Authored by: അശ്വിനി പി|Samayam Malayalam•14 Oct 2025, 11:56 am
സിനിമയിൽ അല്ല, ജീവിതത്തിൽ ഏറെക്കാലം വിദേശ രാജ്യങ്ങളിൽ ഒരു സ്ത്രീ ആയിരുന്നു, അതായിരുന്നു തന്റെ ഐഡന്റിറ്റി എന്ന് മോഹൻലാൽ വെളിപ്പെടുത്തുന്നു.
മോഹൻലാൽവർഷങ്ങൾക്ക് മുൻപ് കൈരളി ചാനലിന്റെ ഒരു ഓണപ്പരിപാടിയിൽ ആണ് മോഹൻലാൽ അക്കാര്യം പങ്കുവയ്ക്കുന്നത്. മിസ് കേരളയായി തിരഞ്ഞെടുക്കപ്പെട്ട സുന്ദരികളായ തരുണീമണികൾക്കൊപ്പം നടത്തിയ ഒരു ചാറ്റ് ഷോയുടെ വീഡിയോ ഇപ്പോൾ ചാനൽ യൂട്യൂബിൽ പങ്കുവച്ചതോടെയാണ് അധികമാരും അറിയാത്ത ആ സത്യം പുറത്തുവന്നത്.
Also Read: ഞാൻ മരിക്കുകയാണ്, ഇതിനപ്പുറം ഒന്നുമില്ല എന്ന് കരുതി! തിരിഞ്ഞു നോക്കിയപ്പോൾ കണ്ട മുഖം; ഇമോഷണലായി രജിഷ വിജയൻഅമേരിക്കൻ മലയാളിയായ പെൺകുട്ടി മോഹൻലാലിനോട് തന്റെ അമേരിക്കൻ ഓർമകളും, വിദേശ യാത്രകളിലെ രസകരമായ അനുഭവവും ചോദിക്കുകയായിരുന്നു. അമേരിക്കയിൽ ഒരുപാട് തവണ ഞാൻ പോയിട്ടുണ്ട്. പലപ്പോഴും അവധി ആഘോഷിക്കാനാണ് പോകുന്നത്. എല്ലായിടവും എക്സ്പ്ലോർ ചെയ്യാറുണ്ട്. ഓരോ യാത്രയും പ്രിയപ്പെട്ടതാണ്. പക്ഷേ എത്രയൊക്കെ വിദേശത്ത് കഴിഞ്ഞാലും കേരളത്തിലേക്ക് വരാൻ മനസ്സ് കൊതിക്കും എന്നൊക്കെയുള്ള കാര്യങ്ങളാണ് തുടക്കത്തിൽ മോഹൻലാൽ പറയുന്നത്.
പൊതുവെയുള്ള വിദേശ യാത്രകളിലെ ഓർമകളെ കുറിച്ച് ചോദിച്ചപ്പോൾ താൻ സ്ത്രീയായി ജീവിച്ചതിനെ കുറിച്ച് മോഹൻലാൽ തുറന്ന് പറയുകയായിരുന്നു. എറെക്കാലം എന്റെ പാസ്പോർട്ടിൽ സെക്സ് എന്ന സ്ഥാനത്ത് മെയിൽ എന്നതിന്റെ എം എന്നതിന് പകരം ഫീമെയിൽ എന്നതിന്റെ എഫ് ആയിരുന്നു.
Also Read: മതത്തിന്റെ പ്രശ്നങ്ങൾ ഉണ്ടായിരുന്നു, എന്തുകണ്ട് കല്യാണം വൈകിപ്പോയി? 15 വർഷത്തെ യാത്ര, കീർത്തി പറയുന്നു
യുഎഇ യാത്രക്കാർക്കായി കസ്റ്റംസ് നിയമങ്ങൾ കർശനമാക്കി; യാത്ര നിയമങ്ങൾ പാലിച്ച് മാത്രം മതി
അതൊരു വലിയ മിസ്റ്റേക് ആണ്, പക്ഷേ അറിയാതെ സംഭവിച്ചതാണ്. വളരെ കാത്തിന് ശേഷമാണ് ഒരു ഉദ്യോഗസ്ഥൻ അത് കണ്ടുപിടിച്ചത്. അദ്ദേഹം എന്നെ ഇങ്ങനെ നോക്കിയിട്ട് എഫ് - എന്ന് ചോദിച്ചു. അല്ല സർ ഞാൻ ആൺ ആണ്, അതൊരു തെറ്റ് സംഭവിച്ചതാണ്. പിന്നീട് അത് തിരുത്തി. ആരോടും പറയേണ്ട, വളരെക്കാലം ഞാനൊരു സ്ത്രീയായിട്ടാണ് ജീവിച്ചത് - എന്ന് ചിരിച്ചുകൊണ്ട് മോഹൻലാൽ പറഞ്ഞു.

രചയിതാവിനെക്കുറിച്ച്അശ്വിനി പിസമയം മലയാളത്തില്‍ എന്റര്‍ടൈന്‍മെന്റ് സെക്ഷനില്‍ സീനിയർ ഡിജിറ്റൽ കണ്ടൻ്റ് പ്രൊഡ്യൂസറാണ് അശ്വിനി പി. 2013 ലാണ് പത്രപ്രവർത്തക എന്ന നിലയിലുള്ള കരിയർ ആരംഭിച്ചത്. വൺഇന്ത്യ - ഫിൽമിബീറ്റ് പോലുള്ള ദേശീയ മാധ്യമങ്ങളിൽ പ്രവൃത്തിച്ചു. സിനിമ മേഖലയെ വളരെ ഗൗരവമായി കാണുകയും ആ വിഷയത്തെ കുറിച്ച് അറിയാനും എഴുതാനുമാണ് താത്പര്യം. സിനിമാ രംഗത്തെ എഴുത്തുകാരുമായും സംവിധായകന്മാരായും അഭിനേതാക്കളുമായി അഭിമുഖം നടത്തിയിട്ടുണ്ട്. സിനിമ ചർച്ചകളിൽ പങ്കെടുത്തിട്ടുണ്ട്. നവമാധ്യമ രംഗത്ത് പന്ത്രണ്ട് വര്‍ഷത്തെ പ്രവൃത്തി പരിചയം. പൊളിട്ടിക്കല്‍ സയന്‍സില്‍ ബിരുദവും ജേര്‍ണലിസത്തില്‍ ഡിപ്ലോമയും നേടി.... കൂടുതൽ വായിക്കുക





English (US) ·