Curated by: ഗോകുൽ എസ്|Samayam Malayalam•29 May 2025, 12:11 am
2025 സീസൺ ഐപിഎല്ലിലെ അവസാന ലീഗ് മത്സരത്തിൽ ഋഷഭ് പന്തിന്റെ ഭാഗത്ത് നിന്ന് സംഭവിച്ച ഒരു നീക്കം തെറ്റായെന്ന് ഇന്ത്യൻ സീനിയർ താരം ആർ അശ്വിൻ. കടുത്ത വിമർശനം.
ഹൈലൈറ്റ്:
- ഋഷഭ് പന്തിനെ വിമർശിച്ച് ആർ അശ്വിൻ
- അശ്വിനെ ചൊടിപ്പിച്ചത് അവസാന കളിയിലെ തീരുമാനം
- സംഭവത്തിൽ ആഞ്ഞടിച്ച് അശ്വിൻ
ഋഷഭ് പന്ത് (ഫോട്ടോസ്- Samayam Malayalam) ഋഷഭ് പന്ത് അങ്ങനെ ചെയ്തത് ശരിയായില്ല; അവസാന കളിക്ക് പിന്നാലെ ലക്നൗ നായകനെ വിമർശിച്ച് ആർ അശ്വിൻ
അപ്പീൽ പിൻവലിക്കാനുള്ള പന്തിന്റെ തീരുമാനത്തെ തന്റെ യൂ ടൂബ് ചാനലിൽ അദ്ദേഹം വിമർശിക്കുകയും ചെയ്തു. ഒരു ക്യാപ്റ്റന്റെ ജോലി സഹകളിക്കാരനെ പിന്തുണക്കുക എന്നതാണെന്നും അപ്പീൽ പിൻവലിക്കണമോ വേണ്ടയോ എന്ന തീരുമാനം നേരത്തെ ചർച്ച ചെയ്യേണ്ടതാണെന്നുമാണ് ആർ അശ്വിൻ ചൂണ്ടിക്കാട്ടിയത്.
Also Read: പന്ത് ആ അപ്പീൽ പിൻവലിച്ചില്ലെങ്കിലും ജിതേഷ് നോട്ടൗട്ട് തന്നെ, നിയമം പറയുന്നത് ഇങ്ങനെ; ഐപിഎല്ലിൽ നാടകീയ നിമിഷം
"യഥാർഥത്തിൽ ക്യാപ്റ്റന്റെ ജോലി ഒരു കളിക്കാരനെ പിന്തുണക്കുക എന്നതാണ്. ഒരു ബൗളറെ ചെറുതാക്കുന്നതല്ല ക്യാപ്റ്റന്റെ ജോലി. ഇത് സത്യത്തിൽ ഒരു അപമാനമാണ്. ദിഗ്വേഷ് രാത്തി എന്റെ ബന്ധുവല്ല, സുഹൃത്തുമല്ല. അവൻ ആരാണെന്നും എനിക്കറിയില്ല. പക്ഷേ എനിക്ക് പറയാനുള്ളത് ഇങ്ങനെ ( അപ്പീൽ പിൻവലിക്കുന്നതിലൂടെ ) ചെയ്യുന്നത് അവനെ ശരിക്കും ബാധിക്കും." ആർ അശ്വിൻ പറഞ്ഞു.
Also Read: കളിക്ക് മുൻപ് ജിതേഷിന് പറ്റിയത് വമ്പൻ പിഴവ്, നിർണായക മത്സരത്തിൽ ആർസിബി രക്ഷപ്പെട്ടത് ഇങ്ങനെ
അതേ സമയം ഋഷഭ് പന്ത് ആ വിക്കറ്റ് അപ്പീൽ പിൻവലിച്ചില്ലായിരുന്നുവെങ്കിലും ജിതേഷ് ശർമ ഔട്ടാകില്ലായിരുന്നു എന്നതാണ് വാസ്തവം. രാത്തി അദ്ദേഹത്തിന്റെ ബൗളിങ് ആക്ഷൻ പൂർത്തിയാക്കിയതിന് ശേഷമാണ് നോൺ സ്ട്രൈക്കിങ് എൻഡിൽ ജിതേഷിനെ റണ്ണൗട്ടാക്കാൻ ശ്രമിച്ചത്. എംസിസിയുടെ ക്രിക്കറ്റ് നിയമം അനുസരിച്ച് ഇത്തരത്തിൽ ഒരു ബൗളർക്ക് നോൺ സ്ട്രൈക്കിങ് എൻഡിലെ ബാറ്ററെ റണ്ണൗട്ടാക്കാൻ സാധിക്കില്ല.

രചയിതാവിനെക്കുറിച്ച്ഗോകുൽ എസ്ഗോകുൽ എസ്- സമയം മലയാളത്തിൽ ഡിജിറ്റൽ കണ്ടൻ്റ് പ്രൊഡ്യൂസർ. സ്പോർട്സ് ഇഷ്ട വിഷയം. ഇന്ത്യൻ സൂപ്പർ ലീഗ്, സന്തോഷ് ട്രോഫി അടക്കം വിവിധ ടൂർണമെന്റുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. 2017 മുതൽ മാധ്യമ പ്രവർത്തന രംഗത്ത് സജീവം. ഇടക്കാലത്ത് അധ്യാപകനായും ജോലി ചെയ്തു.... കൂടുതൽ വായിക്കുക








English (US) ·