Authored by: അശ്വിനി പി|Samayam Malayalam•8 Aug 2025, 4:41 pm
എഴുപത്തിയൊന്നാം ദേശീയ ചലച്ചിത്ര പുരസ്കാരത്തിൽ ഇത്തവണത്തെ മികച്ച സഹനടിയ്ക്കുള്ള പുരസ്കാരം നേടിയ നടിമാരിൽ ഒരാൾ ഉർവശിയാണ്. സിനിമയിൽ തനിക്കൊന്നും ചോദിച്ചു വാങ്ങേണ്ടി വന്നിട്ടില്ല, എല്ലാം എളുപ്പത്തിൽ കിട്ടിയിട്ടുണ്ട് എന്ന് ഉർവശി പറയുന്നു
ഉർവശി ഞാനൊരു കൂട്ടു കുടുംബത്തിൽ നിന്നും വന്ന ആളാണ്. എന്നെ ചുറ്റിയും നല്ലവരും സ്നേഹിക്കുന്നവരും മാത്രമേ ഉണ്ടായിരുന്നുള്ളൂ. എനിക്ക് കിട്ടിയതെല്ലാം നല്ല അനുഭവങ്ങളാണ്, ഞാൻ തിരിച്ചു മറ്റുള്ളവർക്ക് നൽകുന്നതും ആ ബഹുമാനമാണ്. അങ്ങനെ വളർത്തുകൊണ്ട് തന്നെ ആരെങ്കിലും മോശമായി എന്നോട് പെരുമാറിയാൽ ഞാൻ ഇമോഷണലാവും. ശരിയല്ലാത്ത ഒരു കാര്യം, ആർക്കു വേണ്ടിയായിരുന്നാലും എനിക്ക് അംഗീകരിക്കാനെ കഴിയില്ല. അതിന് വേണ്ടി എത്ര വേണമെങ്കിലും ഞാൻ പോരാടും. ജീവിതത്തിൽ അഭിനയിക്കാൻ കഴിയാത്തത് എന്റെ നെഗറ്റീവാണ്.
Also Read: പ്രിയങ്ക ചോപ്രയുടെ ഭർത്താവ്, നിക്ക് ജോനസിനെ പ്രണയിച്ചതിലൂടെ എനിക്ക് കിട്ടിയത്; സെലീന ഗോമസ് വെളിപ്പെടുത്തുന്നുജീവിതത്തിലെ കയ്പ്പേറിയ അനുഭവങ്ങൾ ആരോടും പങ്കുവയ്ക്കാൻ ഞാൻ ആഗ്രഹിക്കാറില്ല. അതെന്റെ ഒരു നെഗറ്റീവാണ്. അത് എന്റെ ഇമേജിനെ ബാധിക്കുമോ എന്നതുകൊണ്ടാണ് പറയാത്തത്. എന്റെ സുഹൃത്തുക്കൾക്കെല്ലാം അവരുടെ വിഷമഘട്ടത്തിൽ കൂടെ നിൽക്കുന്ന ആളാണ് ഞാൻ. അങ്ങനെയുള്ള ഞാൻ എന്റെ വിഷമം പറയുമ്പോൾ അവർ എന്ത് കരുതും. ഇത്രയൊക്കെ ഞങ്ങളോട് പറയുന്ന ആൾക്ക് സ്വന്തം ജീവീതത്തിൽ എന്താണ് നേരിടാൻ കഴിയാത്തത് എന്ന് ചിന്തിക്കില്ലേ എന്ന തോന്നൽ കാരണമാണ് കയ്പ്പേറിയ ജീവിതാനുഭവങ്ങൾ മറ്റുള്ളവരുമായി പങ്കുവയ്ക്കാത്തത്
Also Read: അവർ രണ്ടുപേരും തമ്മിലുള്ള സ്നേഹം! രഹ്‌നത്തയുടെ ആ വാക്കുകൾ ഓർക്കാൻ വയ്യ ഹൃദയത്തിൽ കൊണ്ടു; ആ സ്നേഹബന്ധം ഓർത്തെടുത്ത് റിമി
പക്ഷേ എന്തൊക്കെ ജീവിതത്തിൽ സംഭവിച്ചിട്ടുണ്ടോ അതൊക്കെ നല്ലതിനാണ് എന്ന് ഞാൻ കരുതുന്നു. ആ വിഷമ ഘട്ടം ജീവിതത്തിൽ ആവശ്യമായിരുന്നു. ജീവിതത്തിന്റെ ബല അനുഭവിച്ച കയ്പ്പേറിയ അനുഭവങ്ങൾ തന്നെയാണ്. അത് തിരിച്ചറിയുന്നത് നല്ലതാണ്. ജീവിതത്തിൽ എനിക്ക് എല്ലാം വളരെ എളുപ്പത്തിൽ കിട്ടിയതാണ്. എവിടെയും കഷ്ടപ്പെടേണ്ടി വന്നിട്ടില്ല. വീട്ടിൽ ഏറ്റവും ചെറിയ ആളായതുകൊണ്ട് ആ പരിഗണന ഉണ്ടായിരുന്നു. പൊടിമോളേ എന്നാണ് ഇപ്പോഴും എന്നെ വീട്ടിൽ വിളിക്കുന്നത്, ഇന്റസ്ട്രിയിൽ പലരും ഇപ്പോഴു അങ്ങനെ വിളിക്കുന്നു.
H-1B, ഗ്രീൻ കാർഡ് അപേക്ഷകർക്ക് ഒരു പ്രധാന അറിയിപ്പ്, ഇത് ശ്രദ്ധിക്കാതെപോകരുത്
അവസരം ചോദിച്ച് ഒരിക്കലും എനിക്കാരുടെ അടുത്തും പോകേണ്ടി വന്നിട്ടില്ല. എനിക്കൊപ്പം ഇന്റസ്ട്രിയിലേക്ക് വന്നവരെക്കാൾ തിരക്കാണ് എനിക്കിപ്പോഴും. മറ്റ് ഭാഷകലിൽ നിന്ന് പോലും അവസരങ്ങൾ ഇപ്പോഴും വരുന്നുണ്ട്. അങ്ങനെ എല്ലാം ജീവിതത്തിൽ എളുപ്പത്തിൽ കിട്ടുമ്പോൾ, ചില തിരിച്ചടികൾ തിരിച്ചറിവുകൾ നൽകും. അതിന് എനിക്ക് കുറച്ച് സമയമെടുത്തും. ആരാണ് എന്താണ്, ഇവരെന്താണ് നമ്മുടെ ജീവിതത്തിൽ ചെയ്യുന്നത്, എത്രത്തോളം നമുക്കൊപ്പം നിൽക്കും എന്നത് തിരിച്ചറിഞ്ഞത് വളരെ വലിയ കാര്യമാണ്. വേദനകൾ തിരിച്ചറിഞ്ഞാൽ മാത്രമേ, സന്തോഷത്തിന്റെ വില മനസ്സിലാവുകയുള്ളൂ- ഉർവശി പറഞ്ഞു

രചയിതാവിനെക്കുറിച്ച്അശ്വിനി പിസമയം മലയാളത്തില്‍ എന്റര്‍ടൈന്‍മെന്റ് സെക്ഷനില്‍ സീനിയർ ഡിജിറ്റൽ കണ്ടൻ്റ് പ്രൊഡ്യൂസറാണ് അശ്വിനി പി. 2013 ലാണ് പത്രപ്രവർത്തക എന്ന നിലയിലുള്ള കരിയർ ആരംഭിച്ചത്. വൺഇന്ത്യ - ഫിൽമിബീറ്റ് പോലുള്ള ദേശീയ മാധ്യമങ്ങളിൽ പ്രവൃത്തിച്ചു. സിനിമ മേഖലയെ വളരെ ഗൗരവമായി കാണുകയും ആ വിഷയത്തെ കുറിച്ച് അറിയാനും എഴുതാനുമാണ് താത്പര്യം. സിനിമാ രംഗത്തെ എഴുത്തുകാരുമായും സംവിധായകന്മാരായും അഭിനേതാക്കളുമായി അഭിമുഖം നടത്തിയിട്ടുണ്ട്. സിനിമ ചർച്ചകളിൽ പങ്കെടുത്തിട്ടുണ്ട്. നവമാധ്യമ രംഗത്ത് പന്ത്രണ്ട് വര്‍ഷത്തെ പ്രവൃത്തി പരിചയം. പൊളിട്ടിക്കല്‍ സയന്‍സില്‍ ബിരുദവും ജേര്‍ണലിസത്തില്‍ ഡിപ്ലോമയും നേടി.... കൂടുതൽ വായിക്കുക





English (US) ·