Authored by: അശ്വിനി പി|Samayam Malayalam•20 May 2026, 4:38 p.m. IST
റൊമാന്റിക് ഹീറോ ആയി, പിന്നീട് വില്ലനായും എത്തിയ റഹ്‌മാന്‍ എല്ലാ തരം വേഷങ്ങളും തനിക്ക് വഴങ്ങും എന്ന് ഇതിനോടകം തെളിയിച്ചു കഴിഞ്ഞു. ഇനി പുതിയ അവതാരത്തിലാണ് എത്താന്‍ പോകുന്നത്
റഹ്മാൻറെ പുതിയ സിനിമയിലെ ലുക്ക്നാട്ടിന് പുറത്തെ ദൈവ വിശ്വാസങ്ങള്‍, അവയ്ക്ക് ആധാരമായ പഴയ ആചാരങ്ങള്‍ എന്നിവയുടെ പശ്ചാത്തലത്തില്‍ അവതരിപ്പിക്കപ്പെടുന്ന തമിഴ് സിനിമകള്‍ പ്രേക്ഷകര്‍ക്കിടയില്‍ വലിയ കോളിളക്കങ്ങള്‍ സൃഷ്ടിച്ചിട്ടുണ്ട്. മണ്ണും സംസ്‌കാരവുമായി ബന്ധപ്പെട്ട ജീവിത കഥകള്‍ പല സിനിമകളും ചര്‍ച്ചാ വിഷയമാക്കിയിട്ടുമുണ്ട്. എന്നാല്‍ ആ ജീവിതങ്ങള്‍ക്ക് പിന്നില്‍ ഒളിഞ്ഞിരിക്കുന്ന അമാനുഷ്യ കഥകള്‍ തമിഴ് നാട്ടിലെ തെക്കന്‍ ജില്ലകളില്‍ നാട്ടാര്‍ ആചാരത്തില്‍ ഉണ്ടായിരുന്നു. അത്തരത്തിലുള്ള നാട്ടാര്‍ മര്‍മ്മ കഥ യുടെ ചലച്ചിത്ര ആവിഷ്‌കാരമാണ് ഈ സിനിമ.
Also Read: ഒറ്റരാത്രികൊണ്ട് വന്ന മാറ്റം, ഞാന്‍ ഹിജാബിയായി; അന്നത്തെ ഗ്ലാമര്‍ നായിക, ജീവിതം ഇന്ന് ഹാപ്പിയാണ് എന്ന് മുംതാസ്നാട്ടാര് മര്‍മ്മ കഥയെ അവലംബമാക്കി 1980 കളുടെ പശ്ചാത്തലത്തിലാണ് അവതരണം. അക്കാലത്ത് അമാനുഷ്യ സംഭവങ്ങളാല്‍ ദുരന്തത്തില്‍ പെടുന്ന തന്റെ കുടുംബത്തെ രക്ഷിക്കാന്‍ തീവ്ര ശ്രമം നടത്തുന്ന ജമീന്ദാര്‍ നായക കഥാപാത്രമാണ് റഹ്‌മാന്റേത്.
ആദ്യം ഈ കഥാപാത്രം ചെയ്യാന്‍ വിസമ്മതിച്ച റഹ്‌മാന്‍ സാര്‍ പിന്നീട് കഥ മുഴുവന്‍ കേട്ടപ്പോള്‍, കഥയുടെയും കഥാപാത്രത്തിന്റെയും വ്യത്യസ്തതയും തനിമയും മനസിലാക്കി കണ്‍വിന്‍സ് ആവുകയായിരുന്നു. റഹ്‌മാന്‍ സാറിന്റെ സിനിമാ പ്രയാണത്തില്‍ ഈ സിനിമ വളരെ പ്രധാനപ്പെട്ട ഒന്നായിരിക്കും. സംവിധായകന്‍ ഭാരതി ബാലകുമാരന്‍ പറഞ്ഞു.
1980 കളില്‍ തമിഴ് നാട്ടിലെ തെക്കന്‍ ജില്ലകളില്‍ രക്ത ചൊരിച്ചിലിലൂടെ അരങ്ങേറിയ സംഭവ കഥയുടെ ചലച്ചിത്രാവിഷ്‌ക്കാരമായതിനാല്‍ ബ്രഹ്‌മാണ്ട സിനിമയായിട്ടാണ് നിര്‍മ്മിക്കുന്നത്. റഹ്‌മാനും വിശ്വയും നായകരാവുന്ന ഈ സിനിമയില്‍ അനുപമ കുമാര്‍, രമ്യാ സുരേഷ്, റിഷാ ജേക്കബ്‌സ്, ആടുകളം നരേന്‍, മൈം ഗോപി, മുനിഷ് കാന്ത്, ബാബാ ഭാസ്‌കര്‍ തുടങ്ങി പ്രമുഖരായ നിരവധി അഭിനേതാക്കള്‍ മറ്റു പ്രധാന വേഷങ്ങളില്‍ അഭിനയിക്കുന്നു. ഛായാഗ്രഹണം ഭാനു മുരുകനും , എഡിറ്റിങ് അമരന്‍ ഫെയിം കലൈവാണനും നിര്‍വഹിക്കുന്നു. ദിനേശ് കാശിയാണ് സ്റ്റണ്ട് മാസ്റ്റര്‍. പി ആര്‍ ഓ ജോണ്‍സണ്‍. കോമളാ - ഹരി ഭാസ്‌കരന്‍ ദമ്പതികളാണ് കോമളാ ഹരി പിക്‌ചേഴ്‌സിന്റെ ബാനറില്‍ ഈ ബ്രഹ്‌മാണ്ട ചിത്രം നിര്‍മ്മിക്കുന്നത്. , പി ആര്‍ ഓ- സി കെ അജയ് കുമാര്‍






English (US) ·