Authored by: അശ്വിനി പി|Samayam Malayalam•10 Oct 2025, 4:28 pm
ഒരു ബിസിനസ് തുടങ്ങുന്നതും, അതിന്റെ തകർച്ചയും അതിലെ വേദനയും അനുഭവിച്ച ആളാണ് വിക്ടോറിയ ബെക്കാം. തന്റെ ജീവിതത്തിലെ ഏറ്റവും ഇരുണ്ട കാലമായിരുന്നു അത് എന്ന് ഗായിക പറയുന്നു
വിക്ടോറിയഎനിക്ക് എല്ലാം ഏതാണ്ട് നഷ്ടപ്പെട്ടു, അതൊരു ഇരുണ്ട കാലമായിരുന്നു. തീർത്തും ഇരുണ്ട കാലം. എല്ലാ ദിവസും കറഞ്ഞുകൊണ്ടാണ് ഞാൻ ജോലിയ്ക്ക് പോയിരുന്നത്, സ്വയം ഒരു ഫയർഫൈറ്ററാണ് ഞാൻ എന്ന് എനിക്ക് തോന്നി. വീട്ടിലേക്ക് തിരിച്ചെത്തുമ്പോഴും സമാധാനം ഉണ്ടായിരുന്നില്ല. കാരണം ഭർത്താവ് ഡേവിഡ് എന്റെ ബിസിനസ് പങ്കാളിയായിരുന്നു
Also Read: 42 ആം വയസ്സിൽ തൃഷ കൃഷ്ണയ്ക്ക് വിവാഹം! ബിസിനസ്സുകാരനുമായുള്ള വിവാഹം വീട്ടുകാർ ഉറപ്പിച്ചു?എങ്ങനെയെങ്കിലും ബിസിനസ്സ് മുന്നോട്ട് കൊണ്ടു പോകണം, അത് വിജയിപ്പിക്കണം എന്ന ഉറച്ച തീരുമാനം മാത്രമായിരുന്നു എനിക്ക്. എന്നും ബിസിനസ്സിനെ കുറിച്ചാണ് ഞങ്ങൾ സംസാരിച്ചിരുന്നത്. പക്ഷേ അദ്ദേഹത്തിന് ബിസിനസ് കാര്യങ്ങൾ സംസാരിക്കുന്നത് ഇഷ്ടമല്ലായിരുന്നു. അത് എനിക്ക് ഒട്ടും ഇഷ്ടപ്പെട്ടില്ല, വെറുത്തു പോയി.
ഡേവിഡിന്റെ അഭിപ്രായത്തിൽ, കമ്പനിയുടെ പരാജയത്തെക്കുറിച്ച് വിക്ടോറിയയുമായുള്ള ചർച്ചകൾ അദ്ദേഹത്തിന്റെ ഹൃദയം തകർത്തു, കാരണം അവൾ ഒരു അഭിമാനിയായ സ്ത്രീ ആണ്. വിക്ടോറിയ ആദ്യമായി കണ്ടുമുട്ടിയപ്പോഴുള്ളതിനേക്കാൾ കൂടുതൽ പണം സമ്പാദിക്കുന്നതിനാൽ തനിക്ക് ഇനി നിക്ഷേപിക്കാൻ കഴിയില്ലെന്ന് അറിയിക്കുന്നത് വളരെ ബുദ്ധിമുട്ടായിരുന്നുവെന്ന് അദ്ദേഹം പറയുന്നു.
Also Read: ഇതൊരു ബിഗ് അനൗൺസ്മെന്റ് ആണ്; ഗർഭിണിയാണ് എന്ന വാർത്തകൾക്ക് വ്യക്തത നൽകി കെനിഷാ ഫ്രാൻസിസ്, ഫുഡ് ബേബിയാണ്!
ടെക് വിപണിയിലെ ട്രെൻഡ് ഇതാണ്; കേരളത്തിൽ നിന്നുള്ളവർക്ക് സാധ്യത കൂടുന്നു
വിക്ടോറിയ എന്നെക്കാൾ വളരെ സമ്പന്നയാണ്. ഹെർട്ട്ഫോർഡ്ഷെയറിൽ ബെക്കിംഗ്ഹാം പാലസ് എന്നറിയപ്പെടുന്ന ഞങ്ങളുടെ ആദ്യത്തെ വീട് വാങ്ങിയത് അവളാണ്. അങ്ങനെയുള്ള അവൾ എന്റെയടുത്ത് ബിസിനസ് തകരുന്ന അവസ്ഥയിൽ കുറച്ച് പണം വേണം എന്ന് എന്നോട് പറയുന്നത് എനിക്ക് വലിയ വേദനയായിരുന്നു. കാരണം എനിക്കും പണമില്ല, അവസാനം തുടരാൻ കഴിയില്ല എന്ന അവസ്ഥയെത്തിയപ്പോഴാണ് ബിസിനസ് വിട്ടത്- വിക്ടോറിയയും ഭർത്താവും വളരെ ഇമോഷണലായി പങ്കുവച്ചു.

രചയിതാവിനെക്കുറിച്ച്അശ്വിനി പിസമയം മലയാളത്തില്‍ എന്റര്‍ടൈന്‍മെന്റ് സെക്ഷനില്‍ സീനിയർ ഡിജിറ്റൽ കണ്ടൻ്റ് പ്രൊഡ്യൂസറാണ് അശ്വിനി പി. 2013 ലാണ് പത്രപ്രവർത്തക എന്ന നിലയിലുള്ള കരിയർ ആരംഭിച്ചത്. വൺഇന്ത്യ - ഫിൽമിബീറ്റ് പോലുള്ള ദേശീയ മാധ്യമങ്ങളിൽ പ്രവൃത്തിച്ചു. സിനിമ മേഖലയെ വളരെ ഗൗരവമായി കാണുകയും ആ വിഷയത്തെ കുറിച്ച് അറിയാനും എഴുതാനുമാണ് താത്പര്യം. സിനിമാ രംഗത്തെ എഴുത്തുകാരുമായും സംവിധായകന്മാരായും അഭിനേതാക്കളുമായി അഭിമുഖം നടത്തിയിട്ടുണ്ട്. സിനിമ ചർച്ചകളിൽ പങ്കെടുത്തിട്ടുണ്ട്. നവമാധ്യമ രംഗത്ത് പന്ത്രണ്ട് വര്‍ഷത്തെ പ്രവൃത്തി പരിചയം. പൊളിട്ടിക്കല്‍ സയന്‍സില്‍ ബിരുദവും ജേര്‍ണലിസത്തില്‍ ഡിപ്ലോമയും നേടി.... കൂടുതൽ വായിക്കുക





English (US) ·