Authored by: അശ്വിനി പി|Samayam Malayalam•17 Jul 2025, 4:24 pm
നീട്ടി വളർത്തിയ മുടിയൊക്കെയായി അഭിമുഖത്തിൽ വന്നിരുന്ന് വിചിത്രമായി പെരുമാറിയ വോക്വിൻ ഫീനിക്സിന് അന്ന് ഒരുപാട് വിമർശനങ്ങൾ നേരിടേണ്ടി വന്നിരുന്നു. ലഹരി ഉപയോഗിച്ചു എന്ന് പറഞ്ഞ് കുറ്റപ്പെടുത്തുക പോലും ചെയ്തു. പക്ഷേ അന്ന് യഥാർത്ഥത്തിൽ എന്താണ് സംഭവിച്ചത് എന്ന് 16 വർഷങ്ങൾക്ക് ശേഷം നടൻ തുറന്ന് പറയുന്നു
വോക്വിൻ ഫീനിക്സ് മുപ്പത് വർഷത്തോളം ലേറ്റ് നൈറ്റ് വിത്ത് ഡേവിഡ് ലെറ്റർമാൻ എന്ന ഷോ ചെയ്ത ഡേവിഡ് ലെറ്റർമാന്റെ കരിയറിൽ ഏറ്റവും വൈറലായ അഭിമുഖമായിരുന്നു വോക്വിൻ ഫീനിക്സുമായി നടത്തിയ ആ അഭിമുഖം. ഷോയിൽ ലെറ്റർമാനെ പരിഹസിക്കും വിധമായിരുന്നു ജോക്കർ നായകൻ വോക്വിൻ ഫീനിക്സിന്റെ സംസാരം. അത് വൻ വിവാദമാവുകയും ചെയ്തു.
Also Read: 30 വേണ്ടിടത്ത് 38 ആയി സ്പീഡ‍്, എമ്മയുടെ ലൈസൻസ് ബാൻ ചെയ്തു, ഒരുലക്ഷം രൂപയ്ക്ക് മുകളിൽ പിഴയും!പതിനാറ് വർഷങ്ങൾക്ക് ശേഷം സംഭവച്ചിൽ അവതാരകനോട് മാപ്പ് പറഞ്ഞ് എത്തിയിരിക്കുകയാണ് നടൻ. അത് എന്റെ ജീവിതത്തിലെ ഏറ്റവും മോശം രാത്രിയായിരുന്നു എന്നാണ് വോക്വിൻ കഴിഞ്ഞ ദിവസം നൽകിയ അഭിമുഖത്തിൽ പറഞ്ഞത്. എന്തുകൊണ്ട് അന്ന് അങ്ങനെ സംഭവിച്ചത് എന്നും നടൻ വ്യക്തമാക്കുന്നുണ്ട്.
അന്നത്തെ എന്റെ താടിയും മുടിയുമൊക്കെ കണ്ട് പലരും ഞാൻ എന്തോ മയക്ക് മരുന്ന് ഉപയോഗിച്ചിട്ടാണ് അഭിമുഖത്തിന് പോയിരുന്നത് എന്ന് തെര്റിദ്ധരിച്ചിരുന്നു. എന്റെ വിചിത്രമായ പെരുമാറ്റത്തെയും സംസാരത്തെയും പലരും വിമർശിച്ചു. പക്ഷേ ഞാൻ അതൊരു തമാശയായിട്ട് ചെയ്തതാൻണ്. അത് ആ വിധം ആകും എന്ന് പ്രതീക്ഷിച്ചിരുന്നില്ല എന്നാണ് വോക്വിൻ പറഞ്ഞത്
ഒരു കഥാപാത്രത്തിന്റെ മൂഡ് പിടിച്ചാണ് ഞാൻ അഭിമുഖത്തിന് എത്തിയത്. എന്നോട് അത്രയും വിചിത്രമായ ചോദ്യങ്ങൾ ചോദിക്കണം എന്ന് ഞാൻ ഡേവിഡിനോട് ആവശ്യപ്പെടുകയും ചെയ്തിരുന്നു. ഹാസ്യതാരം കൂടെയായ അദ്ദേഹം അത് ആസ്വദിയ്ക്കും, അദ്ദേഹത്തെയും പ്രേക്ഷകരെയും അമ്പരപ്പിക്കാം എന്നായിരുന്നു എന്റെ കണക്കുകൂട്ടൽ. അദ്ദേഹത്തിന് അന്നേ അത് മനസ്സിലായിക്കാണും എന്നാണ് ഞാൻ പ്രതീക്ഷിക്കുന്നത്. എന്നിരുന്നാലും ഇന്ന് ഈ ഷോ അദ്ദേഹം കാണുന്നുണ്ടെങ്കിൽ, ആ വിഷയത്തിൽ ആത്മാർത്ഥമായ മാപ്പ് ചോദിയ്ക്കുന്നു- വോക്വിൻ ഫീനിക്സ് പറഞ്ഞു.
ബഹ്‌റൈനിലേക്ക് മാറാൻ സമയമായി; അറിയാം ബഹ്റെെൻ ഗോൾഡൻ വിസയെകുറിച്ച്
ലേഡി ഗാഗയ്‌ക്കൊപ്പം 'ജോക്കർ: ഫോളി എ ഡ്യൂക്‌സി'ലാണ് വോക്വിൻ ഫീനിക്സിനെ ഏറ്റവുമൊടുവിൽ പ്രേക്ഷകർ കണ്ടത്. എമ്മ സ്റ്റോണിനൊപ്പം 'എഡിംഗ്ടൺ' എന്ന സിനിമയിലാണ് നടൻ അടുത്തതായി അഭിനയിക്കുന്നത് എന്ന റിപ്പോർട്ടുകളുണ്ട്.

രചയിതാവിനെക്കുറിച്ച്അശ്വിനി പിഅശ്വിനി- സമയം മലയാളത്തില്‍ എന്റര്‍ടൈന്‍മെന്റ് സെക്ഷനില്‍ സീനിയർ ഡിജിറ്റൽ കണ്ടൻ്റ് പ്രൊഡ്യൂസർ ആയി പ്രവൃത്തിയ്ക്കുന്നു. സിനിമ മേഖലയെ വളരെ ഗൗരവമായി കാണുകയും ആ വിഷയത്തെ കുറിച്ച് അറിയാനും എഴുതാനും താത്പര്യം. സിനിമാ രംഗത്തെ എഴുത്തുകാരുമായും സംവിധായകന്മാരായും അഭിനേതാക്കളുമായി അഭിമുഖം നടത്തിയിട്ടുണ്ട്. വണ്‍, ഇന്ത്യ ഫില്‍മിബീറ്റ് പോലുള്ള ദേശീയ മാധ്യമങ്ങളില്‍ പ്രവൃത്തിച്ചു. നവമാധ്യമ രംഗത്ത് പത്ത് വര്‍ഷത്തെ പ്രവൃത്തി പരിചയം. പൊളിട്ടിക്കല്‍ സയന്‍സില്‍ ബിരുദവും ജേര്‍ണലിസത്തില്‍ ഡിപ്ലോമയും നേടി.... കൂടുതൽ വായിക്കുക





English (US) ·