Authored byഅശ്വിനി പി | Samayam Malayalam | Updated: 2 Apr 2025, 9:06 am
കുട്ടിക്കാലം മുതല്‍ തുടങ്ങിയ സൗഹൃദമാണ് ജിവി പ്രകാശിന്റെയും സൈന്ധവിയുടെയും. ഇരുവരുടെയും ദാമ്പത്യ ജീവിതം തകരാന്‍ കാരണം നടി ദിവ്യ ഭാരതിയാണെന്നായിരുന്നു ഗോസിപ്പുകള്‍. അതിനെതിരെ ശക്തമായി രംഗത്തെത്തിയിരിക്കുകയാണിപ്പോള്‍ ദിവ്യ ഭാരതി
ഗോസിപ്പുകളോട് ദിവ്യ ഭാരതിയുടെ പ്രതികരണംഇതിനിടയിലാണ് നടി ദിവ്യ ഭാരതിയാണ് ജിവി പ്രകാശും ഭാര്യയും വേര്‍പിരിയാന്‍ കാരണം എന്ന ഗോസിപ്പുകള്‍ പ്രചരിച്ചത്. ജിവിയും ദിവ്യ ഭാരതിയും ഒന്നിച്ച് രണ്ട് സിനിമകള്‍ ചെയ്തതിന് ശേഷം, ഇരുവരും പ്രണയത്തിലായി എന്നും വിവാഹ മോചനത്തിലേക്ക് ജിവിയുടെ ദാമ്പത്യ ജീവിതം എത്തിച്ചത് ദിവ്യ ഭാരതിയാണെന്നും വാര്‍ത്തകള്‍ വന്നു. അത് തീര്‍ത്തും വാസ്തവ വിരുദ്ധമാണെന്ന് നേരത്തെ ജിവി പ്രകാശ് വ്യക്തമാക്കിയിരുന്നു. ഇപ്പോഴിതാ വിഷയത്തില്‍ വീണ്ടും പ്രതികരണവുമായി എത്തിയിരിക്കുകയാണ് ദിവ്യ ഭാരതി.
Also Read: പതിനാറാം വയസ്സിലാണ് എന്റെ കാല്‍ മുറിച്ചു മാറ്റിയത്, ഒറ്റക്കാലുള്ളവര്‍ക്കൊന്നും സിനിമയില്‍ നിലനില്‍പ്പില്ല എന്ന് പറഞ്ഞു; തന്റെ വിജയകഥ പങ്കുവച്ച് സുധ ചന്ദ്രന്‍
'എനിക്ക് യാതൊരു ബന്ധവുമില്ലാത്ത കുടുംബ പ്രശ്‌നത്തിലേക്കാണ് അനാവശ്യമായി എന്റെ പേര് വലിച്ചിഴയ്ക്കുന്നത്. ജിവി പ്രകാശിന്റെയും ഭാര്യയുടെയും കുടുംബ പ്രശ്‌നങ്ങളില്‍ എനിക്ക് യാതൊരു പങ്കുമില്ല. ഞാന്‍ ഒരിക്കലും ഒരു സിനിമ നടനുമായി ഡേറ്റിങ് ചെയ്യില്ല, പ്രത്യേകിച്ചും വിവാഹിതനായ നടനുമായി ഒരിക്കലും ഡേറ്റിങ് ചെയ്യില്ല. അടിസ്ഥാനരഹിതമായ ഗോസിപ്പുകളോട് എന്തിന് പ്രതികരിക്കണം എന്ന് കരുതിയാണ് ഇത്രയും നാള്‍ പ്രതികരിക്കാതിരുന്നത്. പക്ഷേ ഇത് പരിമിതികള്‍ കടന്ന് പോയിക്കൊണ്ടിരിയ്ക്കുകയാണ്.'
'അടിസ്ഥാനരഹിതമായ ആരപണങ്ങള്‍ എന്റെ പ്രശസ്തിയ്ക്ക് മങ്ങലേല്‍പ്പിക്കാന്‍ ഞാന്‍ അനുവദിക്കുകയില്ല. ഞാന്‍ ശക്തയും സ്വതന്ത്ര്യയുമായ സ്ത്രീയാണ്. ഗോസിപ്പിന്റെ അടിസ്ഥാനത്തില്‍ എന്നെ നിര്‍വചിക്കരുത്. നെഗറ്റീവിറ്റി പ്രചരിപ്പിയ്ക്കുന്നതിന് പകരം നല്ല ഒരു ലോകം കെട്ടിപ്പടുക്കുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിക്കുക. ഈ വിഷയത്തില്‍ എന്റെ ആദ്യത്തെയും അവസാനത്തെയും പ്രതികരണമാണിത്. നന്ദി' എന്നാണ് ദിവ്യ ഭാരതി ഇന്‍സ്റ്റഗ്രാം സ്റ്റോറിയായി കുറിച്ചിരിയ്ക്കുന്നത്.
ജിവി പ്രകാശും ഭാര്യയും വേര്‍പിരിഞ്ഞതില്‍ എനിക്ക് ഒരു പങ്കുമില്ല; പൊട്ടിത്തെറിച്ച് ദിവ്യ ഭാരതി, കല്യാണം കഴിഞ്ഞവരുമായി ഡേറ്റ് ചെയ്യാന്‍ താത്പര്യമില്ല!
കഴിഞ്ഞ ദിവസം ജിവി പ്രകാശും സൈന്ധവിയും വിവാഹ മോചനത്തിനായി കോടതിയില്‍ എത്തിയ വീഡിയോകള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. അതിനിടയിലാണ് വീണ്ടും ദിവ്യ ഭാരതിയുടെ പേര് ഈ വിഷയത്തിലേക്ക് വലിച്ചിഴച്ചത്. ബന്ധം വേര്‍പിരിഞ്ഞാലും താനും സൈന്ധവിയും കുഞ്ഞിന് നല്ല രക്ഷിതാക്കളായി തുടരുമെന്നും, ഞങ്ങള്‍ക്കിടയിലെ സൗഹൃദം അവസാനിക്കില്ല എന്നും ജിവി പ്രകാശ് പറഞ്ഞിരുന്നു. ഒരുമിച്ചാണ് ജിവി പ്രകാശും സൈന്ധവിയും വിവാഹ മോചനത്തിനായി കോടതിയില്‍ എത്തിയതും തിരിച്ചുപോയതുമെല്ലാം.

രചയിതാവിനെക്കുറിച്ച്അശ്വിനി പിഅശ്വിനി- സമയം മലയാളത്തില്‍ എന്റര്‍ടൈന്‍മെന്റ് സെക്ഷനില്‍ സീനിയർ ഡിജിറ്റൽ കണ്ടൻ്റ് പ്രൊഡ്യൂസർ ആയി പ്രവൃത്തിയ്ക്കുന്നു. സിനിമ മേഖലയെ വളരെ ഗൗരവമായി കാണുകയും ആ വിഷയത്തെ കുറിച്ച് അറിയാനും എഴുതാനും താത്പര്യം. സിനിമാ രംഗത്തെ എഴുത്തുകാരുമായും സംവിധായകന്മാരായും അഭിനേതാക്കളുമായി അഭിമുഖം നടത്തിയിട്ടുണ്ട്. വണ്‍, ഇന്ത്യ ഫില്‍മിബീറ്റ് പോലുള്ള ദേശീയ മാധ്യമങ്ങളില്‍ പ്രവൃത്തിച്ചു. നവമാധ്യമ രംഗത്ത് പത്ത് വര്‍ഷത്തെ പ്രവൃത്തി പരിചയം. പൊളിട്ടിക്കല്‍ സയന്‍സില്‍ ബിരുദവും ജേര്‍ണലിസത്തില്‍ ഡിപ്ലോമയും നേടി.... കൂടുതൽ വായിക്കുക





English (US) ·