ആർഭാടജീവിതം നയിച്ചു ഒടുക്കം 34 ആം വയസിൽ അനാഥയായി മരണം! ഹതഭാഗ്യയായ സുന്ദരിയുടെ വിധി; വിമിയുടെ ജീവിതം

2 months ago 2

Authored by: ഋതു നായർ|Samayam Malayalam16 Nov 2025, 11:00 am

ആദ്യ ചിത്രത്തിന് ശേഷം സ്വിം സ്യൂട്ടിൽ വിമി നടത്തിയ ഫോട്ടോഷൂട്ടുകളും ഏറെ ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. ആദ്യചിത്രത്തിന്റെ വിജയത്തിന് ശേഷം സ്വന്തം പ്രതിഫലം മൂന്നു ലക്ഷമായി നിശ്ചയിച്ച വിമിയും, ഭർത്താവും വളരെ ധൂർത്ത് നിറഞ്ഞ ജീവിതമാണ് നയിച്ചിരുന്നത്

vimi battled abandonment and poorness  passing distant  astatine  conscionable  34വിമി(ഫോട്ടോസ്- Samayam Malayalam)

അവിശ്വസനീയമാം വിധമുള്ള വളർച്ചയുടെയും, വീഴ്ചകളുടെയും നിരവധി കഥകൾ പങ്കിടാനുണ്ട് സിനിമാ വ്യവസായത്തിന്. ദശാബ്ദങ്ങളോളം വെള്ളിത്തിരയെ കയ്യടക്കി വെച്ച അതികായരുടെ വിജയഗാഥകളെ പോലെ തന്നെ ഉയരങ്ങളിൽ നിന്നും നിലംപതിച്ച് ആരുമറിയാതെ മരണത്തെ പുൽകിയ ഭാഗ്യദോഷികളും വെള്ളിത്തിരയുടെ ഭാഗമാണ്. ദുരന്തപര്യാവസാനിയായ സിനിമാ കഥകളെ ഓർമിപ്പിക്കും വിധം ജീവിച്ചു മരിച്ച ഒരു സുന്ദരിയുടെ കഥയുണ്ട് ബോളിവുഡ് ഇൻഡസ്ട്രിയിൽ.

1943 ൽ പഞ്ചാബിലെ ജലന്ധറിൽ ജനിച്ച വിംലേഷ് കൗർ വധാവൻ എന്ന വിമിയാണ് ബഹുഭൂരിപക്ഷം സിനിമാ ആസ്വാദകരും മറന്നിരിക്കാനിടയുള്ള ഒരു ഹതഭാഗ്യ. വീട്ടുകാരുടെ എതിർപ്പിനെ വക വെയ്ക്കാതെ ശിവ അഗർവാൾ എന്ന കാമുകനോടൊപ്പം ജീവിതമാരംഭിച്ച വിമി, അദ്ദേഹത്തോടൊപ്പം കൽക്കത്തയിൽ ജീവിക്കുന്ന കാലത്താണ് സംഗീതസംവിധായകൻ രവിയെ പരിചയപ്പെടുന്നതും അദ്ദേഹത്തിലൂടെ മുംബൈയിലെത്തി പ്രശസ്ത സംവിധായകൻ ബി ആർ ചോപ്രയെ കാണുന്നതും.

ബുദ്ധിമതിയും, വേഗത്തിൽ കാര്യങ്ങൾ ഗ്രഹിക്കാൻ സാധിക്കുന്നവളുമാണ് തന്റെ പുതിയ നായികയെന്ന മുഖവുരയോടെയാണ് ബി ആർ ചോപ്ര, ഹംറാസ് എന്ന തന്റെ ചിത്രത്തിലെ പുതിയ നായികയെ മാധ്യമങ്ങൾക്ക് പരിചയപ്പെടുത്തിയത്. സുനിൽ ദത്ത് നായകനായ ചിത്രം വിജയം നേടിയെങ്കിലും, പിന്നീടൊരിക്കലും ചോപ്ര തന്റെ സിനിമകളിലേയ്ക്ക് വിമിയെ ക്ഷണിച്ചില്ല.

പാലി ഹിൽ ബംഗ്ളാവിൽ താമസം ഗോൾഫ് ക്ളബ്ബ്ലും മെമ്പർ ആയ വിമിയും ഭർത്താവും ലക്ഷ്വറി കാറുകളിൽ കൂടുതൽ ഹരം കണ്ടെത്തി. എന്നാൽ രണ്ടാമത്തെയും, മൂന്നാമത്തെയും ചിത്രങ്ങൾ നേരിട്ട പരാജയം വിമിയുടെ നിലനിൽപ് തന്നെ ആശങ്കയിലാഴ്ത്തി. അഭിനയത്തിന്റെ ഭാവി തുലാസിലായ നടി മാസികകൾക്ക് വേണ്ടിയുള്ള ഫോട്ടോഷൂട്ടുകളും പൊതുപരിപാടികളും കൂടുതലായി ചെയ്യാനും ആരംഭിച്ചു.

1968 ൽ സ്റ്റാർ ആൻഡ് സ്റ്റൈൽ എന്ന മാസികയ്ക്ക് നൽകിയ അഭിമുഖത്തിൽ തന്റെ ഭർത്താവ് സിനിമ നിർമ്മിക്കാൻ പോകുന്നു എന്ന് വിമി പ്രസ്താവിച്ചിരുന്നു എങ്കിലും, അത് നടന്നില്ല എന്ന് മാത്രമല്ല ദമ്പതികൾ അധികം വൈകാതെ വേർപിരിയുകയും ചെയ്തു. വെറും പത്തു സിനിമകൾ പൂർത്തിയാക്കുമ്പോഴേയ്ക്കും ഇൻഡസ്ട്രിയിൽ വിമിക്കുള്ള സ്ഥാനം നഷ്ടപ്പെട്ടിരുന്നു. വിമിയുടെ ധൂർത്ത് നിറഞ്ഞ ജീവിതവും കടങ്ങളും, ദരിദ്രയായ നടി എന്നൊരു ദുഷ്‌പേര് നേടിക്കൊടുത്തിരുന്നു എന്നും, വിമിയെ സംവിധായകർ തഴയുന്നതിനു കാരണമായി എന്നും വാർത്തകളുണ്ട്.

ഏഴു വർഷങ്ങൾ നീണ്ട കരിയറിൽ വെറും പത്തു ചിത്രങ്ങളിൽ മാത്രമാണ് വിമി അഭിനയിച്ചത്. കടങ്ങൾ വീട്ടാനായി കൊൽക്കത്തയിൽ ഒരു തുണിക്കട വിമി ആരംഭിച്ചിരുന്നു എങ്കിലും, ബിസിനസ് നഷ്ടത്തിലായതോടെ സ്ഥാപനം വിൽക്കേണ്ടി വന്നു. തുടർച്ചയായുണ്ടായ വീഴ്ചകൾ സഹിക്ക വയ്യാതെ മദ്യത്തിൽ അഭയം പ്രാപിച്ച നടിയെ, ഒരു ചലച്ചിത്ര വിതരണക്കാരൻ കൂടെ കൂടിയെങ്കിലും അയാൾ നടിയെ ഉപയോഗിച്ച് പണം സമ്പാദിക്കാൻ ആരംഭിച്ചു.

വില കുറഞ്ഞ മദ്യം അമിതമായ അളവിൽ ഉപയോഗിക്കുക വഴി കടുത്ത കരൾ രോഗത്തിന് അടിമപ്പെട്ട വിമി 1977 ൽ മുംബൈ നാനാവതി ആശുപത്രിയിലെ ജനറൽ വാർഡിൽ അനാഥയെ പോലെ മരിച്ചു. മരണാന്തര ക്രിയകൾ നടത്താൻ പോലും ആരുമില്ലാതിരുന്ന വിമിയുടെ മൃതദേഹം ഒരു തള്ളുവണ്ടിയിൽ പൊതുശ്‌മശാനത്തിലേയ്ക്ക് കൊണ്ട് പോവുകയായിരുന്നു. ബന്ധുക്കളോ, സിനിമാ മേഖലയിൽ നിന്നുള്ളവരോ ആരുമില്ലാതെ അനാഥയായി മരിക്കാനായിരുന്നു ഹതഭാഗ്യയായ സുന്ദരിയുടെ വിധി.
Read Entire Article