'ആ മെമ്മറി കാർഡെവിടെ'?; അമ്മയ്ക്ക് പരാതി നൽകി ഉഷ ഹസീന, തനിക്കെതിരെ ​ഗൂഢാലോചന നടക്കുന്നുവെന്ന് കുക്കു

5 months ago 6

റിയ ബേബി\ മാതൃഭൂമി ന്യൂസ്

08 August 2025, 09:40 AM IST

Kukku Parameswaran and Usha Haseena

കുക്കു പരമേശ്വരൻ, ഉഷ ഹസീന | ഫോട്ടോ: എൻ.എം. പ്രദീപ്, സിദ്ദിക്കുൽ അക്ബർ | മാതൃഭൂമി

കൊച്ചി: മെമ്മറി കാർഡ് വിവാദത്തിൽ അമ്മ സംഘടനയ്ക്ക് പരാതി നൽകാനൊരുങ്ങി നടി ഉഷ ഹസീന. ഇടവേള ബാബുവിനും കുക്കു പരമേശ്വരനും എതിരെയാണ് പരാതി. സംഘടനയിലെ വനിതാ അം​ഗങ്ങളുടെ പരാതി റെക്കോർഡ് ചെയ്ത മെമ്മറി കാർഡ് എവിടെയെന്ന് കണ്ടെത്തണമെന്നാണ് ആവശ്യം. അതേസമയം തനിക്കെതിരെ ​ഗൂഢാലോചന നടക്കുന്നുവെന്ന് കാട്ടി ഡിജിപിക്ക് പരാതി നൽകി. താരസംഘടനയായ അമ്മയിലെ തിര‍ഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഏറെ ചർച്ചയായ വിഷയമാണ് മെമ്മറി കാർഡുമായി ബന്ധപ്പെട്ടുള്ളത്.

മീ ടൂ ആരോപണങ്ങൾ വന്നതിന് പിന്നാലെയാണ് സംഘടനയിലെ വനിതാ അം​ഗങ്ങൾക്ക് അവരുടെ പ്രശ്നങ്ങൾ തുറന്നുപറയാനായി ഒരു യോ​ഗം വിളിച്ചത്. അം​ഗങ്ങൾ പറഞ്ഞ കാര്യങ്ങൾ റെക്കോർഡ് ചെയ്യുകയുമുണ്ടായി. ഈ മെമ്മറി കാർഡ് എവിടെയെന്നാണ് ഉഷ ഹസീന ചോദിക്കുന്നത്.

കുക്കു പരമേശ്വരനാണ് അത് കൈകാര്യം ചെയ്തത്. ആ കാർഡ് എന്തുകൊണ്ട് ഹേമാ കമ്മിറ്റിക്കുമുന്നിൽ സമർപ്പിച്ചില്ലെന്നും എന്തുകൊണ്ട് തുടർ നടപടികളുണ്ടായില്ലെന്നും ഉഷ ഹസീന ചോദിക്കുന്നു. ഇടവേള ബാബുവിന്റെ കയ്യിലുൾപ്പെടെ ഈ മെമ്മറി കാർഡ് ഉണ്ടെന്നും അത് കണ്ടെത്തണമെന്നും അവർ അമ്മയ്ക്ക് നൽകിയ പരാതിയിൽ ആവശ്യപ്പെടുന്നു.

അമ്മയുടെ ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് മത്സരിക്കുന്ന വ്യക്തിയാണ് കുക്കു പരമേശ്വരൻ. തനിക്കെതിരെ വലിയ രീതിയിലുള്ള ​ഗൂഢാലോചന നടക്കുന്നുണ്ടെന്നാണ് ഡിജിപിക്കുനൽകിയ പരാതിയിൽ അവർ പറയുന്നത്. തന്നെ അപമാനിക്കാനുള്ള ശ്രമം നടക്കുന്നുണ്ട്. സമൂഹ മാധ്യങ്ങളി തനിക്കെതിരെ വ്യാപക പ്രചാരണം നടക്കുന്നു. താൻ സംഘടനാ തിരഞ്ഞെടുപ്പിന്റെ മത്സരരം​ഗത്തുവന്നതിന് പിന്നാലെയാണ് മെമ്മറി കാർഡ് വിവാദം തലപൊക്കിയതെന്നും കുക്കു പറയുന്നു.

Content Highlights: Missing Memory Card Controversy Escalates Within AMMA Association

മാതൃഭൂമി.കോം വാട്സാപ്പിലും

Subscribe to our Newsletter

Get regular updates from Mathrubhumi.com

Read Entire Article