പഴയ മുറിപ്പാടുകളിൽ നിന്ന് ചോര പൊടിയുന്നത് ഞാൻ കണ്ടു! എത്ര ഉന്നത നിലയിലുള്ളവർക്കും അപവാദങ്ങൾ വേദനയുണ്ടാക്കും; കൂടെയുണ്ട് ചേച്ചീ

9 months ago 6

Authored byഋതു നായർ | Samayam Malayalam | Updated: 31 Mar 2025, 3:26 pm

എന്റെ ഒരു തുള്ളിക്കണ്ണീരിന് ഒരു ജന്മം മുഴുവൻ അവർ ഈശ്വരനു മുന്നിൽ മാപ്പ് പറയേണ്ടി വരും.ചെയ്യാത്ത കുറ്റങ്ങൾ ചെയ്തുവെന്ന് ആരും പറയാൻ പാടില്ലെന്നും മല്ലിക പറഞ്ഞിരുന്നു

Samayam Malayalamമല്ലിക സുകുമാരൻ മല്ലിക സുകുമാരൻ
മല്ലിക സുകുമാരന് പൂർണ്ണ പിന്തുണ നൽകി എഴുത്തുകാരി ശാരദക്കുട്ടി. എമ്പുരാനെ കുറിച്ചുള്ള രാഷ്ട്രീയവിവാദങ്ങളിൽ അവരുടെ കുടുംബാംഗങ്ങളെ വലിച്ചിഴയ്ക്കുന്നതും വ്യക്ത്യധിക്ഷേപങ്ങൾ നടത്തുന്നതും ശക്തമായി എതിർക്കുന്നു. എപ്പോഴും നിങ്ങൾക്കും കുടുംബത്തിനും ഒപ്പമുണ്ട് ചേച്ചീ - ശാരദക്കുട്ടി കുറിച്ചു;

ശാരദക്കുട്ടിയുടെ വാക്കുകൾ

എന്തെല്ലാം പ്രകോപനങ്ങളുണ്ടാക്കിയാലും ഒടുവിൽ നമ്മൾ ചേച്ചീ എന്നൊന്ന് സ്നേഹത്തോടെ വിളിച്ചാൽ കണ്ണുനിറഞ്ഞ് കെട്ടിപ്പിടിക്കും മല്ലികച്ചേച്ചി എന്ന് ഞാൻ വിളിക്കുന്ന മല്ലികാ സുകുമാരൻ.
കഴിവും അറിവും സിദ്ധിയും പക്വതയും ഉള്ള മക്കളെ വളർത്തിയെടുത്ത്, അവരെ ജീവിക്കാൻ വിട്ടിട്ട് സ്വന്തം കരിയറിൽ ശ്രദ്ധ പുലർത്തി ജീവിക്കുന്ന വ്യക്തിയാണവർ.


പക്ഷേ മക്കളെ ആരെങ്കിലും ദുരുദ്ദേശത്തോടെ തൊട്ടാൽ അവർ സർവ്വശക്തിയുമെടുത്ത് എതിർത്ത് മക്കൾക്കൊപ്പം നിൽക്കും. മല്ലികാസുകുമാരനെ ഞാൻ പ്രത്യേകിച്ച് സപ്പോർട്ട് ചെയ്യേണ്ട കാര്യമൊന്നുമില്ല. കാരണം, കടലിൽ തുഴഞ്ഞവർ തോട് കണ്ടാൽ ഭയപ്പെടില്ല എന്നറിയാം.

എങ്കിലും, അനിയത്തീ എന്നു മാത്രം വിളിച്ച് എന്നോട് സംസാരിക്കുന്ന മല്ലികച്ചേച്ചിക്ക് ഒപ്പമുണ്ടെന്ന് പറഞ്ഞാലേ ഇന്നെനിക്ക് സമാധാനമാകൂ.

ഇന്നവരെഴുതിയ കുറിപ്പിൽ അവർ തുഴഞ്ഞ തുഴച്ചിലിൻ്റെ, വടുക്കെട്ടുപ്പോയെന്ന് നമ്മൾ കരുതിയ പഴയ മുറിപ്പാടുകളിൽ നിന്ന് ചോര പൊടിയുന്നത് ഞാൻ കണ്ടു. എത്ര ഉന്നത നിലയിലുള്ളവർക്കും അപവാദങ്ങൾ വേദനയുണ്ടാക്കും.

എത്രനേരം സ്വകാര്യസംഭാഷണം നടത്തിയാലും തമാശക്കു പോലും മറ്റൊരാളെ വേദനിപ്പിക്കുന്ന ഭാഷ മല്ലികചേച്ചി പറയില്ല. എന്നാൽ എന്നും പറയേണ്ടത് പറഞ്ഞു മാത്രം ജീവിച്ചു വിജയിച്ച കുടുംബമാണ്. ഇനിയും അങ്ങനെ തന്നെയേ അവർക്കു കഴിയൂ എമ്പുരാനെ കുറിച്ചുള്ള രാഷ്ട്രീയവിവാദങ്ങളിൽ അവരുടെ കുടുംബാംഗങ്ങളെ വലിച്ചിഴയ്ക്കുന്നതും വ്യക്ത്യധിക്ഷേപങ്ങൾ നടത്തുന്നതും ശക്തമായി എതിർക്കുന്നു. എപ്പോഴും നിങ്ങൾക്കും കുടുംബത്തിനും ഒപ്പമുണ്ട് ചേച്ചീ.

മല്ലിക സുകുമാരൻ പറഞ്ഞ വാക്കുകൾ

പൃഥ്വിരാജ് പത്താം ക്ലാസ്സിൽ പഠിക്കുമ്പോൾ ആണ് അവന്റെ അച്ഛൻ മരിച്ചത്. നല്ലതും ചീത്തയും പറഞ്ഞു കൊടുത്തു തന്നെയാണ് ഞാൻ എന്റെ മക്കളെ വളർത്തിയത്.ഞങ്ങൾ രാഷ്ട്രീയം കൊണ്ട് ജീവിക്കുന്നവർ അല്ല.ബിജെപിയിലും കോൺഗ്രസിലും സിപിഎമ്മിലും ഉള്ള നേതാക്കളുമായി ഞങ്ങൾക്ക് വളരെ അടുപ്പം ഉണ്ട്.രാഷ്ട്രീയ സാഹചര്യങ്ങളുടെ സമ്മർദം മൂലം ഇതിൽ ചില നേതാക്കൾക്ക് അഭിപ്രായം മാറ്റേണ്ടി വന്നേക്കാം. പക്ഷെ ഞങ്ങൾ അഭിപ്രായം മാറ്റുന്നവരോ അതിന്റെ പേരിൽ സ്നേഹ ബഹുമാനങ്ങൾ വേണ്ടെന്നു വയ്ക്കുന്നവരോ അല്ല.വേട്ടയാടുന്നവരോട് എനിക്ക് ഒന്നേ പറയാനുള്ളൂ. എന്റെ ഒരു തുള്ളിക്കണ്ണീരിന് ഒരു ജന്മം മുഴുവൻ അവർ ഈശ്വരനു മുന്നിൽ മാപ്പ് പറയേണ്ടി വരും.ചെയ്യാത്ത കുറ്റങ്ങൾ ചെയ്തുവെന്ന് ആരും പറയാൻ പാടില്ല. 70 വയസ്സ് കഴിഞ്ഞ ഒരു അമ്മയെന്ന നിലയിൽ ഞാൻ പറയുന്നത് സത്യം ആണെന്ന് ഇവിടത്തെ ജനങ്ങൾ മനസ്സിലാക്കണം.....

Read Entire Article