Authored by: അശ്വിനി പി|Samayam Malayalam•12 Aug 2025, 6:48 pm
ബിടിഎസ് താരങ്ങളുടെ ഒത്തു ചേരൽ ആരാധകർ വലിയ പ്രതീക്ഷയോടെ കാത്തിരിയ്ക്കുന്ന ഒന്നാണ്. ആരാധകർ മാത്രമല്ല, അവർ ഏഴു പേരും ഏറെ അത് ആഗ്രഹിക്കുന്നു എന്നതാണ് വാസ്തവം
ബിടിഎസ് വി എന്തിന് ആരാധകരെ പറയുന്നു, വി യും സുഗയും ആർ എമ്മും ജിന്നും ജിമിനും ജെ ഹോപ്പും ജങ്കൂക്കും എല്ലാം തങ്ങളൊരുമിച്ചുള്ള ഒരു വേദിയ്ക്ക് വേണ്ടി കാത്തിരിയ്ക്കുകയാണ്. ഇതിനിടയിൽ കൂട്ടത്തിൽ മൂന്ന് പേർ ഒന്നിച്ച് സ്റ്റേജിൽ പെർഫോം ചെയ്യുന്നത് കണ്ടപ്പോൾ കരഞ്ഞുപോയി എന്ന് വെളിപ്പെടുത്തുകയാണ് വി.
Also Read: കാമുകിയെ അതിഥിയാക്കി ട്രാവിസ് കെൽസ്; ന്യൂ ഹൈറ്റ്സ് പോട്കാസ്റ്റിൽ ടെയ്ലർ സ്വിഫ്റ്റ് എത്തിയ ടീസർ പുറത്തുവിട്ടുഒരു അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു വി. ഇക്കഴിഞ്ഞ ജൂൺ 13 നും 14 നും ജിയാങ് സ്റ്റേഡിയത്തിൽ ഹോപ്പ് ഓൺ ദ സ്റ്റേജ് എന്ന പേരിൽ ജെ-ഹോപ്പിന്റെ സോളോ പെർഫോമൻസുണ്ടായിരുന്നു. രണ്ട് ദിവസവും മറ്റ് ആറ് പേരും ജെ ഹോപ്പിന് പിന്തുണയുമായി എത്തിയിരുന്നു. ആദ്യത്തെ ദിവസം മൂന്നു പേരും, രണ്ടാമത്തെ ദിവസം ബാക്കി മൂന്നുപേരുമാണ് എത്തിയത്.
Also Read: മലയാളി നടിയുടെ മകൻ, ഒരു കാലത്തെ പരസ്യ ചിത്രങ്ങളിൽ സൂപ്പർ താരം; കരൾ രോഗം രൂപം തന്നെ മാറ്റിയ അഭിനയുടെ ഇന്നത്തെ അവസ്ഥ?
വൈഭവ് സൂര്യവംശി ഇന്ത്യയുടെ ഭാവി; കൃത്യമായ പ്ലാന്‍ തയ്യാറാക്കി ബിസിസിഐ, പ്രത്യേക പരിശീലനം നല്‍കും
അതിലൊരു ദിവസവും ജെ ഹോപ്പിന് പിന്തുണയുമായി വിയും ജങ്കൂക്കും ജിന്നും എത്തി. സ്റ്റേജിൽ ജങ്കൂക്കും ജിന്നും ജെ ഹോപ്പും ഒന്നിച്ച് പെർഫോം ചെയ്യുമ്പോൾ താൻ ഇമോഷണലായി കരഞ്ഞു പോയി എന്നാണ് വി പറഞ്ഞത്. അതിനെ കുറിച്ച് പറയാൻ എനിക്ക് ഭയങ്കര നാണക്കേടായി, കണ്ണുനീർ മറച്ചുവച്ച് ഞാൻ പ്രോഗ്രാം ആസ്വദിച്ചു. അതൊരു രഹസ്യമായിരുന്നു എന്നാണ് വി പറഞ്ഞ്. ആ ഒരു ഷോയ്ക്ക് ബിടിഎസ്സിന്റെ ഏഴ് താരങ്ങളും ഒത്തു ചേർന്നത് ആരാധകർക്കും വലിയ ആവേശവും സന്തോഷവും നൽകിയിരുന്നു.

രചയിതാവിനെക്കുറിച്ച്അശ്വിനി പിസമയം മലയാളത്തില്‍ എന്റര്‍ടൈന്‍മെന്റ് സെക്ഷനില്‍ സീനിയർ ഡിജിറ്റൽ കണ്ടൻ്റ് പ്രൊഡ്യൂസറാണ് അശ്വിനി പി. 2013 ലാണ് പത്രപ്രവർത്തക എന്ന നിലയിലുള്ള കരിയർ ആരംഭിച്ചത്. വൺഇന്ത്യ - ഫിൽമിബീറ്റ് പോലുള്ള ദേശീയ മാധ്യമങ്ങളിൽ പ്രവൃത്തിച്ചു. സിനിമ മേഖലയെ വളരെ ഗൗരവമായി കാണുകയും ആ വിഷയത്തെ കുറിച്ച് അറിയാനും എഴുതാനുമാണ് താത്പര്യം. സിനിമാ രംഗത്തെ എഴുത്തുകാരുമായും സംവിധായകന്മാരായും അഭിനേതാക്കളുമായി അഭിമുഖം നടത്തിയിട്ടുണ്ട്. സിനിമ ചർച്ചകളിൽ പങ്കെടുത്തിട്ടുണ്ട്. നവമാധ്യമ രംഗത്ത് പന്ത്രണ്ട് വര്‍ഷത്തെ പ്രവൃത്തി പരിചയം. പൊളിട്ടിക്കല്‍ സയന്‍സില്‍ ബിരുദവും ജേര്‍ണലിസത്തില്‍ ഡിപ്ലോമയും നേടി.... കൂടുതൽ വായിക്കുക





English (US) ·