Authored by: ഋതു നായർ|Samayam Malayalam•31 Jul 2025, 3:23 pm
കഴിഞ്ഞ കുറേ കാലങ്ങളായി അതേ കുഞ്ചാക്കോബോബനിലേക്ക് ഒരു സന്ദേശമയക്കാൻ ഞാൻ ശ്രമിക്കാത്ത വഴികളില്ല… ഉത്തരമില്ല… പ്രതികരണമില്ല… പരിഗണന പോലും ഇല്ല…
എം പദ്മകുമാർ ചാക്കോച്ചൻ (ഫോട്ടോസ്- Samayam Malayalam) ആർക്കെങ്കിലും ഒരു മെസ്സേജ് അയക്കുമ്പോൾ, അവരുടെ മുഖം മനസ്സിൽ തെളിഞ്ഞുവരും എഴുതുന്ന വരികൾ അവരുടെ ഹൃദയത്തിലേക്ക് ചെന്ന് ചേരും.. കത്തെഴുത്തിന്റെ ഭംഗിയതാണ്, ഹൃദയത്തിൽ നിന്ന് ഹൃദയത്തിലേക്ക് നീങ്ങുന്ന സ്നേഹ സന്ദേശങ്ങൾ. മേൽവിലാസക്കാരന് കിട്ടാനെടുക്കുന്ന സമയം, മറുപടിക്കായി കാത്തിരിക്കുന്ന സമയം. ആ കാത്തിരിപ്പിനും ഒരു സുഖം ഉണ്ടായിരുന്നു.
'അനിയത്തിപ്രാവ്' കത്തിക്കയറി നിൽക്കുകയാണ്. കുഞ്ചാക്കോബോബനോട് എല്ലാവരെയും പോലെ എനിക്കും ആരാധനതോന്നിയകാലം. (എന്റെ സിനിമാ സ്വപ്നങ്ങൾക്ക് 'അനിയത്തിപ്രാവുമായി' ഒരു ബന്ധമുണ്ട്, അത് പിന്നീടൊരിക്കൽ പറയാം). എന്റെ സ്നേഹാംശസകൾ ഒരു കത്തായി ഞാനയച്ചു.. അന്നൊക്കെ താരങ്ങൾ സമയം കണ്ടെത്തി, ഓരോകത്തുകളും വായിച്ച് സ്വന്തം കൈപ്പടയിൽ, തിരഞ്ഞെടുത്ത കത്തുകൾക്ക് മറുപടി അയക്കുമായിരുന്നു. കുഞ്ചാക്കോ ബോബന്റെ മറുപടി എനിക്കും എത്തി.. എന്റെ ജീവിതത്തിൽ ആദ്യമായി ഒരു സിനിമാനടൻ അയച്ച സ്നേഹാക്ഷരങ്ങൾ! കാലമിത്ര കഴിഞ്ഞിട്ടും മായാതെ ഞാനിത് സൂക്ഷിച്ചു വച്ചു.ALSO READ: ലക്ഷ്മിക്ക് ഇത് സ്വപ്നസമാനമായ നിമിഷം! ചേച്ചിക്ക് ഒപ്പം നിൽക്കുന്ന ഫീൽ; ഭാവനയുടെ ആ വൈറൽ ലുക്കിന് പിന്നിലെ കഥ
കഴിഞ്ഞ കുറേ കാലങ്ങളായി അതേ കുഞ്ചാക്കോബോബനിലേക്ക് ഒരു സന്ദേശമയക്കാൻ ഞാൻ ശ്രമിക്കാത്ത വഴികളില്ല… ഉത്തരമില്ല… പ്രതികരണമില്ല… പരിഗണന പോലും ഇല്ല…
സമൂഹമേ മാറിപ്പോയി…സാങ്കേതികത മുന്നോട്ടുപോയപ്പോൾ, ബന്ധങ്ങൾ പിന്മാറി. മനസ്സുകൾ മാറി, സമീപനങ്ങൾ മാറി.
ALSO READ:ആദ്യത്തെ കാമുകൻറെ മരണം, ദാമ്പത്യ ജീവിതത്തിൽ അനുഭവിച്ചത്, അതിന് ശേഷം 9 വർഷത്തെ ലിവിങ് ടുഗെദർ റിലേഷൻഷിപ്; കേറ്റി പെറിയുടെ ജീവിതത്തിൽ സംഭവിച്ചത്
ഇന്ന് ശരീരമില്ലാത്ത അക്ഷരങ്ങളും ആത്മാവില്ലാത്ത സന്ദേശങ്ങളുമാണ് ബാക്കിയുള്ളത്.
പോസ്റ്റ് ബോക്സുകൾ ഇല്ലാതായി, പോസ്റ്റുമാന്മാരില്ലാതായി.മഷി നനഞ്ഞ് എഴുതിയ സ്നേഹ സന്ദേശങ്ങളും
അതിനോടൊപ്പം ഉണ്ടായിരുന്ന കാത്തിരിപ്പിന്റെ അതുല്യസുഖവും, എല്ലാം ഒരൊറ്റ ഓർമ്മച്ചെപ്പിൽ ഭദ്രമായി അടച്ചു വയ്ക്കാം…





English (US) ·