Authored byഋതു നായർ | Samayam Malayalam | Updated: 27 Mar 2025, 8:02 am
"നടന്നുകൊണ്ടിരിക്കുന്ന രംഗത്തിന് അനുയോജ്യമായ ടാഗ്‌ലൈൻ. അദ്ദേഹം വളരെ അഭിമാനിക്കുന്നുണ്ടാകണം. ഉറപ്പായും സ്വർഗ്ഗത്തിൽ നിന്നും അനുഗ്രഹിക്കുന്നുണ്ടാകും ആരാധകരും കുറിച്ചു
എമ്പുരാൻ പൃഥ്വി രാജ് പൃഥ്വിരാജ് സുകുമാരൻ സംവിധാനം ചെയ്ത ‘എൽ2: എമ്പുരാൻ’ ബോക്സ് ഓഫീസിൽ തരംഗമായി മുന്നേറുകയാണ്, മുൻകൂർ ബുക്കിംഗിലൂടെ മാത്രം ₹50 കോടിയാണ് ആദ്യ ദിനം നേടിയത്. ഇതിനിടയിലാണ് തന്റെ അച്ഛനുവേണ്ടി വാക്കുകൾ പങ്കിട്ടുകൊണ്ട് പൃഥ്വിരാജ് എത്തിയത്‍. ട്വിറ്ററിലൂടെയാണ് അച്ഛനായുള്ള മകന്റെ സമർപ്പണം, 'അച്ഛൻ .. നിങ്ങൾ ഇത് കാണുന്നുണ്ടെന്ന് എനിക്കറിയാം. പൃഥ്വിരാജ്ഇമോഷണലായി ട്വിറ്ററിൽ കുറിച്ചു.
70-കളിലും 80-കളിലും മലയാള സിനിമ കണ്ട ഏറ്റവും വലിയ നടൻ ആയിരുന്നു ഒരാളായിരുന്നു സുകുമാരൻ അദ്ദേഹത്തിന്റെ മകൻ ഇന്ന് സംവിധായകൻ എന്ന നിലയിലേക്ക് ഉയരുമ്പോൾ അതിശയപ്പെടാൻ ഇല്ലെന്നാണ് ഓരോ പ്രേക്ഷകനും കുറിച്ചത്.
"നടന്നുകൊണ്ടിരിക്കുന്ന രംഗത്തിന് അനുയോജ്യമായ ടാഗ്‌ലൈൻ.എന്നാണ് സിനിമ കണ്ട മറ്റൊരു പ്രേക്ഷകന് കുറിച്ചത്, "എല്ലാ ആശംസകളും, പൃഥ്വി! ഇപ്പോൾ അദ്ദേഹം വളരെ അഭിമാനിക്കുന്നുണ്ടാകണം നിങ്ങൾക്ക് സ്വർഗത്തിൽ നിന്ന് എല്ലാ അനുഗ്രഹവും അദ്ദേഹം ചൊറിജു കഴിഞ്ഞ് എന്നിങ്ങനെ നീളുന്നു ആശംസകൾ,
"എന്റെ കുടുംബപ്പേര് കാരണം മാത്രമാണ് എനിക്ക് ആദ്യ സിനിമ ലഭിച്ചത്"
അടുത്തിടെ ഒരു അഭിമുഖത്തിൽ, താൻ ഒരു നെപ്പോ കിഡ് ആണെന്നും അദ്ദേഹം സമ്മതിച്ചിരുന്നു. തന്റെ അരങ്ങേറ്റത്തിന് പിതാവിന്റെ പാരമ്പര്യമാണ് കാരണമെന്ന് അദ്ദേഹം പറഞ്ഞു. "എന്റെ കുടുംബപ്പേര് കാരണം മാത്രമാണ് എനിക്ക് എന്റെ ആദ്യ സിനിമ ലഭിച്ചത്. ഞാൻ ഒരു പൂർണ്ണമായ നെപ്പോ പ്രോഡക്ട് എന്നാണ് അദ്ദേഹം തുറന്നു സമ്മതിച്ചത്.
ALSO READ: സുചിത്ര പറഞ്ഞ ആ ദിവസം! എമ്പുരാൻ റിലീസ് മാത്രമല്ല, ലാലിൻറെ ജീവിതത്തിലെ മറ്റൊരു സന്തോഷദിനം; മകൾക്ക് ആശംസകളേകി താരം
അതേസമയം ആഗോള റിലീസ് ആയി എത്തിയ ചിത്രത്തിന് ഗംഭീര വരവേൽപ്പാണ് ലഭിക്കുന്നത്. മലയാളത്തിലെ ഏറ്റവും മുതൽമുടക്കുള്ള ചിത്രമായി എത്തിയ എമ്പുരാൻ പ്രേക്ഷകരേ നിരാശരാക്കിയില്ല എന്നാണ് സിനിമ കാണുന്ന ഓരോ പ്രേക്ഷകനും പറഞ്ഞതും.
കേരളത്തിലെ 750 തിയേറ്ററുകളിലായി ചിത്രം പ്രദർശിപ്പിക്കുന്നുണ്ട് , ഇത് മലയാള സിനിമയിലെ ഏറ്റവും വലിയ റിലീസുകളിലൊന്നായി മാറിക്കഴിഞ്ഞു. മലയാളം, തമിഴ്, ഹിന്ദി, കന്നഡ, തെലുങ്ക് ഭാഷകളിൽ ചിത്രം റിലീസ് ചെയ്യുന്നതിനാൽ ആഗോളതലത്തിൽ വാരാന്ത്യത്തിൽ ₹80 കോടി കളക്ഷൻ ലഭിക്കുമെന്നാണ് പൊതുവെ ഉള്ള അഭിപ്രായം.
മുരളി ഗോപി രചിച്ച ഈ ചിത്രം മലയാള സിനിമയുടെ ചരിത്രത്തിലെ ആദ്യത്തെ ഐമാക്സ് റിലീസായി എത്തുന്ന ചിത്രം കൂടിയാണ്. ചിത്രത്തിന്റെ തമിഴ്നാട് ഡിസ്ട്രിബ്യൂഷന്‍ ഗോകുലം ഗോപാലന്റെ ഉടമസ്ഥതയിലുള്ള ശ്രീ ഗോകുലം മൂവീസ് ആണ്. ദില്‍ രാജുവിന്റെ ഉടമസ്ഥതയിലുള്ള ശ്രീ വെങ്കടേശ്വര ക്രിയേഷന്‍സ് ചിത്രം ആന്ധ്ര- തെലുങ്കാന സംസ്ഥാനങ്ങളില്‍ വിതരണം ചെയ്യുമ്പോള്‍, അനില്‍ തഡാനി നേതൃത്വം നല്‍കുന്ന എഎ ഫിലിംസാണ് ചിത്രം നോര്‍ത്ത് ഇന്ത്യയില്‍ എത്തിക്കുന്നത്. കര്‍ണാടകയിലെ ഡിസ്ട്രിബ്യൂഷന്‍ പാര്‍ട്ണര്‍ കന്നഡയിലെ വമ്പന്‍ സിനിമാ നിര്‍മാണ വിതരണ കമ്പനിയായ ഹോംബാലേ ഫിലിംസ് ആണ്.





English (US) ·