Authored by: ഋതു നായർ|Samayam Malayalam•4 Aug 2025, 3:35 pm
ഇക്ക എനിക്ക് ഒരു മെസേജ് ലാസ്റ്റ് അയച്ചു, അത് കേട്ടിട്ടാണ് എനിക്ക് ചങ്ക് തകർന്നുപോകുന്നതെന്ന് കണ്ണീരോടുകൂടി ദിലീപ് പറഞ്ഞതുകേട്ടപ്പോൾ ഞെട്ടിപ്പോയി;
kalabhavan navas (ഫോട്ടോസ്- Samayam Malayalam) നവാസിന്റെ വേർപാട് അദ്ദേഹത്തിന്റെ പ്രിയപ്പെട്ടവർക്ക് ഇപ്പോഴും വിശ്വസിക്കാൻ ആകുന്നില്ല. അദ്ദേഹത്തിന്റെ വ്യക്തിത്വതം തന്നെയാണ് കാരണം. വർഷങ്ങൾ ആയുള്ള പരിചയം ആണ്. അദ്ദേഹത്തിന്റെ ജ്യേഷ്ഠൻ നിയാസ് ആണെങ്കിലും അങ്ങനെ തന്നെയാണ്. എന്ത് സംഭവം ഉണ്ടെങ്കിലും സൊല്യൂഷൻ പറഞ്ഞു തരുന്ന ആളാണ് നവാസ് . യൂസഫെ എന്നുപറഞ്ഞുകൊണ്ട് ഒരു ചിരിയുണ്ട്. അത് ഇനി ഇല്ല. രാജന്പി ദേവിന്റെ ട്രൂപ്പിൽ ജോലി ചെയ്യുന്ന സമയത്താണ് ഞങ്ങൾ പരിചയപ്പെടുന്നത്. എല്ലാവരോടും സ്നേഹമുള്ള ആർക്കും നെഗറ്റീവ് പറയാൻ ഇല്ലാത്ത പുഞ്ചിരി തൂകുന്ന മനുഷ്യൻ. ദേഷ്യത്തോടെയുള്ള ഒരു മുഖം അദ്ദേഹത്തിന് ഇല്ല.
മരിക്കുന്നതിന് രണ്ടു ദിവസം മുൻപും എനിക്ക് മെസേജ് ഇട്ടു. അത് ഇങ്ങനെ ആയിരുന്നു, ഞാൻ പ്രകമ്പനം എന്ന പടം ചെയ്തുകൊണ്ടിരിക്കുവാ ചോറ്റാനിക്കരയിൽ ആണ്. പതിനഞ്ചു ദിവസത്തോളം കഴിയും തീരാൻ. പിന്നെ ഒരു പടം കൂടിയുണ്ട്. അത് ഒരു സെപ്റ്റംബർ ആകും കഴിയാൻ. അത് കഴിയുമ്പോൾ കാണാം എന്ന് പറയുകയും ചെയ്താണ്ALSO READ:ആ അമ്മയുടെ മകളായി പിറന്നതിൽ അഭിമാനം! എന്റെ അമ്മ നാഷണൽ വിന്നർ; ഉർവശിയെക്കുറിച്ച് കുഞ്ഞാറ്റ സിനിമ സംവിധാനം ചെയ്യണം എന്ന ആഗ്രഹവും അദ്ദേഹത്തിന് ഉണ്ടായിരുന്നു. എന്നാൽ എന്തുകൊണ്ടോ വർക്ക് ആയില്ല. ലണ്ടനിലേക്ക് പോകാൻ തയ്യാറെടുത്തുകൊണ്ടിരിക്കുകയായിരുന്നു നവാസ്. അതിന്റെ ഇടക്കാണ് മരണം. കണ്ണീരോടെ ദിലീപ് അയച്ച മെസേജ്
ദിലീപേ ഞാൻ വെള്ളിയാഴ്ച വരേ ഉളളൂ അന്ന് ഉച്ച കഴിഞ്ഞു എനിക്ക് പോണം; ഇത് കേൾക്കുന്പോൾ അദ്ദേഹം നേരത്തെ മരണം കണ്ടോ എന്നുപോലും നമുക്ക് തോന്നിപോകും.
ALSO READ: പർക്ക് ഗോ ഗമ്മിന് ബിടിഎസിൻറെ വി നൽകിയ സർപ്രൈസ്: താനൊരു ബെസ്റ്റ് ഫ്രണ്ട് ആണ് എന്ന് വീണ്ടും തെളിയിച്ചിരിയ്ക്കുന്നുകലാഭവൻ നവാസ് മരിക്കുകയോ, ചിന്തിക്കാൻ വയ്യ, ഒരു അസുഖവും ഇല്ലാത്ത, ആരോഗ്യം ഏറെ ശ്രദ്ധിക്കുന്ന ആള് മരിച്ചു എന്ന് കേട്ടപ്പോൾ സത്യം ആകല്ലേ എന്നാണ് ഹൃദയം ഉരുകി പ്രാർഥിച്ചത്; കണ്ണീരോടുകൂടിയാണ് എല്ലാ ആർട്ടിസ്റ്റുകളും അദ്ദേഹത്തിനെ യാത്രയാക്കിയത്; യുസഫ് ഇടറുന്ന സ്വരത്തിൽ പറയുന്നു.





English (US) ·