ഞങ്ങളും മനുഷ്യരാണ്, കൈ കൂപ്പി തൊഴുത് രാധിക; ദയവ് ചെയ്ത് കുറച്ച് പ്രൈവസി തരൂ

3 weeks ago 5
മരണവീട്ടില്‍ സോഷ്യല്‍ മീഡിയയുടെ കടന്ന് കയറ്റത്തിനെതിരെ സമീപകാലത്ത് വ്യാപകമായ പ്രതിഷേധങ്ങളാണ് ഉണ്ടായിട്ടുള്ളത്. മലയാളത്തില്‍ അത് സംഭവിച്ചത് ഏറ്റവുമൊടുവില്‍ സലിം കുമാറിന്റെ വീട്ടിലായിരുന്നു. അന്ത്യകര്‍മങ്ങള്‍ ചെയ്യാന്‍ പോലും അനുവദിക്കാതെ തള്ളിക്കയറിയ മാധ്യമ പ്രവര്‍ത്തകരോട് ഒടുവില്‍ മകന്‍ ചന്തു സലിം കുമാറിന് കയര്‍ത്തു സംസാരിക്കേണ്ടി വന്നു. മാധ്യമങ്ങള്‍ക്ക് നിയന്ത്രണം വേണം എന്നാവശ്യപ്പെട്ടുകൊണ്ട് പലരും രംഗത്തെത്തുകയും ചെയ്തിരുന്നു.

തമിഴില്‍ പ്രമുഖ സംവിധായകന്‍ ഭാരതി രാജ മരണപ്പെട്ടപ്പോഴും ഇത് തന്നെയായിരുന്നു അവസ്ഥ. മരണ വീട്ടിലേക്ക് എത്തുന്നവരുടെ ഇമോഷണല്‍ രംഗങ്ങള്‍ ക്യാമറയില്‍ ഒപ്പിയെടുത്ത് വ്യത്യസ്തമായ ക്യാപ്ഷനുകളോടെ പ്രചരിപ്പിക്കുകയായിരുന്നു. അവിടെ നടന്ന കുടുംബ വഴക്കുകള്‍ പോലും വലിയ തരത്തില്‍ ചര്‍ച്ചചെയ്യപ്പെട്ടതും മാധ്യമങ്ങളിലൂടെ പുറത്തുവന്ന വീഡിയോകളുടെ അടിസ്ഥാനത്തിലാണ്.

Also Read: മക്കളൊന്നും ആയില്ല, പ്രവീണ പോയതോടെ ഞാന്‍ ആകെ തളര്‍ന്നു; ആദ്യഭാര്യയുടെ മരണത്തെ കുറിച്ച് ഭാഗ്യരാജ് പറഞ്ഞത്

ഇപ്പോഴിതാ നടനും സംവിധായകനും തിരക്കഥാകൃത്തുമായ ഭാഗ്യരാജ് മരണപ്പെട്ടപ്പോഴും മാധ്യമങ്ങളുടെ തള്ളിക്കയറ്റം. ഒടുവില്‍ ഗതികെട്ട രാധിക കൈകൂപ്പി അഭ്യര്‍ത്ഥിച്ചു, ദയവ് ചെയ്ത് ഞങ്ങളുടെ ഇമോഷനെ മാനിക്കണം എന്ന്.

ഭാഗ്യരാജിന്റെ മൃതദേഹം വന്നിറങ്ങുമ്പോഴായിരുന്നു മാധ്യമങ്ങള്‍ വാഹനത്തിന് ചുറ്റും തടിച്ചു കൂടിയത്. മകന്‍ ശാന്തനുവിന്റെ രംഗങ്ങള്‍ ചിത്രീകരിക്കാനുള്ള തിരക്കിലായിരുന്നു. അതിന് മുന്‍പേ രാധിക മാധ്യമങ്ങള്‍ക്ക് മുന്നില്‍ കൈകൂപ്പി നിന്നു, ഞങ്ങള്‍ സിനിമാക്കാരാണ്, പക്ഷേ ഞങ്ങളും മനുഷ്യരാണ്. ദയവുചെയ്ത് ഞങ്ങളുടെ സ്വകാര്യതയെ മാനിക്കണം. നിങ്ങള്‍ക്ക് വേണ്ടത് ഡ്രാമയും ടി ആര്‍ പിയും ആണെങ്കില്‍ ഞങ്ങളത് അഭിനയിച്ചു ഉണ്ടാക്കി തരാം- എന്നാണ് രാധിക പറഞ്ഞത്.

Also Read: ചിരിച്ചുകൊണ്ട് കല്യാണത്തിന് വന്ന ആളാണ്, രാവിലെ നടക്കാന്‍ പോയതാണ്, നെഞ്ചുവേദന വന്നു മരണപ്പെട്ടു; ഭാഗ്യരാജിനെ കുറിച്ച് സുഹാസിനി


പാര്‍ത്ഥിപനും സുഹാസിനി മണിരത്‌നവും മാധ്യമങ്ങളോട് ഇതേ കാര്യം അഭ്യര്‍ത്ഥിച്ചിരുന്നു. ചിരിച്ചുകൊണ്ട് എല്ലാവരോടും സംസാരിച്ച് ഇടപഴകിയ ഭാഗ്യരാജ് സര്‍, ചിരിച്ചുകൊണ്ട് തന്നെയാണ് പോയത്. ദയവ് ചെയ്ത് കുടുംബത്തിന്റെ സ്വകാര്യത അനുവദിക്കണം എന്നായിരുന്നു സുഹാസിനി പറഞ്ഞത്.
Read Entire Article