എനിക്ക് ശബ്ദത്തില്‍ ഒരു പ്രശ്‌നമുണ്ട്, നാല്-അഞ്ച് വര്‍ഷമായി സ്റ്റേജില്‍ പാടുന്നില്ല; ഇമോഷണലായി സുജാത മോഹന്‍

2 months ago 7

Authored by: അശ്വിനി പി|Samayam Malayalam1 Apr 2026, 10:44 americium IST

ഒന്‍പതാം വയസ്സില്‍ പാടി തുടങ്ങിയതാണ് സുജാത മോഹന്‍. പന്ത്രണ്ടാം വയസ്സില്‍ സിനിമ പിന്നണി ഗായികയായി. പല ഭാഷകളിലായി സുജാത പാടിതീര്‍ത്ത പാട്ടുകള്‍ക്ക് എണ്ണമില്ല

sujatha mohan dependable   issueസുജാത മോഹൻ
സുജാത മോഹന്‍ എന്നാല്‍ പാട്ടുകളെ പ്രണയിക്കുന്നവര്‍ക്ക് ഒരു വികാരമാണ്. രണ്ടായിരത്തിലധികം പാട്ടുകള്‍ വിവിധ ഭാഷകളിലായി പാടിയിട്ടുള്ള സുജാത മോഹന്‍ അതിന്റെയൊക്കെ ഇരട്ടിയിലധികം സ്‌റ്റേജ് പെര്‍ഫോമന്‍സുകളും നടത്തിയിട്ടുണ്ട്. എന്നാല്‍ കഴിഞ്ഞ നാല് - അഞ്ച് വര്‍ഷത്തോളമായി താന്‍ സ്‌റ്റേജില്‍ ലൈവ് പെര്‍ഫോമന്‍സുകള്‍ നടത്തിയിട്ടില്ല എന്ന് വെളിപ്പെടുത്തി സുജാത മോഹന്‍.

ഇന്നലെ, മാര്‍ച്ച് 31 ന് ആയിരുന്നു സുജാത മോഹന്റെ അറുപത്തിമൂന്നാം ജന്മദിനം. ഈ സാഹചര്യത്തിലാണ് റെയിന്‍ബോ ചാരിറ്റി ഫൗണ്ടേഷന്റെ ലൈഫ്‌ടൈം അച്ചീവ്‌മെന്റ് പുരസ്‌കാരം ലഭിച്ച സുജാതയുടെ ഒരു വീഡിയോ പുറത്ത് വന്നത്. എ ആര്‍ റഹ്‌മാന്റെ സഹോദരിയും ഗായികയുമായ എആര്‍ റെയ്ഹാനയാണ് സുജാതയ്ക്ക് പുരസ്‌കാരം നല്‍കിയത്. ഇത്രയധികം സിനിമകളില്‍, അത്രയും മനോഹരമായ പാട്ടുകള്‍ പാടിയിട്ടുള്ള സുജാതയ്ക്ക് ഇതുവരെ ഒരു ദേശീയ പുരസ്‌കാരം നല്‍കിയിട്ടില്ല എന്ന വസ്തുത റെയ്ഹാന വേദിയില്‍ എടുത്ത് പറയുന്നു.

Also Read: ഹരികൃഷ്ണന്‍സ് ഞാന്‍ ഇതുവരെ കണ്ടിട്ടില്ല എന്ന് വികെ ശ്രീരാമന്‍; വയസ്സായില്ലേ, ഇനി കാണണം

പുരസ്‌കാര ലബ്ധിയ്ക്ക് ശേഷമാണ് സുജാത വേദിയില്‍ ഒരു പാട്ട് പാടാന്‍ ശ്രമിച്ചത്, ഹൈ പിച്ചില്‍ തനിക്ക് പാടാന്‍ സാധിക്കില്ല, ഒരു വോയിസ് പ്രശ്‌നമുള്ളതായി സുജാത പറഞ്ഞു. അത് പറയുമ്പോള്‍ ഗായികയുടെ ശബ്ദമിടറുന്നുണ്ടായിരുന്നു. കഴിഞ്ഞ നാല് - അഞ്ച് വര്‍ഷത്തോളമായി ഞാനൊരു വേദിയിലും പാടിയിട്ടില്ല, ലൈവ് ഷോകള്‍ ചെയ്തിട്ടില്ല. എനിക്ക് വോയിസില്‍ ചെറിയൊരു പ്രശ്‌നമുണ്ട്.

പക്ഷേ ഈ വേദിയില്‍ എനിക്ക് പറയണം, ഒരിക്കലും ഞാന്‍ തോറ്റു കൊടുക്കില്ല. ഇത്രകാലമായി ചെയ്തുവരുന്ന പ്രാക്ടീസ് ഞാന്‍ ചെയ്യുന്നുണ്ട്. കഴിഞ്ഞ രണ്ട് വര്‍ഷത്തോളമായി, രണ്ട് മൂന്ന് മണിക്കൂറോളം പ്രാക്ടീസ് ചെയ്യും. പക്ഷേ ഇന്ന് കിട്ടിയ ഈ ഇന്‍സിപിരേഷനില്‍, തീര്‍ച്ചയായും ഞാന്‍ അത് കൂടുതല്‍ സമയം ചെയ്യുമെന്നും, തിരിച്ച് വേദിയില്‍ വീണ്ടും പാടുമെന്നും ഉറപ്പ് നല്‍കുന്നു എന്നാണ് സുജാത പറഞ്ഞത്.


പക്ഷേ സുജാതയ്ക്ക് നേരത്തെയും ഈ പ്രശ്‌നം ഉണ്ടായിരുന്നതായി റെയ്ഹാന പറയുന്നു. പുതുവെള്ളൈ മഴൈ എന്ന പാട്ട് പാടുന്ന സമയത്തായിരുന്നു അത്. അന്ന് ഞങ്ങളുടെ അമ്മ സുജാതയെ ഹോമിയോപതി ഡോക്ടറുടെ അടുത്ത് കൂട്ടിക്കൊണ്ടു പോകുകയും, ഒരുപാട് പ്രാര്‍ത്ഥിക്കുകയുമൊക്കെ ചെയ്തിരുന്നു. പിന്നീടത് ശരിയായി. ഇപ്പോഴും നമ്മള്‍ പ്രാര്‍ത്ഥിച്ചാല്‍ സുജാതയുടെ ആ പ്രശ്‌നം മാറിക്കിട്ടും, നമുക്ക് കുറേ അധികം പാട്ടുകളും. ഇപ്പോള്‍ ഏറെ കുറേ ശരിയായി, ഇനി കുറച്ചുകൂടെ മാത്രമേ ഭേദമാവാനുള്ളൂ എന്നും റെയ്ഹാന പറയുന്നുണ്ട്.
അശ്വിനി പി

രചയിതാവിനെക്കുറിച്ച്അശ്വിനി പിസമയം മലയാളത്തില്‍ എന്റര്‍ടൈന്‍മെന്റ് സെക്ഷനില്‍ സീനിയർ ഡിജിറ്റൽ കണ്ടൻ്റ് പ്രൊഡ്യൂസറാണ് അശ്വിനി പി. 2013 ലാണ് പത്രപ്രവർത്തക എന്ന നിലയിലുള്ള കരിയർ ആരംഭിച്ചത്. വൺഇന്ത്യ - ഫിൽമിബീറ്റ് പോലുള്ള ദേശീയ മാധ്യമങ്ങളിൽ പ്രവ‍ൃത്തിച്ചു. സിനിമ മേഖലയെ വളരെ ഗൗരവമായി കാണുകയും ആ വിഷയത്തെ കുറിച്ച് അറിയാനും എഴുതാനുമാണ് താത്പര്യം. സിനിമാ രംഗത്തെ എഴുത്തുകാരുമായും സംവിധായകന്മാരായും അഭിനേതാക്കളുമായി അഭിമുഖം നടത്തിയിട്ടുണ്ട്. സിനിമ ചർച്ചകളിൽ പങ്കെടുത്തിട്ടുണ്ട്. നവമാധ്യമ രംഗത്ത് 13 വര്‍ഷത്തെ പ്രവൃത്തി പരിചയം. പൊളിട്ടിക്കല്‍ സയന്‍സില്‍ ബിരുദവും ജേര്‍ണലിസത്തില്‍ ഡിപ്ലോമയും നേടി.... കൂടുതൽ വായിക്കുക

Read Entire Article