ഞങ്ങള്‍ ഭാര്യാ-ഭര്‍ത്താക്കന്മാരല്ല, പക്ഷേ കുഞ്ഞിന് അമ്മയും അച്ഛനുമാണ്; ആ വേദന അവള്‍ക്ക് നല്‍കില്ല എന്ന് സൈന്ധവി

2 weeks ago 4

Authored by: അശ്വിനി പി|Samayam Malayalam13 May 2026, 2:25 p.m. IST

മകളുടെ കാര്യങ്ങള്‍ എല്ലാം ഞാനും ജിവി പ്രകാശും നിരന്തരം സംസാരിക്കാറുണ്ട്, സംസാരിക്കാതിരിക്കുമ്പോഴാണ് പ്രശ്‌നം എന്ന് സൈന്ധവി പറയുന്നു

saindhavi gvp daughterസൈന്ധവി മകളെ കുറിച്ച് പറയുന്നു
തമിഴ് സിനിമാ ലോകത്തെ ഏറ്റവും മികച്ച അച്ഛനും അമ്മയും ആരാണ് എന്ന് ചോദിച്ചാല്‍ അത് ജിവി പ്രകാശും സൈന്ധവിയും ആണ് എന്ന് പറയേണ്ടി വരും. സ്‌കൂള്‍ കാലം മുതല്‍ ഒന്നിച്ച് പഠിച്ച്, പ്രണയിച്ച് വിവാഹിതരായവരാണ് ഇരുവരും. ആ ബന്ധത്തില്‍ ഒരു കുഞ്ഞും പിറന്നു. പിന്നീട് ഒത്തുപോകാന്‍ കഴിയില്ല എന്ന് തോന്നിയപ്പോള്‍ ഇരുവരും വേര്‍പിരിയുക എന്ന തീരുമാനത്തിലേക്ക് എത്തി. വേര്‍പിരിഞ്ഞാലും ആ സൗഹൃദം നിലനില്‍ക്കും എന്ന് ഇരുവരും പറഞ്ഞിരുന്നു.

ഭാര്യാ - ഭര്‍ത്താക്കന്മാര്‍ ആവുന്നതിന് മുന്‍പേ ഞങ്ങള്‍ സുഹൃത്തുക്കളാണ്, ആ സൗഹൃദത്തിന് ഒന്നും സംഭവിച്ചിട്ടില്ല. അതിനപ്പുറം എട്ട് വയസ്സുകാരിയായ മകള്‍ അന്‍വികയ്ക്ക് ഞങ്ങള്‍ അച്ഛനും അമ്മയുമാണ്. പ്രൊഫഷണലി ഞങ്ങള്‍ ഇരുവരും നല്ല ബോണ്ട് ആണ്, അതുകൊണ്ട് ഒരുമിച്ചുള്ള ഷോകളും മുന്നോട്ടു കൊണ്ടു പോകും എന്നാണ് അന്നേ ജിവി പ്രകാശും സൈന്ധവി യും പറഞ്ഞിട്ടുള്ളത്. ഈ സാഹചര്യത്തില്‍ മകളുടെ കാര്യം എങ്ങനെയാണ് മുന്നോട്ടു കൊണ്ടു പോകുന്നത് എന്ന് സൈന്ധവി പറയുന്നു.

Also Read: തന്റെ മരണ വാര്‍ത്തയോട് പ്രതികരിച്ച് അഭിലാഷ് പിള്ള; ഇന്ന് ആശുപത്രിയില്‍ പോകുന്നത് വരെ എനിക്ക് ജീവനുണ്ടായിരുന്നു

രണ്ടിടത്താണെങ്കിലും താനും ജിവി പ്രകാശും തമ്മില്‍ നിരന്തരം കുഞ്ഞിന്റെ കാര്യത്തില്‍ കമ്യൂണിക്കേറ്റ് ചെയ്യാറുണ്ട് എന്ന് സൈന്ധവി പറയുന്നു. എന്തെങ്കിലും കാര്യം എന്നോട് ചോദിച്ചിട്ട് ഞാന്‍ സമ്മതിച്ചില്ലെങ്കില്‍ അവള്‍ അച്ഛനോട് ചോദിക്കും. ഞാന്‍ നോ പറഞ്ഞിട്ടുണ്ട് എന്ന് അതിന് മുന്‍പേ തന്നെ ജിവിയോട് പറയും. അതുപോലെ തന്നെ അദ്ദേഹവും പറയും. ഞങ്ങള്‍ വേര്‍പിരിഞ്ഞാലും, രണ്ടിടത്താണെങ്കിലും അത് കുഞ്ഞിനെ ബാധിക്കാതെ നോക്കാനും ശ്രദ്ധിക്കാറുണ്ട്.


എന്റെ അടുത്ത് നിന്ന് പോകുമ്പോള്‍ എന്തൊക്കെയാണ് ഇവിടെ നടന്നത് എന്ന് ഞാന്‍ അദ്ദേഹത്തെ വിളിച്ചു പറയും. അവിടെ എന്തെങ്കിലും നടന്നാല്‍ എന്നോടും പറയും. തിരിച്ച് വരുമ്പോള്‍, നീ അവിടെ പോയി എന്താണ് ചെയ്തത് എന്ന് ചോദിക്കുമ്പോള്‍, അമ്മയ്ക്ക് എങ്ങനെ അറിയാം എന്നായിരിക്കും അവളുടെ ചോദ്യം. ഞങ്ങള്‍ സംസാരിക്കാതിരിക്കുമ്പോഴാണ് പ്രശ്‌നം വരുന്നത്, ഞങ്ങളിപ്പോഴും സംസാരിച്ചുകൊണ്ടിരിക്കുമ്പോള്‍ മകള്‍ക്ക് ഞങ്ങള്‍ വേര്‍പിരിഞ്ഞു എന്ന വേദന ഇല്ല. അത്തരമൊരു വേദന അവള്‍ക്ക് നല്‍കരുത് എന്നതില്‍ ഞങ്ങള്‍ക്ക് നിര്‍ബന്ധമുണ്ടായിരുന്നു- സൈന്ധവി പറഞ്ഞു
അശ്വിനി പി

രചയിതാവിനെക്കുറിച്ച്അശ്വിനി പിസമയം മലയാളത്തില്‍ എന്റര്‍ടൈന്‍മെന്റ് സെക്ഷനില്‍ സീനിയർ ഡിജിറ്റൽ കണ്ടൻ്റ് പ്രൊഡ്യൂസറാണ് അശ്വിനി പി. 2013 ലാണ് പത്രപ്രവർത്തക എന്ന നിലയിലുള്ള കരിയർ ആരംഭിച്ചത്. വൺഇന്ത്യ - ഫിൽമിബീറ്റ് പോലുള്ള ദേശീയ മാധ്യമങ്ങളിൽ പ്രവ‍ൃത്തിച്ചു. സിനിമ മേഖലയെ വളരെ ഗൗരവമായി കാണുകയും ആ വിഷയത്തെ കുറിച്ച് അറിയാനും എഴുതാനുമാണ് താത്പര്യം. സിനിമാ രംഗത്തെ എഴുത്തുകാരുമായും സംവിധായകന്മാരായും അഭിനേതാക്കളുമായി അഭിമുഖം നടത്തിയിട്ടുണ്ട്. സിനിമ ചർച്ചകളിൽ പങ്കെടുത്തിട്ടുണ്ട്. നവമാധ്യമ രംഗത്ത് 13 വര്‍ഷത്തെ പ്രവൃത്തി പരിചയം. പൊളിട്ടിക്കല്‍ സയന്‍സില്‍ ബിരുദവും ജേര്‍ണലിസത്തില്‍ ഡിപ്ലോമയും നേടി.... കൂടുതൽ വായിക്കുക

Read Entire Article