Authored by: അശ്വിനി പി|Samayam Malayalam•19 May 2026, 11:35 americium IST
ഇടയില്‍ കുറച്ച് കാലം ഞാന്‍ എന്റെ പ്രൊഫഷനെ ഗൗനിക്കാതിരുന്ന സമയമുണ്ടായിരുന്നു. അത് കഴിഞ്ഞ് പിന്നീട് ഇവിടെ നിലനില്ക്കാന് വേണ്ടി കിട്ടുന്ന വേഷങ്ങളെല്ലാം ചെയ്യാം എന്ന് ചിന്തിച്ചു.
ഉർവശിവര്ഷങ്ങള്ക്ക് ശേഷം ജയറാം- ഉര്‍വശി കോമ്പോ ആവര്‍ത്തിക്കുന്ന സിനിമയാണ് പരിമളം ആന്റ് കോ. പാണ്ഡിരാജ് സംവിധാനം ചെയ്യുന്ന ചിത്രം ഒരു ഫാമിലി കോമഡി ത്രില്ലറാണ്. ചിത്രത്തിലെ കഥാപാത്രത്തെ കുറിച്ച് സംസാരിക്കവെയാണ് കോമഡി ചെയ്യുക എന്നത് അത്ര എളുപ്പമല്ല എന്ന് ഉര്‍വശി പറഞ്ഞത്.
Also Read: എനിക്ക് എല്ലാം തന്നത് ചെന്നൈയാണ്, എന്റെ കുടുംബം ജീവിതം എല്ലാം; ജ്യോതിക പറയുന്നുഅഭിനയിത്തു തുടങ്ങുന്ന കാലത്ത് കമല്‍ ഹാസനാണ് പറഞ്ഞത്, ഇനി സിനിമകള്‍ തിരഞ്ഞെടുക്കുമ്പോള്‍ കുറച്ച് സീരിയസായ വേഷങ്ങള്‍ നോക്കൂ, മലയാളത്തിലേക്ക് ശ്രദ്ധിക്കൂ എന്ന്. എനിക്ക് അന്നത്തെ ഗ്ലാമര്‍ വേഷങ്ങളോടും ഡ്രസ്സുകളോടും താത്പര്യമുണ്ടായിരുന്നില്ല. അതുകൊണ്ടാണ് അദ്ദേഹം അങ്ങനെ പറഞ്ഞത്. തെലുങ്കില്‍ സിനിമകള്‍ ചെയ്യുമ്പോള്‍ എപ്പോഴും സംവിധായകരോട് അടിയായിരുന്നു. സാരിയൊക്കെ ഉടുക്കുമ്പോള്‍ എനിക്ക് കംഫര്‍ട്ടായാല്‍ മാത്രമേ ഞാന്‍ ചെയ്യൂ. കരിയറിന്റെ തുടക്കത്തില്‍ അതൊക്കെ ചെയ്തത് തെറ്റായിരുന്നോ എന്ന് ഇപ്പോള്‍ ചിന്തിക്കാറുണ്ട്. ഇപ്പോഴുള്ള ഗ്ലാമറല്ല അന്ന, അന്ന് ഗ്ലാമര്‍ റോളുകള്‍ ചെയ്യാന്‍ വേറെ തന്നെ അഭിനേത്രികളുണ്ടാവും
എന്റെ എല്ലാ പ്രായവും ഞാന്‍ ആസ്വദിക്കുന്നുണ്ട്, ഇപ്പോഴും ഞാന്‍ ആസ്വദിക്കുന്നു. പ്രായത്തിന്റെ കാര്യത്തിലോ അപ്പിയറന്‍സിന്റെ കാര്യത്തിലോ ഞാന്‍ ഒരിക്കലും കോണ്‍ഷ്യസ് ആയിരുന്നില്ല. അപ്പിയറന്‍സിനെ കുറിച്ചും പ്രായത്തെ കുറിച്ചുമൊക്കെ കോണ്‍ഷ്യസ് ആയാല്‍ ഹ്യൂമര്‍ ചെയ്യാന്‍ കഴിയില്ല. മുഖം ഭംഗിയായിട്ടുണ്ടോ എന്ന് വിചാരിച്ച് കോമഡി ചെയ്യാന്‍ പറ്റുമോ. ഞാന്‍ അങ്ങനെ നോക്കാറേയില്ല.
അതുപോലെ തന്നെ നല്ല സീരിയസ് റോളുകള്‍ കിട്ടുമ്പോള്‍, ഇടയ്ക്ക് കോമഡി റോളുകളും വരും, അത്തരം സന്ദര്‍ഭങ്ങള്‍ വളരെ അഭിമാനത്തോടെയാണ് കാണുന്നത് എന്ന് ഉര്‍വശി പറയുന്നു. കോമഡി പെര്ഫോ ചെയ്യുക എന്നത് വളരെ കഷ്ടമുള്ള ഒന്നാണ്. ഇടയില്‍ കുറച്ചു കാലം ഞാന്‍ എന്റെ പ്രൊഫഷനെ ഗൗനിക്കാതിരുന്ന സമയമുണ്ട്. ആ സമയത്ത് അതിജീവിച്ചു പോകാന്‍ എന്ത് കഥാപാത്രമാണെങ്കിലും ചെയ്താല്‍ മതി എന്ന തോന്നലുണ്ടായിരുന്നു. അങ്ങനെ കിട്ടിയ വേഷമൊക്കെ ചെയ്തിട്ടുണ്ട്- ഉര്‍വശി പറഞ്ഞു






English (US) ·