Authored by: അശ്വിനി പി|Samayam Malayalam•14 Nov 2025, 10:44 am
അച്ഛന്‍ മരിച്ചതിന് ശേഷമാണ് സുപ്രിയ ഇന്‍സ്റ്റഗ്രാം ഡിപി അച്ഛനൊപ്പമുള്ള ഫോട്ടോ വച്ചത്. നാല് വര്‍ഷമായി ഇന്നും ആ ഡിപി താരപത്‌നി മാറ്റിയിട്ടില്ല
സുപ്രിയ അച്ഛനൊപ്പംതന്റെ ഓരോ ചെറിയ നേട്ടങ്ങളിലും അത്രയധികം സന്തോഷിക്കുകയും അഭിമാനിക്കുകയും ചെയ്തിരുന്ന അച്ഛന്‍ ഇന്ന് കൂടെയില്ല. അച്ഛന്‍ പോയതിന് ശേഷം ജീവിതം പൊള്ളയായ ശൂന്യതയാണെന്ന് സുപ്രിയ പറയുന്നു. ഇന്ന് ശിശുദിനത്തില്‍ സുപ്രിയയുടെ അച്ഛന്‍ മരണപ്പെട്ടിട്ട് നാല് വര്‍ഷം പൂര്‍ത്തിയാവുന്നു. ആ വേര്‍പാടിന്റെ വേദന താന്‍ ഇന്നും എത്രത്തോളം അനുഭവിക്കുന്നു എന്ന് സുപ്രിയയുടെ വാക്കുകളില്‍ വ്യക്തമാണ്.
Also Read: കേരള സാരിയില്‍ അതീവ സുന്ദരിയായി നില്‍ക്കുന്ന ചിത്രങ്ങളാണ് ഷംന ഏറ്റവുമൊടുവില്‍ പങ്കുവച്ചിരിയ്ക്കുന്നത്അച്ഛാ, നിങ്ങള്‍ ഞങ്ങളെ വിട്ടുപോയിട്ട് ഇന്ന് നാല് വര്‍ഷം പൂര്‍ത്തിയാവുന്നു. അച്ഛന്‍ പോയതിനു ശേഷമുള്ള മിക്ക ദിവസങ്ങളിലും ജീവിതം ഒരു പൊള്ളയായ ശൂന്യത പോലെയായിരുന്നു. ഏറ്റവും സന്തോഷകരമായ നിമിഷങ്ങളില്‍ പോലും വേദനയുടെ മൂര്‍ച്ചയുടെ ഭാരം. അച്ഛനൊപ്പം എനിക്ക് കൂടുതല്‍ സമയം ഉണ്ടായിരുന്നെങ്കില്‍ എന്ന് ആഗ്രഹിച്ചുപോകുന്നു, അച്ഛനൊപ്പം ഒരുപാട് കാര്യങ്ങള്‍ ഇനിയും ചെയ്യാന്‍ ഞാന്‍ ആഗ്രഹിച്ചിരുന്നു. ശിശുദിനത്തില്‍ നീ എന്നെ വിട്ടുപോയതിന്റെ വിരോധാഭാസം എനിക്ക് ഇപ്പോഴും മനസ്സിലാവുന്നില്ല! അച്ഛാ, എല്ലാ ദിവസവും ഞാന്‍ നിങ്ങളെ മിസ്സ് ചെയ്യുന്നു- അച്ഛനൊപ്പമുള്ള ഫോട്ടോകള്‍ക്കൊപ്പം സുപ്രിയ കുറിച്ചു.
സുസ്ലോൺ ഓഹരി ഇനിയും തിളങ്ങുമോ? നിക്ഷേപകർ എന്ത് പ്രതീക്ഷിക്കണം?
അച്ഛനും അമ്മയ്ക്കും ഒറ്റ മകളാണ് സുപ്രിയ. അമ്മയെക്കാള്‍ അച്ഛനൊപ്പമായിരുന്നു സുപ്രിയ കൂടുതലും അറ്റാച്ച്. അച്ഛന്‍ ഇല്ല എന്ന സത്യം ഇന്നും അംഗീകരിക്കാന്‍ സുപ്രിയയ്ക്ക് സാധിച്ചിട്ടില്ല. അച്ഛന്‍ വേര്‍പിരിഞ്ഞതിന് ശേഷമാണ് സുപ്രിയ ഇന്‍സ്റ്റഗ്രാം പ്രൊഫൈല്‍ പിക്ചര്‍ മാറ്റിയത്. അച്ഛന്‍ ഏറ്റവും അധികം സന്തോഷിച്ചിരുന്ന ഒരു സമയത്ത് എടുത്ത ഫോട്ടോ ആയിരുന്നു അത്. നാല് വര്‍ഷമായി ആ പ്രൊഫൈല്‍ പിക്ചര്‍ ഇന്നും സുപ്രിയ മാറ്റിയിട്ടില്ല.

രചയിതാവിനെക്കുറിച്ച്അശ്വിനി പിസമയം മലയാളത്തില്‍ എന്റര്‍ടൈന്‍മെന്റ് സെക്ഷനില്‍ സീനിയർ ഡിജിറ്റൽ കണ്ടൻ്റ് പ്രൊഡ്യൂസറാണ് അശ്വിനി പി. 2013 ലാണ് പത്രപ്രവർത്തക എന്ന നിലയിലുള്ള കരിയർ ആരംഭിച്ചത്. വൺഇന്ത്യ - ഫിൽമിബീറ്റ് പോലുള്ള ദേശീയ മാധ്യമങ്ങളിൽ പ്രവൃത്തിച്ചു. സിനിമ മേഖലയെ വളരെ ഗൗരവമായി കാണുകയും ആ വിഷയത്തെ കുറിച്ച് അറിയാനും എഴുതാനുമാണ് താത്പര്യം. സിനിമാ രംഗത്തെ എഴുത്തുകാരുമായും സംവിധായകന്മാരായും അഭിനേതാക്കളുമായി അഭിമുഖം നടത്തിയിട്ടുണ്ട്. സിനിമ ചർച്ചകളിൽ പങ്കെടുത്തിട്ടുണ്ട്. നവമാധ്യമ രംഗത്ത് പന്ത്രണ്ട് വര്‍ഷത്തെ പ്രവൃത്തി പരിചയം. പൊളിട്ടിക്കല്‍ സയന്‍സില്‍ ബിരുദവും ജേര്‍ണലിസത്തില്‍ ഡിപ്ലോമയും നേടി.... കൂടുതൽ വായിക്കുക





English (US) ·