അവൾക്കൊപ്പം സ്റ്റേജ് പങ്കിടുമ്പോൾ അഭിമാനം കൊണ്ട് ഞാൻ മറ്റേതൊക്കെയോ ലോകങ്ങൾ കീഴടക്കിയ അവസ്ഥയിലായിരുന്നു; നിരഞ്ജൻ

5 months ago 6

Authored by: ഋതു നായർ|Samayam Malayalam18 Aug 2025, 8:20 am

നീ ശ്രമിച്ചാൽ നിനക്ക് സാധിക്കാത്തതായി ഒന്നും ഇല്ലെന്ന് ഞാനും മറുപടി പറഞ്ഞു..അന്ന് അവിടെ ആ വിഷയം പറഞ്ഞു.. വിട്ടു..പിന്നീട് അങ്ങോട്ട് അവൾ നേരിട്ടത് പറഞ്ഞു അറിയിക്കാൻ തന്നെ ബുദ്ധിമുട്ടാണ്..

niranjan nair shared an affectional  station  connected  his woman  successനിരഞ്ജൻ നായർ(ഫോട്ടോസ്- Samayam Malayalam)
ഭാര്യ ഗോപികയുടെ നേട്ടത്തിൽ അഭിമാനത്തോടെ നിരഞ്ജൻ നായർ . സോഷ്യൽ മീഡിയയിൽ പങ്കിട്ട പോസ്റ്റിന്റെ പൂർണ്ണരൂപം വായിക്കാം

നിരഞ്ജന്റെ വാക്കുകൾ


ആദ്യ ദിവസം അവൾ കോളേജിൽ എത്തിയത് നിറയെ ടെൻഷനും ഭയവും കൊണ്ടായിരുന്നു..7-8 വർഷങ്ങൾക്ക് ശേഷം പഠിക്കാൻ ആകുമോ..കൂടെ പഠിക്കുന്നവർക്കൊപ്പം എത്താൻ സാധിക്കുമോ എന്നൊക്കെ..അന്ന് ചെന്നു കയറിയത് ഒരു ഓഡിറ്റോറിയം നിറയെ വിദ്യാർത്ഥികളുടെ ഇടയിലേക്കാണ്..അന്ന് റാങ്ക് നേടിയ പൂർവ വിദ്യാർഥിക്ക് അനുമോദനം നൽകുന്ന ദിവസം ആയിരുന്നു..പുതിയ വിദ്യാർത്ഥികൾക്ക് സ്വീകരണവും..അതു കഴിഞ്ഞു പുറത്തിറങ്ങിയ അവൾ ഒരു തമാശ പറഞ്ഞു, ഞാനൊന്ന് ശ്രമിച്ചാൽ റാങ്ക് കിട്ടുമോ എന്ന്..അതിനു സാധ്യത ഇല്ലന്നും ഇപ്പോഴത്തെ പിള്ളേർക്കൊപ്പം പിടിച്ചു നിൽക്കാൻ തന്നെ പാടാകും എന്ന്..

കോഴ്സ് മുന്നോട്ട് കൊണ്ടുപോകാൻ കഴിയില്ല എന്ന അവസ്ഥയിൽ എത്തിയപ്പോൾ തനിക്കതിനു ആവും അതിനുള്ള കഴിവ് തനിക്കുന്നുണ്ടെന്ന് പറഞ്ഞു അവളെ ചേർത്തു നിർത്തിയത് ക്രിസ്തു ജ്യോതിലെ സൈക്കോളജി ഡിപ്പാർട്മെന്റിലെ ടീച്ചർമാരാണ്..


ഒരു സുഹൃത്തിനെ പോലെ കൂടെ നിൽക്കുന്ന അധ്യാപകർ ഏതൊരു വിദ്യാർത്ഥിയുടെയും സ്വകാര്യ അഹങ്കാരമാണ്.. അതെ ഓഡിറ്ററിയത്തിൽ ആണ് നിറഞ്ഞ സദസ്സിന് മുന്നിൽ അവൾക്ക് റാങ്ക് കിട്ടിയതിന്റെ അനുമോദനം ഏറ്റുവാങ്ങിയത്..അന്നത്തെ ആ തമാശ ഇന്ന് സത്യമായിരിക്കുന്നു..അവൾക്കൊപ്പം സ്റ്റേജ് പങ്കിടുമ്പോൾ ഞാൻ അഭിമാനം കൊണ്ട് മറ്റേതൊക്കെയോ ലോകങ്ങൾ കീഴടക്കിയ അവസ്ഥ ആയിരുന്നു..
ALSO READ: അമ്മയല്ല ചേച്ചിയമ്മ! കാവ്യക്ക് ഇറങ്ങാൻ പറ്റാത്തപ്പോൾ മീനാക്ഷി അല്ലാതെ ആരിറങ്ങും; വൈറൽ ചിത്രങ്ങളും ചർച്ചകളും

ഒടുവിൽ ക്രിസ്തു ജ്യോതിയുടെ ഗേറ്റ് കടന്നു വണ്ടി മുന്നോട്ടു പോയപ്പോൾ നിറഞ്ഞൊഴുകുന്ന കണ്ണുകൾ തുടക്കാൻ പാടുപെട്ട് കാഴ്ചകൾ മറഞ്ഞു തുടങ്ങിയ അവളോട് ചോദിച്ചു.. എന്തിനാണ് കരയുന്നതെന്നു..
ALSO READ:കോഴിക്കോടിനെ ഇളക്കിമറിച്ച് ലാലേട്ടൻ! കാമ്പ്രത്ത് സഹോദരന്മാർക്കൊപ്പം ലാലേട്ടൻ;യഥാർത്ഥ വിജയം സംഭവിക്കേണ്ടത് വീട്ടിൽ നിന്നുമെന്നും താരം

"എന്റെ കൂടെ നിന്ന അധ്യാപകർ,പ്രിൻസിപ്പൽ അച്ഛൻ,കൂടെ നിന്നവർ,കൂടെ നിന്നെന്നു തോന്നിപ്പിച്ചവർ, അങ്ങനെ അങ്ങനെ ഒരുപാടു ഓർമ്മകൾ തങ്ങി നിൽക്കുന്ന ക്രിസ്തു ജ്യോതി,എന്റെ കോളേജ്..ചിറകു തളർന്ന സ്വപ്നങ്ങൾ തുന്നി ചേർത്തു എന്നിലേക് ചേർത്തു പിടിപ്പിച്ചത് ഇവിടെ വച്ചാണ്..."
അങ്ങനെ ഒരുപാടൊരുപാട് കാര്യങ്ങൾ അവൾക്ക് പറയാൻ ഉണ്ടായിരുന്നു...

നന്ദി പ്രിയപ്പെട്ട ക്രിസ്തു ജ്യോതി, അവളെ ചേർത്തു നിർത്തിയതിനു..അവളുടെ സ്വപ്നങ്ങൾക്ക് നിറം പകർത്തിയതിനു..

Read Entire Article