Authored by: അശ്വിനി പി|Samayam Malayalam•11 Oct 2025, 1:07 pm
ടിവി ഷോകളിലും അഭിമുഖങ്ങളിലും തമാശകൾ പറഞ്ഞ് പൊട്ടിച്ചിരിക്കുന്നത് പോലെയല്ല വീട്ടിൽ ഞാൻ. വളരെ സയലന്റ് ആണ്, ആരോടും മിണ്ടില്ല, അച്ഛനെയും അമ്മയെയും ഒരുപാട് വേദനിപ്പിച്ചു എന്ന് പറഞ്ഞ് ശിവാങ്കി പൊട്ടിക്കരയുകയായിരുന്നു
കുടുംബത്തിനൊപ്പം ശിവാങ്കിതലയും വാലും ചിന്തിക്കാതെ എല്ലാ കാര്യങ്ങളും ശിവാങ്കി തുറന്ന് സംസാരിക്കും, വളരെ നിഷ്കളങ്കമായ സംസാരവും വേറിട്ട ശബ്ദവും കൊണ്ട് ശിവാങ്കി എല്ലാവരുടെയും ഇഷ്ടം പിടിച്ചുപറ്റി. ആ സംസാര രീതിയിൽ തന്നെ ഒരുപാട് നർമങ്ങളും ഉണ്ടാവും. എന്നാൽ എത്രയൊക്കെ കോമഡിയായിട്ടാണോ ഞാൻ പുറത്തുള്ളവരോട് സംസാരിക്കുന്നത്, അതിന്റെ നേരെ വിപരീതമാണ് വീട്ടിൽ എന്ന് ഗായിക തുറന്ന് പറയുന്നു. ജെഫ്ഡബ്ല്യു അവാർഡ് നിശയിൽ സംസാരിക്കുകയായിരുന്നു ശിവാങ്കി. ഷോയിൽ ശിവാങ്കിയെ സർപ്രൈസ് ചെയ്യിപ്പിക്കാൻ അച്ഛൻ കൃഷ്ണ കുമാർ എത്തിയപ്പോഴാണ് താരം തുറന്ന് സംസാരിച്ച് പൊട്ടിക്കരഞ്ഞത്.
Also Read: പ്ലാൻ ചെയ്തതല്ല ഒന്നും, ഞങ്ങളുടെ യാത്ര മാജിക് ആണ്; അല്ലു അർജുനൊപ്പമുള്ള ജീവിതത്തെ കുറിച്ച് ഭാര്യ സ്നേഹഅച്ഛന്റെയും അമ്മയുടെ കഷ്ടപ്പാടും എന്നോടുള്ള സ്നേഹവും എല്ലാം എനിക്കറിയാം, എല്ലാം എന്റെ മനസ്സിലുണ്ട്. പക്ഷേ ഇതുവരെയും ഞാനതൊന്നും പുറത്ത് കാണിച്ചിട്ടില്ല. ഏറ്റവും അധികം വഴക്കിടുന്നത് അച്ഛനോടാണ്, ഞാൻ പറയുന്നതും അച്ഛൻ പറയുന്നതും തീർത്തും വിപരീതമായ കാര്യങ്ങളാണ്. പക്ഷേ എന്തൊക്കെയായാലും അച്ഛനും അമ്മയും ഇല്ലാതെ ഞാനില്ല, എന്റെ ഈ കരിയറില്ല.
ഒരുപാട് വഴക്കിടും ഞാൻ, വഴക്കിട്ട് വീട് വിട്ടിറങ്ങി റൗഫ മാമിന്റെ വീട്ടിലൊക്കെ താമസിച്ചിട്ടുണ്ട്. അതെല്ലാം ക്ഷമിച്ച് എന്നെ ഇത്രയധികം പിന്തുണച്ചിട്ടുണ്ട്. ഞാൻ എന്ത് ചെയ്താലും എനിക്കേറ്റവും വലിയ ബാക്ക് ബോൺ ആയി നിൽക്കുന്നത് അവർ രണ്ടുപേരുമാണ്. എന്നിരുന്നാലും അതൊന്നും ഞാൻ അവരോട് കാണിച്ചിട്ടില്ല.
സംഗീത പശ്ചാത്തലമുള്ള കുടുംബമാണ് എന്റേത്, അതുകൊണ്ട് തന്നെ ചെറിയ പ്രായത്തിൽ തന്നെ എനിക്ക് ഇന്റസ്ട്രിയിലേക്ക് വരാൻ സാധിച്ചു. 21 വയസ്സിൽ ഇന്റസ്ട്രിയിലേക്ക് വന്നു. അത്രയും സ്നേഹം ലഭിച്ചപ്പോൾ, ഇതിനും മാത്രം ഞാൻ വർക്ക് ചെയ്തോ എന്ന് സ്വയം ചിന്തിച്ചിട്ടുണ്ട്. അതിനെല്ലാം ഏറ്റവും വലിയ കാരണം എന്റെ അച്ഛനും അമ്മയുമാണ്. എനിക്കിപ്പോഴും ഓർമയുണ്ട്, ചെറുപ്പത്തിൽ അച്ഛനും അമ്മയും അത്രയധികം സ്റ്റുഡിയോകളിൽ കയറി ഇറങ്ങിയിട്ടുണ്ട്, ഒരുപാട് റിജക്ഷൻസ് നേരിട്ടു. കാശില്ലാതെ ബുദ്ധിമുട്ടിയതൊന്നും ഞങ്ങളെ അറിയിച്ചില്ല. ഓട്ടോയ്ക്ക് പോലും കാശ് കൊടുക്കാനില്ലാത്ത അവസ്ഥയുണ്ടായിരുന്നു.
അടുത്തിടെ വിദ്യ സാഗർ സാറിന്റെ കോൺസേർട്ടിൽ പാടുമ്പോൾ അദ്ദേഹത്തിന് ഞാൻ എത്രത്തോളം നന്ദി പറഞ്ഞു എന്നറിയില്ല. പക്ഷേ എനിക്കപ്പോൾ അറിയാം അതുവരെ എന്റെ ജീവിതം എങ്ങനെയായിരുന്നു എന്ന്. അത്രയധികം കംപോർസേഴ്സിന് പ്രോഗ്രാമറായി ജോലി ചെയ്ത ആളാണ് അച്ഛൻ. രാവും പകലും അവർ കഷ്ടപ്പെട്ടതിന്റേതാണ് എനിക്ക് ഇന്ന് കിട്ടുന്നത്, അവർക്ക് നഷ്ടപ്പെട്ട അവസരങ്ങളാണ് ദൈവം എനിക്ക് ലഭിക്കുന്നത് എന്ന് എനിക്കറിയാം.
Student Visa: വിദ്യാർഥികൾക്ക് 2026 യുഎസ് അത്ര നല്ല കാലമായിരിക്കില്ല, ജോലിയും ഗ്രീൻ കാർഡുമെല്ലാം
സ്നേഹം ഇതുവരെ ഞാൻ അച്ഛനും അമ്മയ്ക്കും കാണിക്കാറില്ല, കാണിക്കാൻ എനിക്കറിയില്ല. വീട്ടിൽ പോയാൽ ഞാൻ സയലന്റ് ആണ്, ഇവിടെ സംസാരിക്കുന്നത് പോലെയൊന്നും അവരോട് സംസാരിക്കാറില്ല. പുറത്തെങ്ങനെയാണോ അതിന് നേരെ ഓപ്പോസിറ്റാണ് ഞാൻ വീട്ടിൽ. അമ്മ ഉറങ്ങുമ്പോൾ പോലും എന്നെ കുറിച്ചാണ് ആലോചിക്കുന്നത് എന്നെനിക്കറിയാം. അച്ഛൻ ചെയ്തതെല്ലാം എനിക്കും അനിയനും വേണ്ടിയാണ്. പക്ഷേ എന്റെ വാക്കുകൾ എപ്പോഴും അവരെ വേദനിപ്പിക്കുന്നതായിരുന്നു. സംസാരത്തിൽ വേദനിപ്പിച്ചാലും അവരോടുള്ള സ്നേഹവും കടപ്പാടും ഒരിക്കലും മാറില്ല. അച്ഛനും അമ്മയും, അവരവരാണ്- ശിവാങ്കി കരഞ്ഞുകൊണ്ട് പറഞ്ഞു.

രചയിതാവിനെക്കുറിച്ച്അശ്വിനി പിസമയം മലയാളത്തില്‍ എന്റര്‍ടൈന്‍മെന്റ് സെക്ഷനില്‍ സീനിയർ ഡിജിറ്റൽ കണ്ടൻ്റ് പ്രൊഡ്യൂസറാണ് അശ്വിനി പി. 2013 ലാണ് പത്രപ്രവർത്തക എന്ന നിലയിലുള്ള കരിയർ ആരംഭിച്ചത്. വൺഇന്ത്യ - ഫിൽമിബീറ്റ് പോലുള്ള ദേശീയ മാധ്യമങ്ങളിൽ പ്രവൃത്തിച്ചു. സിനിമ മേഖലയെ വളരെ ഗൗരവമായി കാണുകയും ആ വിഷയത്തെ കുറിച്ച് അറിയാനും എഴുതാനുമാണ് താത്പര്യം. സിനിമാ രംഗത്തെ എഴുത്തുകാരുമായും സംവിധായകന്മാരായും അഭിനേതാക്കളുമായി അഭിമുഖം നടത്തിയിട്ടുണ്ട്. സിനിമ ചർച്ചകളിൽ പങ്കെടുത്തിട്ടുണ്ട്. നവമാധ്യമ രംഗത്ത് പന്ത്രണ്ട് വര്‍ഷത്തെ പ്രവൃത്തി പരിചയം. പൊളിട്ടിക്കല്‍ സയന്‍സില്‍ ബിരുദവും ജേര്‍ണലിസത്തില്‍ ഡിപ്ലോമയും നേടി.... കൂടുതൽ വായിക്കുക





English (US) ·