Authored by: അശ്വിനി പി|Samayam Malayalam•13 Oct 2025, 3:26 pm
നീന്തൽ അറിയാമോ എന്ന് ചോദിച്ചു, അറിയാം എന്ന് പറഞ്ഞ് വെള്ളത്തിലേക്ക് ചാടി. പക്ഷേ പാവാടയിൽ കാൽ സ്റ്റക്കായി. അഞ്ച് സെക്കന്റ് കൊണ്ട് ഞാൻ മരണം മുന്നിൽ കണ്ടു
രജിഷ വിജയൻതുടർച്ചയായി രണ്ടാം തവണയും മാരി സെൽവരാജ് സാറിന്റെ സിനിമയിൽ അഭിനയിക്കുക എന്നാൽ, അത് തീർത്തും ഒരു അനുഗ്രഹമാമെന്ന് നടി പറയുന്നു. കാരണം, കർണൻ എന്ന സിനിമ ചെയ്തതു തന്നെ കരിയറിലെ ഏറ്റവും മികച്ചത് എന്ന് കരുതിയതാണ്. ബൈസണിലേക്ക് ചേച്ചിയുടെ റോളാണ് എന്ന് പറഞ്ഞ് വിളിച്ചപ്പോൾ, ചേച്ചിയോ അമ്മയോ അനിയത്തിയോ എന്തുമായിക്കോട്ടെ, ചേച്ചിയുടെ സിനിമയിൽ ഒരു വേഷം കിട്ടിയാൽ മതി എന്നാണ് ഞാൻ പറഞ്ഞത് എന്ന് രജിഷ പറഞ്ഞു.
Also Read: മതത്തിന്റെ പ്രശ്നങ്ങൾ ഉണ്ടായിരുന്നു, എന്തുകണ്ട് കല്യാണം വൈകിപ്പോയി? 15 വർഷത്തെ യാത്ര, കീർത്തി പറയുന്നുസംവിധായകൻ എന്ന നിലയിൽ മാത്രമല്ല, വ്യക്തി എന്ന നിലയിലും എനിക്ക് മാരി സെൽവരാജ് സർ അത്രയും പ്രിയപ്പെട്ടതാണ്. എനിക്ക് നീന്തൽ അറിയില്ല. കർണന്റെ സമയത്താണ് കുറച്ച് പഠിച്ചത്. ഷോട്ടിന് ആവശ്യമായത് മാത്രം. ബൈസണിലേക്ക് എത്തിയപ്പോൾ ഒരു കുളത്തിലേക്ക് എടുത്ത് ചാടേണ്ട രംഗമുണ്ട്. നീന്താൻ അറിയില്ലേ എന്ന് സർ ചോദിച്ചു, അയ്യയ്യോ മറന്നു പോയല്ലോ, നാല് വർഷമായില്ലേ എന്നൊക്കെ മനസ്സിൽ ചിന്തിച്ചുവെങ്കിലും അറിയാം എന്ന് ഞാൻ പറഞ്ഞു.
എല്ലാ സെക്യൂരിറ്റിയും ഉണ്ടായിരുന്നു, ഷോട്ട് റെഡിയായി, വെള്ളത്തിലേക്ക് ചാടാൻ പറഞ്ഞു, അനുപമ ചാടി, പുറകെ ഞാനും ചാടി. പക്ഷെ എനിക്ക് നീന്താൻ സാധിച്ചില്ല, പാവാടയിൽ കാൽ കുരുങ്ങി. അഞ്ച് സെക്കന്റ്, ഞാൻ വെള്ളത്തിലേക്ക് താണു പോയി, മരണം ഞാൻ ഉറപ്പിച്ചു. ഇനിയില്ല, സെക്കന്റുകൾക്കുള്ളിൽ പലതും മനസ്സിൽ മിന്നി മാഞ്ഞു.
5 മുതൽ 17 വയസ്സുവരെയുള്ള കുട്ടികൾക്ക് നിർബന്ധിത ബയോമെട്രിക് പുതുക്കൽ ഇനി സൗജന്യം
പക്ഷേ ആരൊക്കെയോ ചേർന്ന് എന്നെ രക്ഷപ്പെടുത്തി കരക്കെത്തിച്ചു. ഞാൻ തിരിഞ്ഞു നോക്കുമ്പോൾ എന്റെ പിന്നിൽ മാരി സർ ഉണ്ടായിരുന്നു. കൂളിങ് ഗ്ലാസ്, ഷൂസ്, സോക്സ് ഒന്നും അഴിച്ചുവയ്ക്കാതെ അദ്ദേഹം എന്നെ രക്ഷപ്പെടുത്താൻ വേണ്ടി വെള്ളത്തിലേക്ക് എടുത്തു ചാടി. സെക്യൂരിറ്റിയ്ക്കായി നിന്നവർക്ക് മുന്നെ വെള്ളത്തിൽ ചാടി എന്നെ രക്ഷപ്പെടുത്തിയത് അദ്ദേഹമാണ്. ഒരു മനുഷ്യൻ എന്ന നിലയിൽ അദ്ദേഹത്തോടുള്ള ഇഷ്ടവും ബഹുമാനവും എനിക്ക് കൂടി- രജിഷ വിജയൻ പറഞ്ഞു.

രചയിതാവിനെക്കുറിച്ച്അശ്വിനി പിസമയം മലയാളത്തില്‍ എന്റര്‍ടൈന്‍മെന്റ് സെക്ഷനില്‍ സീനിയർ ഡിജിറ്റൽ കണ്ടൻ്റ് പ്രൊഡ്യൂസറാണ് അശ്വിനി പി. 2013 ലാണ് പത്രപ്രവർത്തക എന്ന നിലയിലുള്ള കരിയർ ആരംഭിച്ചത്. വൺഇന്ത്യ - ഫിൽമിബീറ്റ് പോലുള്ള ദേശീയ മാധ്യമങ്ങളിൽ പ്രവൃത്തിച്ചു. സിനിമ മേഖലയെ വളരെ ഗൗരവമായി കാണുകയും ആ വിഷയത്തെ കുറിച്ച് അറിയാനും എഴുതാനുമാണ് താത്പര്യം. സിനിമാ രംഗത്തെ എഴുത്തുകാരുമായും സംവിധായകന്മാരായും അഭിനേതാക്കളുമായി അഭിമുഖം നടത്തിയിട്ടുണ്ട്. സിനിമ ചർച്ചകളിൽ പങ്കെടുത്തിട്ടുണ്ട്. നവമാധ്യമ രംഗത്ത് പന്ത്രണ്ട് വര്‍ഷത്തെ പ്രവൃത്തി പരിചയം. പൊളിട്ടിക്കല്‍ സയന്‍സില്‍ ബിരുദവും ജേര്‍ണലിസത്തില്‍ ഡിപ്ലോമയും നേടി.... കൂടുതൽ വായിക്കുക





English (US) ·