Authored by: ഋതു നായർ|Samayam Malayalam•10 Oct 2025, 2:54 pm
ഞാൻ ഏതെങ്കിലും ഭാഷയുടെ ഭാഗമല്ല, സിനിമയുടെ ഭാഗമാണ്. പ്രാദേശിക വാദങ്ങളോട് പ്രതികരിച്ച് കാന്താരാ താരം. "നിങ്ങളുടെ സ്നേഹത്തിൽ ഞാൻ വളരെയധികം നന്ദിയുള്ളവനാണ്. പക്ഷേ മുഴുവൻ നാടും നമ്മുടെയാണ്, മുഴുവൻ ഭാഷയും
(ഫോട്ടോസ്- Samayam Malayalam)“കഴിഞ്ഞ കുറച്ച് ദിവസങ്ങളായി എന്റെ പേര് പരാമർശിക്കുന്നത് കണ്ടെനിക്ക് വളരെ മടുത്തു തുടങ്ങിയിരിക്കുന്നു.. ദയവായി നിർത്തരുത്!! …. അഭിനന്ദനങ്ങൾ തന്നുകൊണ്ടിരിക്കുക. ഞാൻ ക്ഷീണിതനാണ് എന്നതുകൊണ്ട് നിങ്ങളും ക്ഷീണിതരാണെന്ന് അർത്ഥമാക്കുന്നില്ല" തനിക്ക് ലഭിക്കുന്ന സ്നേഹത്തിനു മറുപടിയെന്ന വണ്ണം ഗുൽഷൻ ട്വിറ്ററിൽ കുറിച്ചിരുന്നു.
എന്നാൽ കന്നഡ സിനിമയും ബോളിവുഡും തമ്മിലുള്ള അന്തരങ്ങളെ കുറിച്ചുള്ള കമന്റുകൾ പലരും രേഖപ്പെടുത്താൻ തുടങ്ങിയതോടെ, അവരെ സ്നേഹപൂർവ്വം നിരുത്സാഹപ്പെടുത്താനും താരം മറന്നില്ല. "ഇതാണ് പ്രാദേശിക പ്രേക്ഷകരും, ഹിന്ദി പ്രേക്ഷകരും തമ്മിലുള്ള വ്യത്യാസം. ഹിന്ദി പ്രേക്ഷകർക്ക് നിങ്ങൾ വെറുമൊരു നടൻ മാത്രമാണ്. എന്നാൽ കന്നഡ പ്രേക്ഷകർ നിങ്ങളെ സ്വന്തമെന്നു കരുതുന്നു" ഒരു ട്വിറ്റര് ഉപഭോക്താവ് താരത്തിന്റെ ട്വിറ്റര് പോസ്റ്റിനു കീഴിൽ കുറിച്ചു. എന്നാൽ ആരാധകനോട് സ്നേഹപൂർവ്വം വിയോജിച്ചു കൊണ്ട് താരം മറുപടി നൽകി.ALSO READ: സന്തോഷേട്ടനും അയി ഒരു പ്രശ്നവുമില്ല! പുള്ളിയെ കാണാൻ അങ്ങോട്ടും മോനേയും ഭാര്യയേയും കാണാൻ ഇങ്ങോട്ടും വരാറുണ്ട്; നവ്യയുടെ സുഹൃത്ത്
"ഇനിയെങ്കിലും നിങ്ങൾക്ക് അർഹിക്കുന്ന അംഗീകാരങ്ങൾ ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു" എന്ന് ഒരു ആരാധകൻ നൽകിയ കമന്റിന് മറുപടിയായി "അംഗീകാരങ്ങൾ ആകസ്മികമായി ഉണ്ടാകുന്നതാണ്, എന്നാൽ മികച്ച വ്യക്തികളോടൊപ്പമുള്ള അവസരങ്ങളാണ് ഉണ്ടാകേണ്ടത്" എന്നും താരം പ്രതികരിച്ചു.
കർണാടകയിലെ സിനിമാ പാരമ്പര്യം ഒട്ടുമില്ലാത്ത കുടുംബത്തിൽ ജനിച്ച ഗുൽഷൻ ദേവയ്യ ഫാഷൻ ടെക്‌നോളജി പഠനത്തിന് ശേഷം ഫാഷൻ ഇൻഡസ്ട്രിയിൽ തന്നെ പത്തു വർഷത്തോളം ജോലി ചെയ്തു. Wigan & Leigh കോളേജിൽ ഫാഷൻ ടെക്‌നോളജി അധ്യാപകൻ കൂടിയായിരുന്ന ഗുൽഷൻ ബാംഗ്ലൂർ ഇംഗ്ലീഷ് തിയേറ്ററിലൂടെയാണ് അഭിനയ രംഗത്തേയ്ക്ക് പ്രവേശിച്ചത്.
അഭിനയത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനായി മുംബൈയിലേയ്ക്ക് യാത്രയാകുമ്പോൾ അസുഖ ബാധിതയായ അമ്മയും, റിട്ടയർമെന്റ് ജീവിതം നയിക്കുന്ന അച്ഛനും മകനെ വിലക്കിയില്ല. അവരുടെ വിശ്വാസത്തിന്റെ കൂടി ഫലമായിരുന്നു ഗുൽഷന്റെ പിന്നീടുള്ള വിജയങ്ങൾ.
2004 ൽ റിലീസ് ചെയ്ത സൽമാൻ ഖാൻ ചിത്രത്തിലെ അപ്രസക്തമായ ഡിജെ വേഷത്തിലൂടെ കരിയർ ആരംഭിച്ച ഗുൽഷൻ അടുത്ത ചിത്രത്തിൽ ഭാഗമായത് ആറു വർഷങ്ങൾക്ക് ശേഷമാണ്. 2010 ൽ അനുരാഗ് കശ്യപ് സംവിധാനം ചെയ്ത ദാറ്റ് ഗേൾ ഇൻ യെല്ലോ ബൂട്ട്സ് ഗുൽഷന്റെ അഭിനയ ജീവിതത്തിലെ നാഴികക്കല്ലായി. അഭിനയ ജീവിതത്തിൽ ഇരുപതു വർഷങ്ങൾ പിന്നിടുമ്പോഴും ഗുൽഷന് ചെയ്യാൻ സാധിച്ചത് ഇരുപത്തിയഞ്ചിൽ താഴെ ചിത്രങ്ങൾ മാത്രമാണ്. എന്നാൽ താൻ ചെയ്തു വെച്ച ഓരോ കഥാപാത്രങ്ങളിലും, പകരക്കാരനായി മറ്റൊരാളെ സങ്കൽപ്പിക്കാൻ ആകാത്ത വിധം പൂർണ്ണതയോടെയാണ് അദ്ദേഹം ഓരോ കഥാപാത്രത്തിനും ജീവൻ നൽകിയത്.





English (US) ·