Authored by: അശ്വിനി പി|Samayam Malayalam•30 Aug 2025, 3:54 pm
ടാറ്റു ഇപ്പോൾ സ്റ്റൈലിന്റെ ഭാഗമാണം. എന്ത് സ്റ്റൈലാണ് എന്ന് പറഞ്ഞാലും ടാറ്റു ചെയ്യുന്നത് തനിക്ക് ഭയമാണ് എന്ന് പറഞ്ഞിരുന്ന ആളാണ് ബിടിഎസിന്റെ ജെ ഹോപ്. എന്നിട്ടിപ്പോൾ ഒന്നല്ല, രണ്ടല്ല, മൂന്ന് ടാറ്റുവാണ് ജെ ഹോപ് ചെയ്തിരിയ്ക്കുന്നത്.
ജെ-ഹോപ്ബിടിഎസിന്റെ ജൂനിയർ ഗ്രൂപ്പായ CORTIS ന്റെ ഗോ എന്ന പാട്ട് ചാലഞ്ച് ഏറ്റെടുത്ത് അതിന് ഡാൻസ് ചെയ്യുന്ന വീഡിയോ ജെ ഹോപ്പ് തന്റെ ടിക് ടോക്കിൽ പങ്കുവച്ചിരുന്നു. ആ പാട്ടും ഡാൻസും ശ്രദ്ധിക്കുന്നതിനൊപ്പം തന്നെ ആരാധകർ ജെ ഹോപ്പിനെ സൂക്ഷ്മമായി ഒന്ന് നിരീക്ഷിച്ചപ്പോഴാണ് കാലുകളിലെ ടാറ്റു ശ്രദ്ധിച്ചത്.
Also Read: ബിഗ് ബോസ് ഹൗസിലേക്ക് ബാല? വ്യാസനെ കണ്ടിട്ടാണോ ആര്യന് ഇത്രയും സന്തോഷം? ആരൊക്കെയാണ് ആ അഞ്ച് വൈൽഡ് കാർഡ് എൻട്രികൾതുടയിൽ ഞാൻ നിങ്ങളുടേത് എന്നും, മുട്ടിന് താഴെ നീ എന്റേത് എന്നും എഴുതിയിരിക്കുന്നു. മറ്റൊരു കാലിൽ ഹോപ് എന്നും ടാറ്റു ചെയ്തതായി കാണാം. ഞാൻ നിന്റെ പ്രതീക്ഷ, നീ എന്റെ പ്രതീക്ഷ - എന്ന് മൊത്തത്തിൽ അർത്ഥം വരുന്ന രീതിയിലാണ് ടാറ്റൂ കാണപ്പെടുന്നത്. ഇത് ആരാധകരെ ഉദ്ദേശിച്ചാണോ അതോ പ്രണയത്തിലാണോ എന്നൊക്കെയുള്ള കൂടുതൽ കൺഫ്യൂഷനും ഫോളോവേഴ്സിനുണ്ട്.
Also Read: മകൾക്ക് മുൻപേ ബിസിനസിൽ തിളങ്ങിയത് സിന്ധു! ഗൾഫിൽനിന്നുള്ള ജോലി ഓഫറുകൾ നിരസിച്ചത് മക്കൾക്ക് വേണ്ടി
നേരത്തെ ജെ ഹോപ് ടൂറ്റൂയിസ്റ്റായ ഡോക്ടർ വൂസിന്റെ വർക് ഷോപിൽ പോയതായ വാർത്തകൾ ഉണ്ടായിരുന്നു. ടാറ്റു ചെയ്തോ എന്നൊക്കെയുള്ള ഗോസിപ്പുകൾക്കിടയിൽ വൂ ജെ ഹോപ്പിനും വിയ്ക്കും ഒപ്പമുള്ള സെൽഫി ചിത്രവും പങ്കുവച്ചു. ടാറ്റു ചെയ്തിരിക്കാം എന്ന സംശയം ആരാധകർക്കുണ്ടായിരുന്നുവെങ്കിലും, അന്ന് പോയതിന്റെ യഥാർത്ഥ ഫലം എന്താണ് എന്ന് ഈ ഡാൻസ് ചാലഞ്ച് വീഡിയോ പുറത്ത് വന്നപ്പോഴാണ് ബോധ്യപ്പെട്ടത്.
US New Policy: പഴയ കേസിനും ഇനി ശിക്ഷ ലഭിക്കും, ഇന്ത്യൻ കുടിയേറ്റക്കാർ നാടുകടത്തൽ ഭീഷണിയിൽ, ഈ നിയമം എല്ലാവരേയും ബാധിക്കും
ഇത് ലോസ് ആഞ്ചൽസിൽ ഉണ്ടായിരുന്നപ്പോൾ എടുത്ത വീഡിയോ ആണെന്നാണ് സൂചന. പുതിയ ആൽബത്തിന്റെ വർക്കുകളുമായി ബന്ധപ്പെട്ട് ജെ ഹോപ് അടക്കമുള്ള ബിടിഎസിന്റെ ഏഴ് താരങ്ങളും ലോസ് ആഞ്ചൽസിൽ ആയിരുന്നു. ആൽബത്തിന്റെ വർക്ക് പൂർത്തിയാക്കി കഴിഞ്ഞ ദിവസമാണ് ഏഴവർ സംഘം തിരിച്ചെത്തിയത്.

രചയിതാവിനെക്കുറിച്ച്അശ്വിനി പിസമയം മലയാളത്തില്‍ എന്റര്‍ടൈന്‍മെന്റ് സെക്ഷനില്‍ സീനിയർ ഡിജിറ്റൽ കണ്ടൻ്റ് പ്രൊഡ്യൂസറാണ് അശ്വിനി പി. 2013 ലാണ് പത്രപ്രവർത്തക എന്ന നിലയിലുള്ള കരിയർ ആരംഭിച്ചത്. വൺഇന്ത്യ - ഫിൽമിബീറ്റ് പോലുള്ള ദേശീയ മാധ്യമങ്ങളിൽ പ്രവൃത്തിച്ചു. സിനിമ മേഖലയെ വളരെ ഗൗരവമായി കാണുകയും ആ വിഷയത്തെ കുറിച്ച് അറിയാനും എഴുതാനുമാണ് താത്പര്യം. സിനിമാ രംഗത്തെ എഴുത്തുകാരുമായും സംവിധായകന്മാരായും അഭിനേതാക്കളുമായി അഭിമുഖം നടത്തിയിട്ടുണ്ട്. സിനിമ ചർച്ചകളിൽ പങ്കെടുത്തിട്ടുണ്ട്. നവമാധ്യമ രംഗത്ത് പന്ത്രണ്ട് വര്‍ഷത്തെ പ്രവൃത്തി പരിചയം. പൊളിട്ടിക്കല്‍ സയന്‍സില്‍ ബിരുദവും ജേര്‍ണലിസത്തില്‍ ഡിപ്ലോമയും നേടി.... കൂടുതൽ വായിക്കുക





English (US) ·