കുഞ്ഞാറ്റയുടെ അമ്മയാണ്! കണ്ണുകൾ നിറഞ്ഞ് മനോജ്‌: അവൾ വേണ്ടെന്നു പറഞ്ഞാൽ ഒരിക്കലും ഞാനത് ചെയ്യണമെന്ന് പറയില്ല

7 months ago 6

Authored by: ഋതു നായർ|Samayam Malayalam11 Jun 2025, 12:56 pm

എന്നെയും ഉർവ്വശിയെയും അനുഗ്രഹിച്ച പോലെ ഞങ്ങളുടെ മകളെയും നിങ്ങൾ സ്വീകരിക്കണം. ഞാൻ കുറച്ചു ഇമോഷണൽ ആണ്. എന്റെ മോളുടെ കാര്യം പറയുമ്പോൾ ഞാൻ എപ്പോഴും ഇങ്ങനെ ആണ്; വികാരഭരിതനായി മനോജ് കെ ജയൻ

കുഞ്ഞാറ്റ മനോജ് കെ ജയൻ ഉർവശികുഞ്ഞാറ്റ മനോജ് കെ ജയൻ ഉർവശി (ഫോട്ടോസ്- Samayam Malayalam)
കുഞ്ഞാറ്റ എന്ന തേജ ലക്ഷ്മിയുടെ സിനിമ പ്രവേശം ആണ്. അതും നായികയായി ഉള്ള അരങ്ങേറ്റം. എല്ലാവർക്കും കിട്ടുന്ന ഭാഗ്യമല്ല. ഈ ചാൻസ് കിട്ടിയതിൽ താൻ അങ്ങേയറ്റം നന്ദി ഉള്ളവളും സന്തോഷവതിയും ആണെന്ന് കുഞ്ഞാറ്റ പറയുന്നു. തേജ ലക്ഷ്മി എന്ന പേരിനേക്കാളും മലയാളികൾ ഹൃദയത്തോട് ചേർത്ത് പിടിക്കുന്നു പേര് കുഞ്ഞാറ്റ എന്നാകും. വര്ഷങ്ങളായി സ്‌ക്രീനിൽ നിറയുന്ന മഹാ നടി ഉർവശിയുടെയും ഏവരുടെയും പ്രിയങ്കരനും സിനിമ ജീവനായി കാണുന്ന മനോജ് കെ ജയന്റേയും മകൾ എന്ന ലേബലിൽ മലയാളികൾക്ക് ഏറെ പ്രിയങ്കരി ആയിരുന്നവർ ഇനി സിനിമയിൽ നായിക ആകുമ്പോൾ ഏവരും അവരെ ഹൃദയം കൊണ്ട് സ്വീകരിക്കും എന്ന കാര്യത്തിൽ സംശയം വേണ്ട. മകളുടെ പുതിയ സിനിമ സുന്ദരിയായവൾ സ്റ്റെല്ല എന്ന സിനിമ പ്രഖ്യാപനത്തിനു കൂട്ടികൊണ്ട് വന്നത് അച്ഛൻ ആയിരുന്നു എങ്കിലും ഏറെ ഇമോഷണൽ രംഗങ്ങളാണ് പിന്നീട് നടന്നത്.

ഉർവശി യെ കുറിച്ച് പറയുമ്പോൾ ശബ്ദം ഇടറുന്നതും മനോജ് കെ ജയൻ വിതുമ്പുന്നതും വൈറൽ വീഡിയോയിൽ കാണാം. ഇന്ത്യ കണ്ടതിൽ വച്ച് ഏറ്റവും വലിയ നടിയുടെ മകൾ അഭിനയത്തിലേക്ക് വരുന്നു എന്ന് പറയുമ്പോൾ ആ ശബ്ബ്ദത്തിൽ അദ്ദേഹത്തിന് ഉർവശിയോടുള്ള മതിപ്പ് പ്രകടം ആണ്. ഉർവശി നോ പറഞ്ഞിരുന്നു എങ്കിൽ ഒരിക്കലും താൻ ഈ സിനിമ ചെയ്യാൻ നിര്ബന്ധിക്കില്ലയിരുന്നു. അവരുടെ അനുവാദം ചെന്നൈയിൽ പോയി കണ്ടിട്ടാണ് എങ്കിലും വാങ്ങണം അമ്മയാണ് അവരുടെ അനുവാദം ആണ് ആദ്യം വേണ്ടത് എന്ന് മകളോട് പറഞ്ഞെന്നും മനോജ് കെ ജയൻ മീഡിയയുടെ മുൻപിൽ പറയുന്നു.

ALSO READ: ഒരു പരസ്യത്തിന് അഞ്ചുകോടി വാങ്ങുന്ന ആളാണ്! ലബോര്ഗിനി മുതൽ കോടികളുടെ വീട് വരെയുണ്ട്; പക്ഷെ ജോർജ് സാർ സിംപിളാണേ

ഉർവശിയെ കുറിച്ച് പറയുമ്പോൾ വാക്കുകൾ ഇടറുന്ന മനോജിനെ മകൾ കുഞ്ഞാറ്റ ആശ്വസിപ്പിക്കുന്നത് കാണാൻ സാധിക്കും. മകൾക്ക് വേണ്ടി ഷൂട്ടിങ് തിരക്കുകൾ പോലും മാറ്റിവച്ച ഒരുകാലം മനോജിന് ഉണ്ടായിരുന്നു. ഡ്രൈവ് ചെയ്യുമ്പോൾ പോലും മകൾ മടിയിൽ ഉണ്ടാകും., കുളിപ്പിക്കുന്നതും പല്ല് തേപ്പിക്കുന്നതും മുതൽ മകളുടെ കാര്യങ്ങൾ എല്ലാം നോക്കിയിരുന്നതും മനോജായിരുന്നു. മനോജിന് തിരക്കുള്ളപ്പോൾ മകളെയും കൂട്ടി ഷൂട്ടിങിന് പോകുന്ന തന്റെ കഥയും ഇടക്ക് ഉർവശി പറഞ്ഞിരുന്നു.

ALSO READ:വിളക്ക് കൊടുത്തു സ്വീകരിച്ചത് സൗഭാഗ്യ! അമ്മയെ ഇഷ്ടം ഇല്ലാത്തതുകൊണ്ടോ മറന്നിട്ടോ അല്ല; ഇത് അവർ മുൻകൈ എടുത്ത വിവാഹംരണ്ടാംക്ലാസ് വരെ കുഞ്ഞാറ്റ ചെന്നൈയിലായിരുന്നു. പിന്നീട് ചിന്മയ മിഷൻ സ്കൂളിലും. പഠിക്കാൻ മിടുക്കി ആയിരുന്ന കുഞ്ഞാറ്റ ഡിഗ്രി പൂർത്തിയാക്കിയശേഷം മൾട്ടി നാഷണൽ കമ്പനിയിൽ ജോലി നോക്കിയിരുന്നു. പഠിത്തം കഴിഞ്ഞു മതി സിനിമ എന്നത് മനോജ്- ഉർവശി ദമ്പതികൾ എടുത്ത തീരുമാനം ആയിരുന്നു.
Read Entire Article