്‍; സഞ്ജുവിന് പിന്‍ഗാമിയായി മലയാളി താരം
2025 ഐപിഎല്ലിന് മുമ്പ് ശിവം ദുബെയെ സിഎസ്‌കെ 12 കോടി രൂപയ്ക്ക് നിലനിര്‍ത്തി. ഈ തുക തുടര്‍ന്നും നല്‍കും. 2025 ഐപിഎല്‍ മെഗാ ലേലത്തില്‍ ഖലീല്‍ അഹമ്മദ് 4.80 കോടി രൂപയ്ക്ക് സിഎസ്‌കെയില്‍ ചേര്‍ന്നു.

അതേസമയം, മെഗാ ലേലത്തില്‍ വലിയ നേട്ടമുണ്ടാക്കിയ നൂര്‍ അഹമ്മദ് 10 കോടി രൂപയ്ക്കാണ് സിഎസ്‌കെയിലെത്തിയത്. ശമ്പളത്തോട് നീതിപുലര്‍ത്തിയ അദ്ദേഹം സീസണില്‍ 24 വിക്കറ്റുകള്‍ നേടിയിരുന്നു. 5.20 കോടി രൂപ ശമ്പളമുള്ള രാഹുല്‍ ചാഹറും ധോണിയേക്കാള്‍ കൂടുതല്‍ വരുമാനം നേടുന്ന കളിക്കാരനാണ്.

നിഷാദ് അമീന്‍

രചയിതാവിനെക്കുറിച്ച്നിഷാദ് അമീന്‍17 വര്‍ഷമായി മാധ്യമരംഗത്ത് പ്രവര്‍ത്തിക്കുന്നു. കാലിക്കറ്റ് സര്‍വകലാശാലയില്‍ നിന്ന് മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദവും കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്ന് ടെലിവിഷന്‍ ജേണലിസത്തില്‍ പിജി ഡിപ്ലോമയും ഇംഗ്ലീഷ് സാഹിത്യത്തില്‍ ബിരുദാനന്തര ബിരുദവും നേടി. ഏഴ് വര്‍ഷം സൗദി അറേബ്യയില്‍ മാധ്യമപ്രവര്‍ത്തകനായിരുന്നു. സൗദിയില്‍ ഇന്ത്യന്‍ മീഡിയ ഫോറത്തിന്റെ ജനറല്‍ സെക്രട്ടറിയായും പ്രവര്‍ത്തിച്ചിട്ടുണ്ട്. സുപ്രഭാതം, മലയാളം ന്യൂസ്, തേജസ് ദിനപത്രങ്ങളില്‍ സീനിയര്‍ സബ് എഡിറ്ററായും ഗള്‍ഫ് ന്യൂസ് എഡിറ്ററായും സീനിയര്‍ റിപോര്‍ട്ടറായും കേരളത്തിലെയും ഗള്‍ഫിലെയും വിവിധ ബ്യൂറോകളിലും എഡിറ്റോറിയല്‍ ഡെസ്‌കിലും ന്യൂഡല്‍ഹി, റിയാദ്, ജിദ്ദ, യുഎഇ എന്നിവിടങ്ങളിലും ജോലിചെയ്തു. നിലവിൽ സമയം മലയാളത്തില്‍ സ്പോർട്സ് ലേഖനങ്ങൾ എഴുതുന്നു.... കൂടുതൽ വായിക്കുക

Read Entire Article