പേളി മാണി അന്ന് എന്നെ അറിയില്ല എന്ന് പറഞ്ഞു, ഇന്ന് പേളി ആരാണ് എന്നതല്ല ഇവിടെ പ്രശ്‌നം; മറീന മൈക്കിള്‍

1 month ago 9
മറീന മൈക്കിളും പേളി മാണി യും തമ്മിലുള്ള പ്രശ്‌നം ഒരിടയ്ക്ക് സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചയായിരുന്നു. പേളി മാണി ടിവി ഹോസ്റ്റായി ഒരു ഷോയിലേക്ക് പല തവണ മറീന മൈക്കിളിനെ അതിഥിയായി വിളിച്ചിരുന്നു. എബി എന്ന സിനിമയൊക്കെ ചെയ്തു നില്‍ക്കുന്ന സമയമായിരുന്നു അന്ന് മറീന. എന്നാല്‍ മൂന്ന് നാല് തവണ വിളിച്ചിട്ടും, ചാനലിന്റെ ഭാഗത്ത് നിന്ന് പല തവണ അത് മാറ്റി വെപ്പിച്ചു. അവസാനം ഗതികെട്ട് മറീന എന്താണ് പ്രശ്‌നം എന്ന് ചോദിച്ചപ്പോള്‍ പറഞ്ഞത്, മറീന വരുന്ന ഷോ ഹോസ്റ്റ് ചെയ്യാന്‍ പേളിയ്ക്ക് താത്പര്യമില്ല എന്നാണത്രെ അറിയിച്ചത്. പിന്നീട് മറീന പോയപ്പോള്‍ മറ്റൊരു ആങ്കറാണ് ഉണ്ടായിരുന്നത് എന്നും നടി വെളിപ്പെടുത്തി.

അന്ന് ഈ വിഷയം ചര്‍ച്ചയായാപ്പോള്‍ മറീന ആരാണെന്ന് പോലും അറിയില്ല എന്ന് പേളി മാണി പറഞ്ഞിരുന്നുവത്രെ. ഒരിക്കല്‍ തന്നെ അറിയില്ല എന്ന് പറഞ്ഞ ആള്‍, ഇന്ന് എല്ലാവരും അറിയുന്നത് കാരണം നേരിടുന്ന സൈബര്‍ അറ്റാക്കിനെ കുറിച്ചാണ് മറീന മൈക്കിളിന്റെ സോഷ്യല്‍ മീഡിയ പോസ്റ്റ്. ജന്തര്‍ മന്ദര്‍ പ്രക്ഷോഭത്തെ കുറിച്ചുള്ള പേളി മാണിയുടെ പോസ്റ്റിനും തുടര്‍ന്നുള്ള പോസ്റ്റിനും പ്രതികരണവുമായി എത്തിയിരിക്കുകയാണ് മറീന മൈക്കിള്‍

Samayam Malayalamഎന്നെ കളിയാക്കിയതാണോ പ്രശംസിച്ചതാണോ? കല്യാണം കഴിഞ്ഞ് 2 വര്‍ഷത്തിന് ശേഷം ഭാര്യ തനിക്ക് ഭക്ഷണമുണ്ടാക്കി തന്നു എന്ന് നാഗ ചൈതന്യ

മെറീന മൈക്കിളിന്റെ പോസ്റ്റ്

ഇങ്ങനെ ഒരാള്‍ ഉണ്ടെന്ന് പോലും എനിക്കറിയില്ല എന്ന് നീ അന്ന് എന്നെ കുറിച്ച് പറഞ്ഞു. അതിന് കുഴപ്പമൊന്നുമില്ല. മറ്റുള്ളവരുടെ അംഗീകാരമല്ല ഒരു വ്യക്തിയുടെ മൂല്യം നിര്‍ണ്ണയിക്കുന്നത്. വിരോധാഭാസമെന്ന് പറയട്ടെ, നമ്മള്‍ ഇന്നിവിടെ ഈ കാര്യം സംസാരിക്കാന്‍ കാരണം നിങ്ങളുടെ സ്വന്തം വാക്കുകള്‍ തന്നെയാണ്. ഞാന്‍ ആരാണെന്നതിലേക്കല്ല ആളുകളുടെ ശ്രദ്ധ തിരിഞ്ഞത്, മറിച്ച് അതിനോട് നിങ്ങള്‍ എങ്ങനെ പ്രതികരിച്ചു എന്നതിലേക്കാണ്. ചിലപ്പോഴൊക്കെ, ആര് ആരെ അറിഞ്ഞു എന്നതിലല്ല കാര്യം. വിമര്‍ശനങ്ങളെ എത്രത്തോളം മാന്യതയോടെയും പക്വതയോടെയും നേരിട്ടു എന്നതിലാണ്.

പൊതുവ്യക്തിത്വങ്ങള്‍ പ്രശസ്തിയും സ്വാധീനവും ആസ്വദിക്കുന്നത് ജനങ്ങള്‍ അത് നല്‍കുന്നത് കൊണ്ടാണ്. ആ സ്വാധീനത്തോടൊപ്പം വലിയൊരു ഉത്തരവാദിത്തവും വരുന്നുണ്ട്. സമൂഹത്തെ ബാധിക്കുന്ന വിഷയങ്ങളില്‍ സംസാരിക്കാന്‍ നിങ്ങള്‍ തിരഞ്ഞെടുക്കുകയാണെങ്കില്‍, ചോദ്യം ചെയ്യുന്നവരെ തരംതാഴ്ത്താനോ പരിഹസിക്കാനോ വ്യക്തിപരമായി ആക്രമിക്കാനോ മുതിരാതെ, അവരുടെ വിയോജിപ്പുകള്‍ കേള്‍ക്കാനുള്ള മനസ്സ് കൂടി കാണിക്കണം


ഒരു പോസ്റ്റ് ഡിലീറ്റ് ചെയ്തതുകൊണ്ട് എഴുതിയ വാക്കുകള്‍ ഇല്ലാതാകുന്നില്ല. വിമര്‍ശകരെ ബ്ലോക്ക് ചെയ്തതുകൊണ്ട് വിമര്‍ശനങ്ങള്‍ അപ്രത്യക്ഷമാകുന്നുമില്ല. പുകഴ്ത്തലുകള്‍ക്ക് മാത്രം അനുവാദമുള്ള ഒരു അടഞ്ഞ അന്തരീക്ഷം സൃഷ്ടിക്കാന്‍ മാത്രമേ അത് സഹായിക്കൂ. എല്ലാവരും നിങ്ങളെ പിന്തുണയ്ക്കുമ്പോള്‍ നിങ്ങള്‍ എത്ര ഉറക്കെ സംസാരിക്കുന്നു എന്നതിലല്ല നേതൃപാടവം അളക്കപ്പെടുന്നത്. ആളുകള്‍ വിയോജിക്കുമ്പോള്‍ നിങ്ങള്‍ എത്രത്തോളം ശാന്തതയോടെയും സത്യസന്ധതയോടെയും മറുപടി നല്‍കുന്നു എന്നതിലാണ്.

ഇത് വിദ്വേഷം പ്രചരിപ്പിക്കാനല്ല. ആരെയും താഴ്ത്തിക്കെട്ടാനുമല്ല. പൊതുജന അഭിപ്രായങ്ങളെ സ്വാധീനിക്കാന്‍ സ്വന്തം പ്ലാറ്റ്ഫോമുകള്‍ ഉപയോഗിക്കുന്നവരില്‍ നിന്ന് നിലപാടുകളിലെ സ്ഥിരതയും, ഉത്തരവാദിത്തവും, ബഹുമാനവും പ്രതീക്ഷിക്കുന്നതിനെക്കുറിച്ചാണ്. നിങ്ങളുടെ നിലപാട് ന്യായമായതാണെങ്കില്‍, വസ്തുതകള്‍ മുന്‍നിര്‍ത്തി അതിനെ പ്രതിരോധിക്കൂ. വിഷയത്തെ നേരിട്ട് അഭിസംബോധന ചെയ്യൂ. ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കൂ. അല്ലാതെ, ചോദ്യം ചോദിക്കുന്ന വ്യക്തിയെ വ്യക്തിപരമായി ആക്രമിക്കാതിരിക്കൂ. സ്വാധീനവും സത്യസന്ധതയും തമ്മിലുള്ള വ്യത്യാസവും അത് തന്നെയാണ്.

Read Entire Article