അവർ രണ്ടുപേരും തമ്മിലുള്ള സ്നേഹം! രഹ്‌നത്തയുടെ ആ വാക്കുകൾ ഓർക്കാൻ വയ്യ ഹൃദയത്തിൽ കൊണ്ടു; ആ സ്നേഹബന്ധം ഓർത്തെടുത്ത് റിമി

5 months ago 5

Authored by: ഋതു നായർ|Samayam Malayalam8 Aug 2025, 4:24 pm

നമ്മൾ എല്ലാവരുടെയും കൂടെ ഒരുപാട് ഷോസൊക്കെ ചെയ്തിട്ടുണ്ട്. അത്രയും നല്ലൊരു മനുഷ്യൻ ആണ്. എല്ലാവരോടും ഭയങ്കര സ്നേഹമുള്ള ഒരാൾ

റിമി ടോമി കലാഭവൻ നവാസ്റിമി ടോമി കലാഭവൻ നവാസ് (ഫോട്ടോസ്- Samayam Malayalam)
കലാഭവൻ നവാസ് വിടവാങ്ങിയിട്ട് ദിവസങ്ങൾ. അന്പത്തിരണ്ടുവയസിൽ അകാലത്തിൽ പൊലിഞ്ഞ അദ്ദേഹത്തിന്റെ ഒരായിരം ഓർമ്മകൾ പ്രിയപെട്ടവർക്ക് പങ്കിടാൻ ഉണ്ട്. നവാസിന്റെ ഓർമ്മയിൽ എംജിയും റിമിയും പറഞ്ഞ വാക്കുകൾ ആണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്.

അവർ തമ്മിലുള്ള സ്നേഹം ദൈവമേ പറഞ്ഞറിയിക്കാൻ ആകില്ല. ഒരുപക്ഷേ അദ്ദേഹം വിട്ടുപിരിഞ്ഞ ശേഷം ആകും ആ സ്നേഹബന്ധത്തിന്റെ ആഴം പലർക്കും മനസിലാകുന്നത്.

ഈ മരണശേഷം ആണ് ഇവർ തമ്മിലുള്ള അഭിമുഖത്തിന്റെ ചില ക്ലിപ്പുകൾ വൈറൽ ആയത്. ഇക്ക ഭക്ഷണം കഴിച്ചിട്ട് ഉറങ്ങാൻ കിടന്നാൽ രഹ്ന ഇത്ത അദ്ദേഹത്തെ ഉറക്കാൻ വിടില്ല അതിനു കാരണം മറ്റൊന്നും അല്ല. സ്നേഹത്തിന്റെ തീവ്രത അങ്ങനെ ആണ്. മരിച്ചു കഴിഞ്ഞാൽ കുറെ ഉറങ്ങാമല്ലോ, ജീവിച്ചിരിക്കുമ്പോൾ അത്രയും സമയം കൂടി തന്നോട് ഒപ്പം ഇരിക്കും വർത്തമാനം പറയുമല്ലോ എന്നാണ് രഹ്ന പറയുന്നത്. അത് കേൾക്കുമ്പോൾ ഭയങ്കരമായി ഹൃദയത്തിൽ തൊടുന്ന പോലെ. എനിക്ക് ഭയങ്കര സങ്കടമായി. റിമി ഇങ്ങനെ പറയുമ്പോൾ എംജി പറയുന്നത് നവാസ് എന്ന മനുഷ്യ സ്നേഹിയെ കുറിച്ചാണ്.

ALSO READ: ഒരു ആണിന് മാത്രമല്ല ഒരു പെണ്ണിനും ഭർത്താവിനെ സംരക്ഷിക്കാനാകും! അതുതന്നെയാണ് ലേഖ ചെയ്തത്; വീഡിയോയ്ക്ക് പിന്നിലെ യാഥാർഥ്യംനമ്മൾ എല്ലാവരുടെയും കൂടെ ഒരുപാട് ഷോസൊക്കെ ചെയ്തിട്ടുണ്ട്. അത്രയും നല്ലൊരു മനുഷ്യൻ ആയിരുന്നു. പെട്ടെന്ന് പോവുക എന്ന് പറയുന്നത് വിശ്വസിക്കാൻ വയ്യ. പ്രായം വളരെ കുറവാണ്. കുടുംബം നല്ല പോലെ നോക്കുന്ന ഒരാൾ. ഞാൻ കണ്ടിട്ടുള്ളതിൽ വച്ച് എ ഡീസന്റ് ജന്റിൽ മാൻ. ജെനുവിന് ആയിരുന്നു അത്രയും. അദ്ദേഹം പോയതിൽ ഒരുപാട് സങ്കടം. ഒരുപാട് സ്ഥലങ്ങളിൽ ഞങ്ങൾ ഒരുമിച്ചു ഷോ ചെയ്തിട്ടുണ്ട്. പാട്ട് ഒരുപാട് ഇഷ്ടമുള്ള ആളാണ്. പാട്ടൊക്കെ നന്നായി പാടും; എംജി പറയുന്നു..


ALSO READ: കല്യാണം കഴിക്കണം, കുട്ടികളുണ്ടാവണം; നിങ്ങൾ ഹാപ്പിയായി ജീവിക്കുന്നതാണ് ഞങ്ങളുടെ സന്തോഷം എന്ന് ഹോഷിയോട് ആരാധകൻബഹ്‌റിനിലെ ഷോയ്ക്ക് ശേഷം അത്രയും സുഹൃത്തുക്കൾ ആയിരുന്നു ഇടയ്ക്കിടെ എന്റെ വീട്ടിലേക്ക് അദ്ദേഹം വരുമായിരുന്നു അത്രയും സ്നേഹമുള്ള ആളായിരുന്നു. അദ്ദേഹത്തിന്റെ വേർപാട് കുടുംബത്തിന് സഹിക്കാനുള്ള ശക്തി കൊടുക്കട്ടെ എന്നാണ് മധു ബാലകൃഷ്ണൻ പറയുന്നത്.
Read Entire Article