Authored by: ഋതു നായർ|Samayam Malayalam•8 Jun 2025, 8:20 am
ആശുപത്രിയിൽ പിതാവിന്റെ ചേതനയറ്റ ശരീരം കണ്ടതോടെ ഷൈൻ കെട്ടിപ്പിടിച്ച് വാവിട്ടു കരയുകയായിരുന്നു. ഒരു സുഹൃത്തിനെ പോലെ ആയിരുന്നു ഷൈനിന് തന്റെ ഡാഡി. ഷൈനിന്റെ മാനേജരായും നിന്നത് ചാക്കോ ആയിരുന്നു. സിനിമയുടെ എല്ലാ കാര്യങ്ങളിലും തീരുമാനം എടുക്കുന്നതും അദ്ദേഹം.
ഷൈൻ ടോം ചാക്കോ (ഫോട്ടോസ്- Samayam Malayalam) സേലം ഭാഗത്തുവച്ചുണ്ടായ അപകടത്തിൽ ചാക്കോ വിടവാങ്ങി. ഇപ്പോളും കുടുംബം ആ വേദനയിൽ നിന്നും റിക്കവർ ആയിട്ടില്ല. ചാക്കോയും ഷൈനും തമ്മിലുള്ള ഗാഢമായ ബന്ധം അറിയുന്നവർക്കെല്ലാം അറിയാം. അതേപോലെ നാട്ടുകാർക്കും ലൊക്കേഷൻ സെറ്റിൽ ഉള്ളവർക്ക് എല്ലാം അദ്ദേഹം കണ്ണിലുണ്ണി ആയിരുന്നു എന്നാണ് പലരും വെളിപ്പെടുത്തുന്നത്. ഇപ്പോഴിതാ സ്ക്രിപ്റ്റ് റൈറ്റർ ലാസർ ഷൈൻ പങ്കിട്ട ഹൃദയസപ്ര്ശിയായ ഒരു കുറിപ്പാണ് വൈറൽ ആകുന്നത്.
ALSO READ: പ്ലാസ്റ്റിക് സർജറിയോ ബോട്ടോക്‌സോ! 39 കാരി ഭാവനയുടെ മാറ്റങ്ങൾലാസർ ഷൈനിന്റെ വാക്കുകൾ
ചാക്കോയെ എനിക്കറിയാം ഷൈനേ എന്നു വിളിക്കുന്ന എൻ്റെ ചാച്ചനെ. ഞാൻ സത്യത്തിൽ ചാച്ചനോട് പിണങ്ങിയാണ് വീട്ടിൽ നിന്ന് 13 കിലോമീറ്റർ അപ്പുറത്ത് പോയി വീട് വാടകക്ക് എടുത്തത്. കല്യാണം കഴിക്കാൻ. പിന്നെ വീടൊരുക്കണമല്ലോ. ആദ്യം വന്നത് ചാച്ചൻ തന്നെയായിരുന്നു. ഓരോ വീട് മാറുമ്പോഴും പുള്ളി വരും.ഞങ്ങൾ തമ്മിൽ ഒരിക്കലും ചിരിച്ചിട്ടില്ല. ഞങ്ങൾ തമ്മിൽ എപ്പോഴും വഴക്കായിരുന്നു. എൻ്റെ പേരടിച്ചു വന്ന എല്ലാം. നോട്ടീസടക്കം ചാച്ചൻ എടുത്തു വെക്കും.
കഥ വന്ന മാസികകൾ. സ്കൂളിലെ കലോത്സവ സർട്ടിഫിക്കറ്റുകൾ എല്ലാം.എൻ്റെ ചാച്ചനെ എനിക്കറിയാവുന്ന പോലെ ഷൈൻ്റെ അച്ഛനെ എനിക്കറിയാം. ചാച്ചൻ പോയപ്പോൾ എനിക്ക് കരച്ചിൽ വന്നില്ല. ആറ് വർഷമായി. ഞാൻ കരഞ്ഞിട്ടില്ല. കരഞ്ഞാൽ ചാച്ചൻ പോകും. കരയാതെ പുള്ളിയെ പിടിച്ചു വെച്ചിരിക്കുകയാണ്.
ഷൈനും കരയുവാൻ കഴിയുമായിരിക്കില്ല.- ലാസർ ഷൈൻ കുറിച്ചു.
വെള്ളിയാഴ്ചയാണ് ഏവരെയും ഞെട്ടിച്ചുകൊണ്ട് ചാക്കോയുടെ മരണവാർത്ത വരുന്നത്. അപകടത്തിൽ ഷൈനിന്റെ ഇടതു കൈക്ക് പൊട്ടലുണ്ട് അമ്മക്ക് ഇടുപ്പിനും പരിക്കേറ്റു. ചാക്കോയുടെ മരണാനന്തര ചടങ്ങുകൾക്കുശേഷമാകും ഷൈനിന്‍റെ ശസ്ത്രക്രിയ.





English (US) ·