Authored by: അശ്വിനി പി|Samayam Malayalam•13 Aug 2025, 7:22 pm
അത്തരമൊരി റോളിൽ അനുപമ പരമേശ്വരനെ ആരും പ്രതീക്ഷിച്ചിരുന്നില്ല. വളരെ ഇന്റമേറ്റ് ആയ സീനുകളിൽ ഒട്ടും കംഫർട്ട് അല്ലാത്ത വേഷം ധരിച്ച് അഭിനയിച്ചതിനെ കുറിച്ച് നടി പറയുന്നു
അനുപമ പരമേശ്വരൻ അനുപമ നായകിയാകുന്ന പർദ്ദ എന്ന പാൻ ഇന്ത്യൻ ചിത്രത്തിന്റെ പ്രമോഷനിൽ സംസാരിക്കുകയായിരുന്നു നടി. പർദ്ദയിലെ ഇന്റിമേറ്റ് രംഗങ്ങൾ ചെയ്യുന്നതിൽ തനിക്ക് നാണക്കേട് ഉണ്ടായിരുന്നില്ല എന്ന് അനുപമ പറഞ്ഞപ്പോഴാണ്, തില്ലു സ്ക്വയറിലെ വേഷം എന്തുകൊണ്ട് ഏറ്റെടുത്തു എന്ന ചോദ്യം വന്നത്.
Also Read: പ്രസ് മീറ്റിൽ വിതുമ്പി കരഞ്ഞ് അനുപമ പരമേശ്വരൻ; ഇത് നിസ്സാരമല്ല, ഒരു സ്ത്രീ എന്ന നിലയിൽ തന്റെ സിനിമയ്ക്ക് വേണ്ടി ഒരുപാട് അനുഭവിച്ചുതില്ലു സ്ക്വയറിന് യെസ് പറയാൻ താൻ ഒരുപാട് സമയമെടുത്തു എന്ന് അനുപമ പറഞ്ഞു. എനിക്ക് രണ്ട് മനസ്സായിരുന്നു. തീരുമാനമെടുക്കാൻ വളരെ പ്രയാസം തോന്നിയ ഒരു സിനിമ കൂടെയാണ്. അത്രയധികം ആത്മവിശ്വാസത്തോടെയല്ല ഞാൻ ആ റോൾ ചെയ്തത്, എന്തെന്നാൽ എന്റെ യഥാർത്ഥ ജീവിതത്തിൽ നിന്നും തീർത്തും വ്യത്യസ്തമാണ് ആ റോൾ. അത്തരം വസ്ത്രങ്ങൾ ഞാൻ റിയൽ ലൈഫിൽ ധരിക്കാറില്ല, അതും എന്റെ ആത്മവിശ്വാസത്തെ ബാധിച്ചു.
Also Read: എനിക്ക് നല്ലൊരു ജീവിതവും ഭർത്താവിനെയും ഒന്നും വിധിച്ചിട്ടില്ല; ആദ്യബന്ധം ഏവിയേഷൻ പഠിക്കുമ്പോൾ; രേണു സുധി
നല്ലതായി കാണാൻ വേണ്ടി ഒരുപാട് സമയമെടുത്ത് എന്തെങ്കിലും ചെയ്യുന്നത് എനിക്കിഷ്ടമില്ലാത്ത കാര്യമാണ്, കുറഞ്ഞ സമയത്തിനുള്ളിൽ ഒരുങ്ങുന്നതാണ് എനിക്ക് കൂടുതൽ കംഫർട്ട് നൽകുന്നത്, അത് എനിക്ക് ആത്മവിശ്വാസവും നൽകും. ആത്മവിശ്വാസം എന്റെ അഭിനയത്തിൽ പ്രതിഫലിക്കുകയും ചെയ്യും. തില്ലു സ്ക്വയർ പോലൊരു സിനിമ ചെയ്യുമ്പോൾ എന്നെ നന്നായി കാണാൻ വേണ്ടി ഒരുപാട് സമയമെടുത്തു, അത് ഏറ്റവും വെല്ലുവിളിയുള്ള കാര്യമായിരുന്നു.
യുഎസ് വിമാനത്താവളങ്ങളിൽ കാര്യങ്ങൾ സ്മൂത്താണോ? ഗ്രീൻ കാർഡുടമയുടെ പോസ്റ്റ് വൈറൽ
അങ്ങനെ ഒരു റോൾ ചെയ്താൽ ജനം എങ്ങനെ അത് സ്വീകരിക്കും എന്ന കാര്യത്തിലും എനിക്ക് ആശയക്കുഴപ്പം ഉണ്ടായിരുന്നു. ഉറപ്പായും വിമർശനങ്ങളുണ്ടാവും. അത്തരം റോളുകൾ ഞാൻ ചെയ്യുന്നത് ആരാധകർക്ക് ഇഷ്ടമില്ല. പക്ഷേ ആളുകൾ അതിനെ ഇഷ്ടപ്പെട്ടു, നായകനെക്കാൾ ശക്തമായ വേഷമായിരുന്നു അത്- അനുപമ പരമേശ്വരൻ പറഞ്ഞു.

രചയിതാവിനെക്കുറിച്ച്അശ്വിനി പിസമയം മലയാളത്തില്‍ എന്റര്‍ടൈന്‍മെന്റ് സെക്ഷനില്‍ സീനിയർ ഡിജിറ്റൽ കണ്ടൻ്റ് പ്രൊഡ്യൂസറാണ് അശ്വിനി പി. 2013 ലാണ് പത്രപ്രവർത്തക എന്ന നിലയിലുള്ള കരിയർ ആരംഭിച്ചത്. വൺഇന്ത്യ - ഫിൽമിബീറ്റ് പോലുള്ള ദേശീയ മാധ്യമങ്ങളിൽ പ്രവൃത്തിച്ചു. സിനിമ മേഖലയെ വളരെ ഗൗരവമായി കാണുകയും ആ വിഷയത്തെ കുറിച്ച് അറിയാനും എഴുതാനുമാണ് താത്പര്യം. സിനിമാ രംഗത്തെ എഴുത്തുകാരുമായും സംവിധായകന്മാരായും അഭിനേതാക്കളുമായി അഭിമുഖം നടത്തിയിട്ടുണ്ട്. സിനിമ ചർച്ചകളിൽ പങ്കെടുത്തിട്ടുണ്ട്. നവമാധ്യമ രംഗത്ത് പന്ത്രണ്ട് വര്‍ഷത്തെ പ്രവൃത്തി പരിചയം. പൊളിട്ടിക്കല്‍ സയന്‍സില്‍ ബിരുദവും ജേര്‍ണലിസത്തില്‍ ഡിപ്ലോമയും നേടി.... കൂടുതൽ വായിക്കുക





English (US) ·