എന്തിനാണ് മേക്കപ്പിട്ട് കറുപ്പിച്ച ഒരു നായികയെ കൊണ്ടുവരുന്നത്; തനിക്കെതിരെ വന്ന ചോദ്യത്തിന് മറുപടി നല്‍കി മമിത ബൈജു

1 month ago 6
mamitha successful  karaമമിത ബൈജു
തമിഴ് സിനിമാ ലോകത്ത് ഇപ്പോള്‍ ഒന്നു കഴിഞ്ഞ് ഒന്ന് എന്ന നിലയില്‍ തിരക്കിലാണ് മമിത ബൈജു . പ്രദീപ് രംഗനാഥനൊപ്പമുള്ള ഡ്യൂഡിന് ശേഷം സൂര്യ, വിജയ്, ധനുഷ്, വിഷ്ണു വിശാല്‍ എന്നിങ്ങനെ സൂപ്പര്‍സ്റ്റാര്‍ ചിത്രങ്ങള്‍ തന്നെ. ഈ ഒരു സമയം താന്‍ നന്നായി ആസ്വദിയ്ക്കുന്നുണ്ട് എന്ന് മമിത പറഞ്ഞിരുന്നു. ഏറ്റവുമൊടുവില്‍ ഇപ്പോള്‍ ധനുഷിനൊപ്പം അഭിനയിച്ച കര എന്ന ചിത്രത്തിന്റെ റിലീസിങ് തിരക്കുകളിലാണ് നടി. ചിത്രത്തിന്റെ പ്രമോഷന്റെ ഭാഗമായിട്ടുള്ള അഭിമുഖങ്ങള്‍ നല്‍കിക്കൊണ്ടിരിക്കുകയാണ്.

കര എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്കും ട്രെയിലറും വന്നപ്പോള്‍ തന്നെ മമിതയുടെ ഗംഭീര ലുക്കും അഭിനയവും പ്രശംസകള്‍ നേടിയിരുന്നു. അതിനിടയില്‍ പല വിമര്‍ശനങ്ങളും വരികയും ചെയ്തു. എന്തിനാണ് അന്യഭാഷയില്‍ നിന്ന് ഒരു നടിയെ മേക്കപ്പിട്ട് കറുപ്പിച്ച് ഇവിടെ കൊണ്ടുവന്ന് അഭിനയിപ്പിക്കുന്നത്, തമിഴിലെന്താ നല്ല നടിമാരില്ലേ എന്ന തരത്തിലായിരുന്നു വിമര്‍ശനങ്ങള്‍. ഇത്തരം ചോദ്യം കേള്‍ക്കുമ്പോള്‍ എന്താണ് തോന്നുന്നത് എന്ന് അടുത്തിടെ ഒരു അഭിമുഖത്തില്‍ മമിതയോട് ചോദിക്കുകയുണ്ടായി. നടി വ്യക്തമായി തന്റെ മറുപടി പറഞ്ഞു.

Also Read: 13 വര്‍ഷത്തോളമായി കൂടെയുണ്ടായിരുന്നു, എന്റെ ഒരു സഹോദരനെ പോലെ; ബിജീഷിനെ കുറിച്ച് അനന്യയും പറയുന്നു

എനിക്ക് നല്‍കിയ അവസരം, അല്ലെങ്കില്‍ എന്റെ മുന്നില്‍ വന്ന അവസരം ഞാന്‍ സ്വീകരിക്കുകയാണ് ചെയ്തത്. ഒരു അഭിനേത്രി ആയിരിക്കുമ്പോള്‍ എല്ലാ തരം വേഷങ്ങളും ലഭിക്കണം, അത് ചെയ്തു നോക്കണം എന്നാണല്ലോ. അങ്ങനെ ഒരു അവസരം ലഭിക്കുമ്പോള്‍ അത് ചെയ്യാനായി ശ്രമിക്കുകയാണ് ഞാന്‍ ചെയ്യുന്നത്. ആര് വേണം ഇന്ന റോള്‍ ചെയ്യാന്‍ എന്നത് പൂര്‍ണമായും ആ സിനിമയുടെ സൃഷ്ടാക്കളുടെ തിരഞ്ഞെടുപ്പാണ്.


അങ്ങനെ നമ്മളെ തിരഞ്ഞെടുക്കുന്നത് അനീതിയാണ് എന്നൊന്നും പറയാന്‍ പറ്റില്ലല്ലോ. ജോലി ചെയ്ത് നമ്മള്‍ നേടിയെടുക്കുന്നതാണ്, ചെയ്യാന്‍ പറ്റും എന്ന വിശ്വാസം. അതുകൊണ്ടാണ് അവസരം ലഭിക്കുന്നത്. കര എന്ന സിനിമയെ സംബന്ധിച്ച്, അത്തരമൊരു ചുറ്റുപാടില്‍ ജീവിയ്ക്കുന്ന സ്ത്രീകള്‍ക്ക് തന്നെ കണ്ടതിന് ശേഷം നമ്മളിലൊരാളാണ് അവള്‍ എന്ന് കണ്‍വിന്‍സ് ചെയ്യാന്‍ എനിക്ക് സാധിച്ചാല്‍, അതാണ് എന്റെ ഗോള്‍. അത് ഒറു അഭിനേത്രി എന്ന നിലയിലെ എന്റെ നേട്ടമാണ്.

അത് മാത്രമല്ല, ഇത്തരം മാറ്റങ്ങള്‍ അതിരുകള്‍ മറികടക്കുന്നു എന്നത് കൂടെയാണ്. മറ്റൊരു ഭാഷയില്‍ നിന്ന് അഭിനയിച്ച് തെളിയിക്കുക എന്നത് ഒരു കടമ്പയാണ്. എന്നെ സംബന്ധിച്ച് എന്റെ അതിരുകള്‍ മറികടന്ന് അഭിനയിക്കുക എന്നത് എന്റെ കടമയാണ്, എന്റെ ഉത്തരവാദിത്വമാണ്- മമിത ബൈജു പറഞ്ഞു

അശ്വിനി പി

രചയിതാവിനെക്കുറിച്ച്അശ്വിനി പിസമയം മലയാളത്തില്‍ എന്റര്‍ടൈന്‍മെന്റ് സെക്ഷനില്‍ സീനിയർ ഡിജിറ്റൽ കണ്ടൻ്റ് പ്രൊഡ്യൂസറാണ് അശ്വിനി പി. 2013 ലാണ് പത്രപ്രവർത്തക എന്ന നിലയിലുള്ള കരിയർ ആരംഭിച്ചത്. വൺഇന്ത്യ - ഫിൽമിബീറ്റ് പോലുള്ള ദേശീയ മാധ്യമങ്ങളിൽ പ്രവ‍ൃത്തിച്ചു. സിനിമ മേഖലയെ വളരെ ഗൗരവമായി കാണുകയും ആ വിഷയത്തെ കുറിച്ച് അറിയാനും എഴുതാനുമാണ് താത്പര്യം. സിനിമാ രംഗത്തെ എഴുത്തുകാരുമായും സംവിധായകന്മാരായും അഭിനേതാക്കളുമായി അഭിമുഖം നടത്തിയിട്ടുണ്ട്. സിനിമ ചർച്ചകളിൽ പങ്കെടുത്തിട്ടുണ്ട്. നവമാധ്യമ രംഗത്ത് 13 വര്‍ഷത്തെ പ്രവൃത്തി പരിചയം. പൊളിട്ടിക്കല്‍ സയന്‍സില്‍ ബിരുദവും ജേര്‍ണലിസത്തില്‍ ഡിപ്ലോമയും നേടി.... കൂടുതൽ വായിക്കുക

Read Entire Article