ആത്മീയതയുടെ പാതയിൽ! യോഗയും ധ്യാനവും ലണ്ടനിലെ ജീവിതവും; വിവാഹത്തെ കുറിച്ചുപോലും ചിന്തിച്ചില്ലേ?

6 months ago 7

Authored by: ഋതു നായർ|Samayam Malayalam5 Jul 2025, 10:06 am

മണിരത്നത്തിന്റെയും സുഹാസിനിയുടെയും വിവാഹച്ചടങ്ങിൽ പങ്കെടുക്കാനെത്തിയ ഗിരിജയെ ഗീതാഞ്ജലിയിലെ നായികയായി മണിരത്നം തെരഞ്ഞെടുക്കുകയായിരുന്നു. തെലുങ്കിലും തമിഴിലും മലയാളത്തിലും ചിത്രം ഹിറ്റായിരുന്നു.

ഗിരിജ ഷെട്ടാർഗിരിജ ഷെട്ടാർ (ഫോട്ടോസ്- Samayam Malayalam)
one-hit wonders' എന്ന് ചില നടീ നടന്മാരെ വിശേഷിപ്പിക്കാറുണ്ട്. അത്തരക്കാർ ഒരുപാടൊന്നും ചെയ്യില്ല. പക്ഷേ ചെയ്യുന്നത് അത്രയും അത്ഭുതങ്ങൾ ആയിരിക്കും അങ്ങനെ ഒരാൾ ആണ് ഗിരിജ ഷെട്ടാർ( Girija Shettar ). ചെയ്തത് ആകെ ഏഴ്‌സിനിമകൾ എന്നാണ് റിപ്പോർട്ട്. എന്നാൽ ചെയ്തത് ഒക്കെയും സൂപ്പർഹിറ്റുകൾ. ഇന്നും മലയാളികൾ ഹൃദയത്തോട് ചേർത്തുനിർത്തിയിരിക്കുന്ന നടിയാണ് ഗിരിജ.

വന്ദനം എന്ന ഒറ്റ സിനിമ മതി ഗിരിജ ഷെട്ടാറിന്റെ റേഞ്ച് എത്രയെന്ന് മനസിലാക്കാൻ. ചിത്രത്തിലെ ഓരോ രംഗങ്ങളും ലാലേട്ടനോട് ഒപ്പമുള്ള റൊമാന്റിക് ഗാനരംഗങ്ങളും ഇന്നും, ഇന്നത്തെ തലമുറയും ഹൃദയത്തോട് ചേർത്ത് നിർത്തിയിരിക്കുന്നു. മണിരത്നത്തിന്റെ ഗീതാഞ്ജലി എന്ന സിനിമയിലും ശ്രദ്ധേയ വേഷമാണ് ഗിരിജയ്ക്ക് ലഭിച്ചത്. ഗീതാഞ്ജലി ഒരു തെലുഗു ചിത്രമായിരുന്നു ഇതിലൂടെയാണ് അരങ്ങേറ്റം. ഈ ചിത്രം ആ വർഷത്തെ ദേശീയ അവാർഡും നേടിയിരുന്നു. തെലുഗു സൂപ്പർ ഹീറോ നാഗാർജുന ആയിരുന്നു ചിത്രത്തിലെ നായകൻ.

തമിഴിൽ ഇദയത്തൈ തിരുടാതെ എന്ന പേരിലാണ് ചിത്രം ഇറങ്ങിയത്. പ്രിയദർശൻ സംവിധാനം ചെയ്ത വന്ദനം എന്ന ചിത്രത്തിലൂടെയാണ് ഗിരിജ മലയാള സിനിമാലോകത്തെത്തിയത്. പ്രേക്ഷകശ്രദ്ധ നേടിയ ഈ ചിത്രത്തത്തിനുശേഷം പ്രിയദർശൻ ഗിരിജയെയും മോഹൻലാലിനെയും നായികാനായകന്മാരാക്കി ധനുഷ്കോടി എന്ന പേരിൽ ഒരു ചിത്രം എടുക്കാൻ തീരുമാനിച്ചിരുന്നു. പക്ഷെ അതു നടന്നില്ല. ഇന്ന് ഒരു എഴുത്തുകാരികൂടിയാണ് ഗിരിജ ഷെട്ടാർ .

ALSO READ: ഞാൻ പണിക്ക് പോകുന്നത് എന്റെ സന്തോഷത്തിനാണ്! അച്ഛനും മോനും തമ്മിലെ അഭിപ്രായവ്യത്യാസം?മറുപടിയുമായി അഖിലിന്റെ അമ്മപാതി ഇന്ത്യക്കാരിയാണ് ഗിരിജ ഷെട്ടാർ. അന്പത്തിയഞ്ചുവയസുകാരിയായ ഗിരിജ ആത്മീയ പാതയിലാണ്. ബ്രിട്ടീഷുകാരിയായിരുന്നു ഗിരിജയുടെ അമ്മ അച്ഛൻ കർണാടകക്കാരനും. തൊട്ടതെല്ലാം പൊന്നാക്കി സിനിമാ രംഗത്ത് മുന്നോട്ട് പോകവെയാണ് ഗിരിജ ഷെട്ടാർ കരിയർ വി‌ടുന്നത്. സിനിയമയെ അത്രയും സ്നേഹിച്ച തനിക്ക് സിനിമ വിടേണ്ടി വന്നപ്പോൾ അത് തീർത്താൽ തീരാത്ത ദുഃഖം ആയി മാറി.
കുറേക്കാലത്തേക്ക് താൻ ഇന്ത്യൻ സിനിമകൾ കാണുന്നത് നിർത്തി എന്നാണ് ഒരിക്കൽ ഗിരിജ പറഞ്ഞത്.


ആ കുറ്റബോധം തീർക്കാൻ ആകണം സിനിമ വിട്ട് 25 വർഷങ്ങൾക്ക് ശേഷം അതേ രംഗത്തേക്ക് ഗിരിജ ഷെട്ടാർ തിരികെ എത്തിയത്. 'ഇബ്ബാനി തബ്ബിഡ ഇല്ലയലി' എന്ന കന്നഡ ചിത്രത്തിലൂടെയാണ് തിരിച്ച് വരവ് നടത്തിയത്. എന്നാൽ പിന്നെയും ഇൻഡസ്ട്രിയിൽ നിന്നും വിട്ടു നിന്നു ഒരുപക്ഷെ സിനിമയിൽ തുടർന്നാൽ ഉർവശിക്കും ശോഭനക്കും ഒപ്പം തന്റേതായ ഇടം ഗിരിജ നേടിയെടുത്തേനേ എന്ന കാര്യത്തിൽ സംശയമില്ല.

എന്തുകൊണ്ട് ആത്മീയത

കുട്ടിക്കാലം മുതൽ ആത്മീയതയായിരുന്നു എനിക്ക് താൽപര്യം.

പൂർണ്ണമായും ധ്യാനവും യോഗയും ജീവിതത്തിൽ ഉണ്ടാക്കുന്ന മാറ്റങ്ങളെ കുറിച്ച് എനിക്ക് അറിവുണ്ടായിരുന്നു എന്നാണ് ഒരിക്കൽ ഗിരിജ പറഞ്ഞത്. യോഗശാസ്ത്രത്തെ കൂടുതൽ അറിയാൻ ശ്രമിച്ചു. അതിന് ചിട്ടയായ ഒരു ജീവിതശൈലി അച്ചടക്കത്തോടെയുള്ള ജീവിതം ഒക്കെ ആവശ്യമായിരുന്നു - എന്റെ സ്വന്തം സമീപനത്തിൽ നിന്ന് വ്യത്യസ്തമായി, അത് സ്വതന്ത്രമായി ഒഴുകുന്നതായിരുന്നു. ഇന്ത്യൻ ആത്മീയ പാരമ്പര്യത്തിന്റെ ശക്തിയും സൗന്ദര്യവും എന്നെ കൂടുതൽ ആകർഷിച്ചു, അതിന്റെ ശാസ്ത്രീയത് എന്റെ ബുദ്ധിയെ തന്നെ ഉണർത്തി എന്നും ഒരിക്കൽ ഗിരിജ പറഞ്ഞിരുന്നു.

അതേസമയം കരിയറും യോഗപഠനവും ഒക്കെയായി തിരക്കിലായി ഗിരിജ പിന്നെ വിവാഹത്തിന് ശ്രമിച്ചില്ലെന്നും സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകൾ ഉണ്ട്

Read Entire Article