കുടുംബത്തിനുവേണ്ടി പോരാടിയയാൾ, വഴികാട്ടിയ വെളിച്ചം; പിതാവിനെ അനുസ്മരിച്ച് ഷൈൻ ടോമിന്റെ സഹോദരി

7 months ago 6

Shine and Chacko

ഷൈൻ ടോം ചാക്കോ, പിതാവ് പി.സി. ചാക്കോ | ഫോട്ടോ: പി.ഡി. അമൽദേവ്, Instagram

നടൻ ഷൈൻ ടോം ചാക്കോയുടെ പിതാവ് പി.സി. ചാക്കോയുടെ ജന്മദിനത്തിൽ വൈകാരിക കുറിപ്പുമായി മകൾ റിയ മേരി ചാക്കോ. സ്വന്തം കുടുംബത്തെ എത്രത്തോളം കരുതലോടെ സംരക്ഷിക്കാൻ കഴിയും എന്ന് മനസ്സിലാക്കിത്തന്നയാളാണ് തന്റെ പിതാവെന്ന് റിയ ഫെയ്​സ്ബുക്കിൽ കുറിച്ചു. റിയയുടെ പോസ്റ്റ് ഷൈൻ ടോം ചാക്കോയും പങ്കുവെച്ചിട്ടുണ്ട്. പിതൃദിനത്തിലാണ് പി.സി. ചാക്കോയുടെ ജന്മദിനം.

റിയ പങ്കുവെച്ച കുറിപ്പ് ഇങ്ങനെ:

നിങ്ങൾ എപ്പോഴും എല്ലായിടത്തും നിറഞ്ഞുനിന്നിരുന്നു. എപ്പോഴും ഊർജ്ജസ്വലനായിരുന്നു. എപ്പോഴും സന്തോഷം നിറഞ്ഞവനായിരുന്നു.. നിങ്ങൾ എപ്പോഴും ആദ്യം ഓടിയെത്തിയിരുന്നു. ഞങ്ങൾ നിങ്ങളെ ഒരിക്കലും ഭയപ്പെട്ടില്ല, ഞങ്ങളുടെ ദുഃഖങ്ങൾ നിങ്ങളുമായി പങ്കുവെച്ചു, നിങ്ങളോട് വഴക്കിട്ടു, ഞങ്ങൾ നിങ്ങളെ ശ്രദ്ധിച്ചു, നിങ്ങളെ സ്നേഹിച്ചു, നിങ്ങൾ എപ്പോഴും അചഞ്ചലനായി തുടർന്നു..

നിങ്ങൾ പൂർണനായിരുന്നില്ല. നിങ്ങൾക്ക് കുറവുകളുണ്ടായിരുന്നു, നിങ്ങൾ തെറ്റുകൾ വരുത്തി.. എന്നാൽ നിങ്ങൾ എപ്പോഴും ഏറ്റവും നല്ല അച്ഛനാകാൻ ശ്രമിച്ചു.. നിങ്ങളുടെ ഏറ്റവും മികച്ച രൂപമാകാൻ എപ്പോഴും ശ്രമിച്ചു. കഴിഞ്ഞ കുറച്ച് വർഷങ്ങളായി സ്വന്തം കുടുംബത്തെ സംരക്ഷിക്കാൻ ഒരച്ഛന് എത്രത്തോളം പോരാടാനാകും എന്ന് നിങ്ങൾ ഞങ്ങൾക്ക് കാണിച്ചുതന്നു. നിങ്ങൾ ഞങ്ങൾക്കുവേണ്ടി, ഞങ്ങളുടെ കുടുംബത്തിനുവേണ്ടി പോരാടി, നിങ്ങൾ ഞങ്ങളെയെല്ലാവരെയും നയിച്ചു. നിങ്ങൾ ഞങ്ങൾ‌ക്ക് വഴികാട്ടിയ വെളിച്ചമായിരുന്നു.

നിങ്ങൾ ഞങ്ങളെ ഒരിക്കലും നിരാശപ്പെടുത്തിയില്ല. നിങ്ങൾ എപ്പോഴും ഞങ്ങളിൽ അഭിമാനിച്ചു. ഞങ്ങളുടെ ജീവിതത്തിൽ ഞങ്ങൾ കണ്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും ശക്തനായ അച്ഛൻ, ഏറ്റവും ശക്തനായ വ്യക്തി നിങ്ങളാണ്. നിങ്ങൾ ഞങ്ങളുടെ കാവൽ മാലാഖയാണ്. എപ്പോഴും അങ്ങനെയായിരിക്കും..

നിങ്ങളുടെ ജന്മദിനത്തിൽ ഇത് പോസ്റ്റ് ചെയ്യാൻ നിങ്ങളുടെ ഈ ചിത്രം ആരോ എടുത്തതാണ്. ആരാണെന്ന് എനിക്കറിയില്ല.. എന്നാൽ ഞാൻ ഇത് നിങ്ങളുടെ ജന്മദിനത്തിൽ പോസ്റ്റ് ചെയ്യുകയാണ്.. ഏറ്റവും സന്തോഷം നിറഞ്ഞ ജന്മദിനം ഡാഡി..

Content Highlights: Shine Tom Chacko`s sister, Mary Chacko, shares a heartfelt tribute to their precocious father, P.C. Chacko

മാതൃഭൂമി.കോം വാട്സാപ്പിലും

Subscribe to our Newsletter

Get regular updates from Mathrubhumi.com

Read Entire Article