ഹൈലൈറ്റ്:
- 1997ൽ എആർ റഹ്മാന്റെ സംഗീതത്തിൽ പുറത്തിറങ്ങിയ 'ഓ ബാവ്‌രെ' വൻ ഹിറ്റായിരുന്നു
- യേശുദാസിനൊപ്പം നിരവധി ഹിറ്റ് ഗാനങ്ങൾ ആശ പാടിയിട്ടുണ്ട്
- ചിത്രത്തിൽ മങ്കൊമ്പ് ഗോപാലകൃഷ്ണൻ പാട്ടുകളെഴുതി
ആശ ഭോസ്ലെ, റഹ്മാൻ, യേശുദാസ്, മധു ബാലകൃഷ്ണൻ(ഫോട്ടോസ്- Samayam Malayalam)മലയാളത്തിൽ ഒരു ഗാനം മാത്രമാണ് ആശ ഭോസ്ലെ ആലപിച്ചിട്ടുള്ളത് അത് സുജാത എന്ന സിനിമയിലെ ' സ്വയംവര ശുഭദിന മംഗളങ്ങൾ ' എന്ന ഗാനമാണ്. ഇന്നും ജനപ്രിയമായ ഈ ഗാനം 1977ലാണ് ഇറങ്ങിയത്. ഒരു സാധാരണ സിനിമയായിരുന്നില്ല സുജാത. പ്രശസ്ത നാടകകാരൻ കെടി മുഹമ്മദിന്റേതായിരുന്നു കഥ. സംഭാഷണവും കെടി മുഹമ്മദ് തന്നെ. പിവി ഗംഗാധരനാണ് സിനിമ നിർമിച്ചത്. ചിത്രത്തിൽ മങ്കൊമ്പ് ഗോപാലകൃഷ്ണൻ പാട്ടുകളെഴുതി. അവയ്ക്ക് ഈണം നൽകാൻ രവീന്ദ്ര ജയിനെ കൊണ്ടുവന്നു. എം ജി സോമൻ, കെ പി ഉമ്മർ, ഉഷ, അടൂർ ഭാസി തുടങ്ങിയവരാണ് ഈ ചിത്രത്തിൽ വേഷമിട്ടത്.
നാല് പാട്ടുകളാണ് ഈ സിനിമയിലുണ്ടായിരുന്നത്. ആശ്രിത വൽസലനെ എന്ന ഗാനം ഹേമലത ആലപിച്ചു. രവീന്ദ്ര ജയിനിന് യേശുദാസിനെ പോലെ ഇഷ്ടമുള്ള ഒരു ഗായികയായിരുന്നു ഹേംലത. ജയിനിന്റെ സംഗീത സംവിധാനത്തിൽ 'തു ജോ മേരെ സുർ മേം' തുടങ്ങിയ ഗാനങ്ങൾ യേശുദാസും ഹേമലതയും ചേർന്ന് പാടിയിട്ടുണ്ട്. മറ്റൊരു ഗാനം കാളിദാസന്റെ കാവ്യഭാവനയെ എന്ന് തുടങ്ങുന്നതായിരുന്നു. ഇത് യേശുദാസ് പാടി. യേശുദാസം തന്നെ പാടിയ താലിപ്പൂ പീലിപ്പൂ പീലിപ്പൂ എന്ന ഗാനവും സുജാതയിൽ ഉണ്ടായിരുന്നു. സ്വയംവര ശുഭദിനം അടക്കം ഈ നാലുപാട്ടുകളും അന്ന് ഹിറ്റായി. സ്വയംവര ശുഭദിന മംഗളങ്ങൾ ഇന്നും കേൾവിക്കാരുള്ള പാട്ടാണ്.
സംഗീത സംവിധായകൻ ഒപി നയ്യാർ ആണ് ഭോസ്ലെയെ കണ്ടെത്തിയതെന്ന് പറഞ്ഞാലും അതിശയോക്തി ഉണ്ടാകില്ല. ഭോസ്ലെയുടെ ശബ്ദത്തെ എങ്ങനെ ഉപയോഗിക്കണമെന്ന് ഇൻഡസ്ട്രിക്ക് കാണിച്ചു കൊടുത്തത് നയ്യാരായിരുന്നു. ഭോസ്‌ലെയ്ക്ക് ആദ്യമായി ഒരു സംഗീത വ്യക്തിത്വം നൽകിയത് നയ്യാരായിരുന്നു. ധാരാളം പാട്ടുകൾ ഇരുവരും ചേർന്ന് ഇറക്കിയപ്പോൾ ഇരുവരും തമ്മില്‍ പ്രണയബന്ധമാണെന്ന് പലരും കഥകളിറക്കി. ഒരിക്കൽ നയ്യാർ ഇങ്ങനെ പറഞ്ഞു: "ഇപ്പോൾ എനിക്ക് എഴുപത്തിയാറ് വയസ്സായി, എന്റെ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട വ്യക്തി ആശാ ഭോസ്‌ലെയാണെന്ന് എനിക്ക് പറയാൻ കഴിയും. ഞാൻ ഇതുവരെ കണ്ടിട്ടുള്ളതിൽ വച്ച് ഏറ്റവും മികച്ച വ്യക്തിയായിരുന്നു അവർ."





English (US) ·