നിങ്ങളൊക്കെ ജനിക്കുന്നതിന് മുന്നേ സിനിമ എടുത്തവരാണ് ഞങ്ങള്‍; അശ്വന്ത് കോക്കിന്റെയും ഉണ്ണി വ്‌ളോഗ്‌സിന്റെയും റിവ്യൂന് ഷാജി കൈലാസിന്റെ മറുപടി

3 days ago 1
സിനിമ റിവ്യു പറയുന്നതില്‍ കേരളത്തില്‍ ഏറ്റവും ശ്രദ്ധേയമായ രണ്ട് ചാനലുകളാണ് അശ്വന്ത് കോക്കിന്റെ യൂട്യൂബ് ചാനലും ഉണ്ണി വ്‌ളോഗ്‌സും. ഇരുവരും ഇപ്പോള്‍ ഏറ്റവുമൊടുവില്‍ റിവ്യു വീഡിയോ ചെയ്തിരിയ്ക്കുന്നത് ഷാജി കൈലാസ് സംവിധാനം ചെയ്ത വരവ് എന്ന ചിത്രത്തെ കുറിച്ചാണ്. ചിത്രത്തിന്റെ അസിസ്റ്റന്റ് ഡയരക്ടറായി മകന്‍ റുഷിന്‍ ഷാജി കൈലാസും പ്രവൃത്തിച്ചിരുന്നു.

ഇപ്പോഴിതാ റിവ്യു വീഡിയോകളോട് അച്ഛന്റെ പ്രതികരണം ചോദിച്ച് എത്തിയിരിക്കുകയാണ് റുഷിന്‍. അശ്വന്ത് കോക്കും ഉണ്ണി വ്‌ളോഗ്‌സും നടത്തിയ റിവ്യു റുഷിന്‍ ഷാജി കൈലാസിന് കാണിച്ചുകൊടുക്കുകയും ഷാജി കൈലാസിന്റെ പ്രതികരണം ആരായുകയുമായിരുന്നു.

Samayam Malayalamഓണാഘോഷത്തിന് റെഡിയായി നിവിന്‍ പോളിയും മമിത ബൈജുവും; ബത്‌ലഹേം കുടുംബ യൂണിറ്റ് 21 തിയേറ്റുകളില്‍
അശ്വന്ത് കോക്കിന്റെ വീഡിയോ കാണിച്ചു തുടങ്ങിയതും ഷാജി കൈലാസ് ചിരിക്കാന്‍ തുടങ്ങി. ഇദ്ദേഹത്തെ എനിക്കിഷ്ടാണെന്നും റിവ്യൂസ് കാണാറുണ്ട് എന്നും ഷാജി കൈലാസ് പറയുന്നുണ്ട്. പക്ഷേ അശ്വന്ത് പറഞ്ഞിരിയ്ക്കുന്ന ചില പോരായ്മകള്‍ എന്തുകൊണ്ടാണ് എന്നും, എന്താണ് അതിന്റെ സത്യാവസ്ഥ എന്നും ഷാജി കൈലാസ് വിശദമാക്കുന്നു. പോരായ്മകള്‍ ഉണ്ടെങ്കില്‍ തിരുത്താന്‍ തയ്യാറാണ് എന്നും അദ്ദേഹം പറയുന്നുണ്ട്.

ഉണ്ണി വ്‌ളോഗ്‌സില്‍ പരിഹസിക്കുന്ന വിധമുള്ള ചില പരമാര്‍ശനങ്ങള്‍ ഷാജി കൈലാസിനെ പ്രകോപിതനാക്കുന്നുണ്ട്. ടെക്‌നീഷ്യന്മാരെ പറയുന്നതൊന്നും സഹിക്കില്ല, എന്നെ എന്ത് വേണമെങ്കിലും പറഞ്ഞോളൂ, ഞാനാണല്ലോ സിനിമ എടുത്തിരിക്കുന്നത്. അവരെല്ലാം കഴിവ് തെളിയിച്ചിട്ടുള്ള ആളുകളാണ്. ഞാന്‍ പറയുന്നതിന് അനുസരിച്ച് എഡിറ്റിങും മ്യൂസിക്കും ചെയ്യുന്നതുകൊണ്ടാവാം ഒരുപക്ഷേ വരവിലെ പലതും നിങ്ങള്‍ക്ക് ഇഷ്ടപ്പെടാതെ പോയത്. അതിന് എന്നെ പറയാം.

പിന്നെ ഒരു സിനിമയോ പാട്ടോ ഒരാള്‍ക്ക് ഇഷ്ടപ്പെട്ടില്ല എന്ന് കരുതി എല്ലാവര്‍ക്കും അങ്ങനെ ആവണമെന്നില്ല. അതുകൊണ്ടാണ് മിനിമം, സിനിമ ഇറങ്ങി അഞ്ച് ദിവസമെങ്കിലും കഴിഞ്ഞ് റിവ്യു ചെയ്യണം എന്ന് പറയുന്നത്. ആളുകള്‍ക്ക് അത് കാണാനുള്ള അവസരം നല്‍കൂ, അവര്‍ കണ്ടിട്ട് വിലയിരുത്തട്ടെ, അതിന് മുന്‍പേ നിങ്ങള്‍ ഇന്‍ഫ്‌ളുവന്‍സ് ചെയ്യരുത്. പണ്ടത്തെ എന്റെ സിനിമകള്‍ എല്ലാം കള്‍ട്ട് ക്ലാസിക് ആണെന്ന് ഇവരൊക്കെ തന്നെ പറയുന്നു, അതിന് കാരണം ജനങ്ങള്‍ മറ്റാരുടെയും ഇന്‍ഫ്‌ളുവന്‍സ് ഇല്ലാതെയാണ് അന്ന് സിനിമ ആസ്വദിച്ചിരുന്നത് എന്നതാണ്.


പിന്നെ എന്റെ സ്റ്റൈലിനെ കുറിച്ച് പറയുന്നവരുണ്ട്. ഞാന്‍ ഇപ്പോഴും പഴയ അതേ രീതിയിലാണ് സിനിമ എടുക്കുന്നത് എന്നൊക്കെ. എന്റെ സിനിമയല്ലേ, എനിക്കിഷ്ടമുള്ളത് പോലയല്ലേ അത് ചെയ്യാനാവൂ. മാറ്റാന്‍ പറ്റുന്നില്ലല്ലോ, അതിന് നിങ്ങളെന്നോട് ക്ഷമിച്ചേക്ക്. ഷാജി കൈലാസിന്റെ തിരിച്ചുവരവ് തിരിച്ചു വരവ് എന്നൊക്കെ പറയുന്നുണ്ട്, തിരിച്ചു വരാന്‍ മാത്രം ഞാന്‍ എവിടെ പോയതാണ്. ഇവരൊക്കെ ജനിക്കുന്നതിന് മുന്‍പേ സിനിമ എടുത്ത് തുടങ്ങിയവരാണ്. സിനിമ എന്റെ പാഷനാണ്, എന്റെ തൊഴിലാണ്. അവിടെ നിന്ന് ഞാനെങ്ങോട്ടും പോയിട്ടില്ലയ

ഇനിയല്ല, ഒരു സിനിമ എന്തുകൊണ്ട് എങ്ങനെ എടുത്ത് എന്നതിനെ കുറിച്ച് നിങ്ങള്‍ക്ക് അറിയണമെങ്കില്‍ അത് എന്നോടും എഴുത്തുകാരനോടും നേരിട്ട് വന്ന് സംസാരിക്കൂ. അല്ലാതെ ജനങ്ങള്‍ക്ക് മുന്നിലേക്ക് വിമര്‍ശിക്കാന്‍ ഇട്ടുകൊടുക്കുകയല്ല വേണ്ടത് എന്നും ഷാജി കൈലാസ് പറഞ്ഞു

Read Entire Article