ഐപിഎല്‍ 2025ല്‍ പരാജയമായി സൂപ്പര്‍ താരങ്ങള്‍; പ്ലേ ഓഫിന് മുമ്പുള്ള ഫ്‌ലോപ്പ് ഇലവന്‍ ഇങ്ങനെ

8 months ago 9
ഐപിഎല്‍ 2025ല്‍ (IPL 2025) ഇതുവരെ മൂന്ന് ടീമുകളാണ് രണ്ടാം റൗണ്ടിലേക്ക് യോഗ്യത നേടിയത്. ഗുജറാത്ത് ടൈറ്റന്‍സ്, റോയല്‍ ചാലഞ്ചേഴ്‌സ് ബെംഗളൂരു, പഞ്ചാബ് കിങ്‌സ് എന്നിവയാണിവ. അഞ്ച് ടീമുകള്‍ പ്ലേഓഫ് കാണാതെ പുറത്താവുകയും ചെയ്തു.

അവശേഷിക്കുന്ന ഒരേയൊരു പ്ലേഓഫ് സ്ഥാനത്തിനായി രണ്ട് ടീമുകളാണ് മല്‍സര രംഗത്തുള്ളത്. യഥാക്രമം നാല് അഞ്ച് സ്ഥാനങ്ങളിലുള്ള മുംബൈ ഇന്ത്യന്‍സും ഡല്‍ഹി ക്യാപിറ്റല്‍സും. ഇന്ന് രാത്രി 7.30ന് മുംബൈ വാങ്കഡെ സ്റ്റേഡിയത്തില്‍ നടക്കേണ്ട മല്‍സരത്തിന് (Mumbai Indians vs Delhi Capitals) മഴ ഭീഷണിയാണ്. കളി തടസ്സപ്പെട്ടാല്‍ പോയിന്റ് പങ്കിടുകയും ഇരു ടീമുകള്‍ക്കും അവസാന മല്‍സരത്തിലെ ഫലത്തെ ആശ്രയിക്കേണ്ടി വരികയും ചെയ്യും.


ഐപിഎല്‍ 2025ല്‍ പരാജയമായി സൂപ്പര്‍ താരങ്ങള്‍; പ്ലേ ഓഫിന് മുമ്പുള്ള ഫ്‌ലോപ്പ് ഇലവന്‍ ഇങ്ങനെ


ഐപിഎല്‍ 2025ല്‍ ഇനി വിരലിലെണ്ണാവുന്ന മല്‍സരങ്ങള്‍ മാത്രമാണ് ശേഷിക്കുന്നത്. പ്ലേഓഫ് മല്‍സരങ്ങള്‍ക്ക് മുമ്പായി എട്ട് ലീഗ് മല്‍സരങ്ങളാണ് നടക്കാനുള്ളത്.

ഐപിഎല്‍ 2025 താരലേലം നടന്നപ്പോള്‍ ഏറ്റവുമധികം ടീമുകള്‍ മോഹിച്ച താരങ്ങളില്‍ ഒരാളാണ് ഋഷഭ് പന്ത് (Rishabh Pant). അതുകൊണ്ട് തന്നെ റെക്കോഡ് തുകയ്ക്കാണ് പന്തിനെ ലക്‌നൗ സൂപ്പര്‍ ജയന്റ്‌സ് ലേലത്തില്‍ പിടിച്ചത്. ക്യാപ്റ്റന്‍, വിക്കറ്റ് കീപ്പര്‍, മുന്‍നിര ബാറ്റര്‍, ബിഗ് ഹിറ്റര്‍, മാച്ച് വിന്നര്‍ തുടങ്ങി മള്‍ട്ടിറോളുകള്‍ വഹിക്കാന്‍ കഴിവുള്ള താരമാണ് പന്ത്.

നാല് കോടിയുടെ ലംബോര്‍ഗിനി സമ്മാനമായി നല്‍കി രോഹിത് ശര്‍മ; '264' നമ്പര്‍ കാറില്‍ ഇനി ആരാധകര്‍ മുംബൈ നഗരത്തിലൂടെ പറക്കും
ഈ സീസണിലെ ഏറ്റവും വലിയ പരാജയമാണ് പന്ത്. ഇതുവരെ 12 മത്സരങ്ങളില്‍ നിന്ന് 135 റണ്‍സ് മാത്രമാണ് നേടാനായത്. ഇതില്‍ ഒരു അര്‍ധസെഞ്ചുറിയും ഉള്‍പ്പെടുന്നു. 12 മാച്ചുകളില്‍ അഞ്ച് വിജയങ്ങള്‍ മാത്രമുള്ള എല്‍എസ്ജിയെ പ്ലേഓഫിലേക്ക് എത്തിക്കാന്‍ പന്തിന് സാധിച്ചില്ല.

വെടിക്കെട്ട് വീരനായ ട്രാവിസ് ഹെഡും ഇത്തവണ നിറംമങ്ങി. 11 മത്സരങ്ങളില്‍ നിന്ന് 281 റണ്‍സാണ് സണ്‍റൈസേഴ്‌സ് ഓപണറുടെ സമ്പാദ്യം. മുംബൈ ഇന്ത്യന്‍സിന്റെ സൂപ്പര്‍ താരം രോഹിത് ശര്‍മയ്ക്കും (Rohit Sharma) തുടക്കം പിഴച്ചു. പിന്നീട് ഫോമിലെത്തിയെങ്കിലും 11 മത്സരങ്ങളില്‍ നിന്ന് 300 റണ്‍സാണ് നേട്ടം. അവസാന ഏഴ് മല്‍സരങ്ങളില്‍ ആറിലും വിജയിച്ച് തുടക്കത്തിലെ തുടര്‍തോല്‍വികളുടെ ആഘാതത്തില്‍ നിന്ന് കരകയറിയെങ്കിലും രോഹിതിന്റെ എംഐ അവസാന പ്ലേഓഫ് സ്ഥാനത്തിനായുള്ള പരിശ്രമത്തിലാണ്.

ഐപിഎല്‍ ഫൈനല്‍ അഹമ്മദാബാദിലേക്ക് മാറ്റി; ആര്‍സിബി-എസ്ആര്‍എച്ച് മല്‍സരം ലഖ്നൗവില്‍
രച്ചിന്‍ രവീന്ദ്ര 9 മത്സരങ്ങളില്‍ നിന്ന് 191 റണ്‍സും ലിയാം ലിവിങ്സ്റ്റണ്‍ 7 മത്സരങ്ങളില്‍ നിന്ന് 87 റണ്‍സും നേടി. ബാറ്റ് കൊണ്ടും ടീമിന്റെ പ്രകടനം കൊണ്ടും എംഎസ് ധോണിക്ക് ഇത് മികച്ച സീസണല്ലായിരുന്നു. ഓള്‍റൗണ്ടര്‍ രവീന്ദ്ര ജഡേജ 280 റണ്‍സ് നേടിയെങ്കിലും 8 വിക്കറ്റുകള്‍ മാത്രമേ ലഭിച്ചുള്ളൂ.

മുഹമ്മദ് ഷമിക്ക് ഒമ്പത് മത്സരങ്ങളില്‍ നിന്ന് ആറ് വിക്കറ്റുകളും പാറ്റ് കമ്മിന്‍സിന് 12 മത്സരങ്ങളില്‍ നിന്ന് 13 വിക്കറ്റുകളും മാത്രമാണ് നേടാനായത്. പ്രമുഖ താരം സുനില്‍ നരെയ്‌ന് 11 മത്സരങ്ങളില്‍ ലഭിച്ചത് 10 വിക്കറ്റുകളാണ്. റാഷിദ് ഖാന് എട്ട് വിക്കറ്റുകളും.

ഐപിഎല്‍ 2025 ഫ്‌ലോപ്പ് ഇലവന്‍: ട്രാവിസ് ഹെഡ്, രോഹിത് ശര്‍മ, രച്ചിന്‍ രവീന്ദ്ര, ഋഷഭ് പന്ത്, ലിയാം ലിവിങ്സ്റ്റണ്‍, എംഎസ് ധോണി, രവീന്ദ്ര ജഡേജ, മുഹമ്മദ് ഷമി, പാറ്റ് കമ്മിന്‍സ്, സുനില്‍ നരെയ്ന്‍, റാഷിദ് ഖാന്‍.

നിഷാദ് അമീന്‍

രചയിതാവിനെക്കുറിച്ച്നിഷാദ് അമീന്‍16 വര്‍ഷമായി മാധ്യമരംഗത്ത് പ്രവര്‍ത്തിക്കുന്നു. കാലിക്കറ്റ് സര്‍വകലാശാലയില്‍ നിന്ന് മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദവും കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്ന് ടെലിവിഷന്‍ ജേണലിസത്തില്‍ പിജി ഡിപ്ലോമയും ഇംഗ്ലീഷ് സാഹിത്യത്തില്‍ ബിരുദാനന്തര ബിരുദവും നേടി. ഏഴ് വര്‍ഷം സൗദി അറേബ്യയില്‍ മാധ്യമപ്രവര്‍ത്തകനായിരുന്നു. സൗദിയില്‍ ഇന്ത്യന്‍ മീഡിയ ഫോറത്തിന്റെ ജനറല്‍ സെക്രട്ടറിയായും പ്രവര്‍ത്തിച്ചിട്ടുണ്ട്. സുപ്രഭാതം, മലയാളം ന്യൂസ്, തേജസ് ദിനപത്രങ്ങളില്‍ സീനിയര്‍ സബ് എഡിറ്ററായും ഗള്‍ഫ് ന്യൂസ് എഡിറ്ററായും സീനിയര്‍ റിപോര്‍ട്ടറായും കേരളത്തിലെയും ഗള്‍ഫിലെയും വിവിധ ബ്യൂറോകളിലും എഡിറ്റോറിയല്‍ ഡെസ്‌കിലും ന്യൂഡല്‍ഹി, റിയാദ്, ജിദ്ദ, യുഎഇ എന്നിവിടങ്ങളിലും ജോലിചെയ്തു. ടൈംസ് ഓഫ് ഇന്ത്യയുടെ ഭാഗമായ സമയം മലയാളത്തില്‍ കണ്ടന്റ് പ്രൊഡ്യൂസറാണ്.... കൂടുതൽ വായിക്കുക

Read Entire Article