IPL 2026: സഞ്ജുവിന്റെ കൂടുമാറ്റത്തിന് ശേഷം രാജസ്ഥാന്‍ റോയല്‍സിനെ ആര് നയിക്കും? റിയാന്‍ പരാഗിന്റെ മറുപടി ഇങ്ങനെ

1 month ago 2

IPL 2026: ഐപിഎല്‍ 2021 മുതല്‍ 2025 വരെ രാജസ്ഥാന്‍ റോയല്‍സിനെ (Rajasthan Royals) നയിച്ച സഞ്ജു സാംസണ്‍ (Sanju Samson) 2026ല്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിന് (Chennai Super Kings) വേണ്ടിയാണ് കളിക്കുക. ഈ മാസത്തെ ലേലത്തിന് ശേഷമാണ് ആര്‍ആര്‍ പുതിയ ക്യാപ്റ്റനെ തീരുമാനിക്കുക. റിയാന്‍ പരാഗ്, യശസ്വി ജയ്‌സ്വാള്‍, ദ്രുവ് ജുറേല്‍ എന്നിവരാണ് മുന്നില്‍.

sanju and riyanസഞ്ജു സാംസണും റിയാന്‍ പരാഗും രാജസ്ഥാന്‍ റോയല്‍സിലെ പരിശീലന സെഷനില്‍. (File)(ഫോട്ടോസ്- Agencies)
ഐപിഎല്‍ 2026ല്‍ ( IPL 2026 ) അടിമുടി മാറ്റത്തിന് തയ്യാറെടുക്കുകയാണ് രാജസ്ഥാന്‍ റോയല്‍സ് ( Rajasthan Royals ). കഴിഞ്ഞ സീസണില്‍ ഒമ്പതാം സ്ഥാനത്ത് ഫിനിഷ് ചെയ്തത് പ്രഥമ ചാമ്പ്യന്‍മാര്‍ക്ക് കനത്ത ആഘാതമായി. കോച്ച് രാഹുല്‍ ദ്രാവിഡ്, ക്യാപ്റ്റന്‍ സഞ്ജു സാംസണ്‍, സിഎഇ, കോച്ചിങ് സ്റ്റാഫുകള്‍ തുടങ്ങിയവരെ കൈവിടുന്നതിലേക്ക് ഇത് നയിച്ചു.

ഐപിഎല്‍ ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന പ്ലെയര്‍ ട്രേഡിലൂടെ സഞ്ജു ( Sanju Samson) ചെന്നൈ സൂപ്പര്‍ കിങ്‌സിലേക്ക് മാറി. ഇതിന് പകരം സിഎസ്‌കെയില്‍ നിന്ന് രവീന്ദ്ര ജഡേജയും സാം കറനും രാജസ്ഥാനിലെത്തി. രാജസ്ഥാനില്‍ ജഡേജയ്ക്ക് ക്യാപ്റ്റന്‍സി ലഭിച്ചേക്കാമെന്ന അഭ്യൂഹങ്ങളുയര്‍ന്നെങ്കിലും ലേലത്തിന് ശേഷമാണ് തീരുമാനമെന്ന് മാനേജ്‌മെന്റ് വ്യക്തമാക്കി.

ദക്ഷിണാഫ്രിക്കക്കെതിരെ തകര്‍പ്പന്‍ സെഞ്ചുറി നേടി റുതുരാജും കോഹ്ലിയും


ഈ മാസം നടക്കുന്ന മിനി താര ലേലത്തില്‍ ക്യാപ്റ്റന്‍സിക്ക് അനുയോജ്യമായ മികച്ച ഇന്ത്യന്‍ താരത്തെ ലഭിക്കാന്‍ സാധ്യതയില്ല. ഐപിഎല്‍ 2025 ല്‍ എട്ട് മത്സരങ്ങളില്‍ ആര്‍ആറിനെ നയിച്ച റിയാന്‍ പരാഗിനാണ് സാധ്യത കൂടുതല്‍. ഇന്ത്യന്‍ ഓപണര്‍ യശസ്വി ജയ്‌സ്വാളിനും വിക്കറ്റ് കീപ്പര്‍ ദ്രുവ് ജുറേലിനും ക്യാപ്റ്റന്‍സി മോഹമുണ്ട്. ജുറേല്‍ അടുത്തിടെ അനൗദ്യോഗിക ടെസ്റ്റില്‍ ഇന്ത്യ എയെ നയിച്ചു.

ക്യാപ്റ്റന്‍സി സാധ്യതകളെ കുറിച്ച് ആദ്യമായി റിയാന്‍ സംസാരിച്ചു. 'കഴിഞ്ഞ സീസണില്‍ ഐപിഎല്ലില്‍ എട്ട് മത്സരങ്ങളില്‍ ഞാന്‍ ക്യാപ്റ്റനായിരുന്നു. ഡ്രസ്സിങ് റൂമില്‍, ഞങ്ങള്‍ തീരുമാനങ്ങള്‍ വിശകലനം ചെയ്യുമ്പോള്‍, ഞാന്‍ കാര്യങ്ങള്‍ 80 മുതല്‍ 85 ശതമാനം വരെ ശരിയായി ചെയ്തിട്ടുണ്ട്'- അദ്ദേഹം സ്‌പോര്‍ട്‌സ് സ്റ്റാറിനോട് പറഞ്ഞു.


ഇപ്പോള്‍ ഞാന്‍ അതിനെക്കുറിച്ച് ചിന്തിക്കുന്നില്ല. ക്യാപ്റ്റന്‍സി ലേലത്തിന് ശേഷം തീരുമാനിക്കുമെന്ന് മനോജ് ബദാലെ സര്‍ പറഞ്ഞിട്ടുണ്ട്. അനുയോജ്യനാണെന്ന് ടീം മാനേജ്മെന്റ് കരുതുന്നുവെങ്കില്‍, ഞാന്‍ കൈ ഉയര്‍ത്താന്‍ തയ്യാറാണ്. കളിക്കാരന്‍ എന്ന നിലയിലാണ് എനിക്ക് കൂടുതല്‍ സംഭാവന നല്‍കാന്‍ കഴിയുകയെന്നാണ് അവര്‍ക്ക് തോന്നുന്നതെങ്കില്‍ അതിനും തയ്യാറാണ്.

Samayam MalayalamFIFA World Cup 2026: ക്വാര്‍ട്ടറില്‍ മെസ്സി-ക്രിസ്റ്റ്യാനോ പോരാട്ടം; ഗ്രൂപ്പ് ഘട്ടത്തില്‍ എംബപെയും ഹാലാന്‍ഡും നേര്‍ക്കുനേര്‍
ക്യാപ്റ്റന്‍സി എളുപ്പമാണെന്ന് എല്ലാവര്‍ക്കും തെറ്റിദ്ധാരണയുണ്ട്. അതില്‍ പ്രശസ്തിയുടെ ഒരു ഘടകമുണ്ട്. പക്ഷേ, വ്യക്തിഗത പ്രകടനത്തെ 20 ശതമാനമായി കുറയ്ക്കുന്നു. ക്യാപ്റ്റന്‍ എല്ലാ മീറ്റിങുകളിലും പങ്കെടുക്കണം, സ്‌പോണ്‍സര്‍ ഷൂട്ടുകളില്‍ പങ്കെടുക്കണം, മാധ്യമങ്ങള്‍ക്ക് ഉത്തരം നല്‍കണം.

Samayam MalayalamSMAT 2025: സഞ്ജുവിന് 141.59 സ്‌ട്രൈക്ക് റേറ്റ്, അഞ്ച് കളിയില്‍ 160; മുഷ്താഖ് അലി ട്രോഫിയില്‍ മിന്നിച്ച് ടി20 പരമ്പരയ്ക്ക്, ഇത് സുവര്‍ണാവസരം
സഞ്ജുവിന്റെ അഭാവത്തെക്കുറിച്ച് ഞാന്‍ ചിന്തിക്കാന്‍ ആഗ്രഹിക്കുന്നില്ല, കാരണം അപ്പോള്‍ എനിക്ക് വിഷമം തോന്നും. ഞാന്‍ ടീമില്‍ വന്നപ്പോള്‍ സഞ്ജു ഭയ്യയുമായി വളരെ അടുപ്പത്തിലായിരുന്നു. അസമില്‍ നിന്നുള്ള 17 അല്ലെങ്കില്‍ 18 വയസ്സുള്ള കുട്ടിയാണ് ഞാന്‍ എന്ന് തോന്നാന്‍ അദ്ദേഹം എന്നെ അനുവദിച്ചില്ല- റിയാന്‍ പരാഗ് പറഞ്ഞു.

ഐപിഎല്‍ 2019 മുതല്‍ ആര്‍ആറിനൊപ്പമുള്ള റിയാന്‍ നായകസ്ഥാനം ഏറ്റെടുക്കാന്‍ ഏറ്റവും ശക്തരായ മത്സരാര്‍ത്ഥികളില്‍ ഒരാളാണ്. പരിക്ക് കാരണം സഞ്ജു കളിക്കാതിരുന്ന മത്സരങ്ങളിലാണ് ബാറ്റിങ് ഓള്‍റൗണ്ടര്‍ ആര്‍ആറിനെ നയിച്ചത്. എന്നാല്‍, എട്ട് മല്‍സരങ്ങളില്‍ രണ്ട് വിജയങ്ങള്‍ മാത്രമാണ് ലഭിച്ചത്.

നിഷാദ് അമീന്‍

രചയിതാവിനെക്കുറിച്ച്നിഷാദ് അമീന്‍17 വര്‍ഷമായി മാധ്യമരംഗത്ത് പ്രവര്‍ത്തിക്കുന്നു. കാലിക്കറ്റ് സര്‍വകലാശാലയില്‍ നിന്ന് മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദവും കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്ന് ടെലിവിഷന്‍ ജേണലിസത്തില്‍ പിജി ഡിപ്ലോമയും ഇംഗ്ലീഷ് സാഹിത്യത്തില്‍ ബിരുദാനന്തര ബിരുദവും നേടി. ഏഴ് വര്‍ഷം സൗദി അറേബ്യയില്‍ മാധ്യമപ്രവര്‍ത്തകനായിരുന്നു. സൗദിയില്‍ ഇന്ത്യന്‍ മീഡിയ ഫോറത്തിന്റെ ജനറല്‍ സെക്രട്ടറിയായും പ്രവര്‍ത്തിച്ചിട്ടുണ്ട്. സുപ്രഭാതം, മലയാളം ന്യൂസ്, തേജസ് ദിനപത്രങ്ങളില്‍ സീനിയര്‍ സബ് എഡിറ്ററായും ഗള്‍ഫ് ന്യൂസ് എഡിറ്ററായും സീനിയര്‍ റിപോര്‍ട്ടറായും കേരളത്തിലെയും ഗള്‍ഫിലെയും വിവിധ ബ്യൂറോകളിലും എഡിറ്റോറിയല്‍ ഡെസ്‌കിലും ന്യൂഡല്‍ഹി, റിയാദ്, ജിദ്ദ, യുഎഇ എന്നിവിടങ്ങളിലും ജോലിചെയ്തു. നിലവിൽ സമയം മലയാളത്തില്‍ സ്പോർട്സ് ലേഖനങ്ങൾ എഴുതുന്നു.... കൂടുതൽ വായിക്കുക

Read Entire Article