Authored by: അശ്വിനി പി|Samayam Malayalam•26 Jul 2025, 1:44 pm
കാർലി ഫോർച്യൂണിന്റെ നോവലിനെ ആസ്പദമാക്കിയൊരുക്കാനിരുന്ന മീറ്റ് മി ദ ലേക്ക് എന്ന ചിത്രം ഉടനെയൊന്നും പുറത്തിറങ്ങാൻ സാധ്യതയില്ല. ബ്രിട്ടൻ രാജകുടുംബത്തിലെ ഇളമുറക്കാരൻ പ്രഖ്യാപിച്ച സിനിമയ്ക്ക് ഇതുവരെ സംവിധായകനെ കിട്ടിയിട്ടില്ല
ഹാരി രാജകുമാരനും മേഗൻ മാർക്ക്ളും കാർലി ഫോർച്യൂണിന്റെ ബെസ്റ്റ് സെല്ലിംഗ് റൊമാൻസ് നോവലിന്റെ ചലച്ചിത്രാവിഷ്കാരമായി മീറ്റ് മി ദ ലേക്ക് എന്ന ചിത്രം ഹാരി രാജകുമാരനും മേഗൻ മാർക്ക്ളും പ്രഖ്യാപിച്ചിരുന്നു. എന്നാൽ ചിത്രത്തിന്റെ ചിത്രീകരണം ആരംഭിയ്ക്കുന്നത് പോയിട്ട് സംവിധായകനെ കണ്ടെത്താനോ അഭിനേതാക്കളെ തിരഞ്ഞെടുക്കാനും ഇതുവരെ നിർമാതാക്കളായ രാജകുമാരനും പങ്കാളിയ്ക്കും സാധിച്ചിട്ടില്ല.
Also Read: തെറാപ്പിയെക്കാൾ ഇത് ചെലവ് കുറഞ്ഞതാണ്, ലാഭവും; വേർപിരിയൽ വിവാദങ്ങൾക്കിടയിൽ തന്റെ ഹീലിങ് പ്രോസസിനെ കുറിച്ച് ആർതി രവിഓടിടി പ്ലാറ്റ്ഫോമായ നെറ്റ്ഫ്ളിക്സിലൂടെ ചിത്രം സ്ട്രീം ചെയ്യും എന്നായിരുന്നു പ്രഖ്യാപിയ്ക്കുമ്പോൾ പറഞ്ഞിരുന്നത്. എന്നാൽ ഈ വർഷത്തോടെ ഹാരി രാജകുമാരനും മേഗൻ മാർക്ക്ളിനും നെറ്റ്ഫ്ളിക്സുമായുള്ള കരാർ അവസാനിക്കും. ഇനിയുള്ള അഞ്ച് മാസത്തിനുള്ളിൽ എങ്ങനെ സംവിധായകനെ കണ്ടെത്തി, അഭിനേതാക്കളെ കണ്ടെത്തി സിനിമ ചിത്രീകരിച്ച് റിലീസ് ചെയ്യും എന്നാണ് ആളുകളുടെ ചോദ്യം. മൂന്ന് മില്യൺ ഡോളർ നൽകിയാണ് നെറ്റ്ഫ്ളിക്സിന്റെ സ്ളോട്ട് രാജകുടുംബം ബ്ലോക്ക് ചെയ്തത്. ആ കാശ് പോകുന്ന സാധ്യതയാണ് കാണുന്നത്.
നെറ്റ്ഫ്ലിക്സിനുവേണ്ടി എന്തെങ്കിലും ഉണ്ടാക്കുമ്പോൾ, അത് സ്ട്രീമറിൽ എത്താൻ വളരെ സമയമെടുക്കും — ഓരോ രാജ്യത്തിനും അനുയോജ്യമാക്കാൻ പോസ്റ്റ്-പ്രൊഡക്ഷനിൽ ഒരുപാട് കാര്യങ്ങൾ ചെയ്യാനുണ്ട്. ഈ വർഷം കരാർ അവസാനിക്കുകയാണെങ്കിൽ, ഈ സിനിമ എപ്പോഴാണ് നിർമ്മിക്കാൻ പോകുന്നത് എന്നാണ് ആരാധകരുടെയും മാധ്യമങ്ങളുടെയും ചോദ്യം.
'ഇന്ത്യക്കാരെ നിയമിക്കേണ്ട'; ആശങ്കപ്പെടുത്തുന്ന ട്രംപിൻ്റെ ആഹ്വാനം
നേരത്തെ, ഹാരി രാജകുമാരനും മേഗർ മാർക്ക്ളും ആഫ്രിക്കയിൽ ഒരു ഡോക്യുമെന്ററിയിൽ പ്രവർത്തിക്കുകയാണെന്ന് സൂചിപ്പിച്ചിരുന്നു. എന്നാൽ അതും മാറ്റിവെച്ചിരിക്കുകയാണ്. ഈ സാഹചര്യത്തിലാണ് പ്രഖ്യാപനം മാത്രമേയുള്ളോ, സിനിമ ഇല്ലേ എന്ന ചോദ്യവുമായി ചിലർ രംഗത്തെത്തിയത്.

രചയിതാവിനെക്കുറിച്ച്അശ്വിനി പിഅശ്വിനി- സമയം മലയാളത്തില്‍ എന്റര്‍ടൈന്‍മെന്റ് സെക്ഷനില്‍ സീനിയർ ഡിജിറ്റൽ കണ്ടൻ്റ് പ്രൊഡ്യൂസർ ആയി പ്രവൃത്തിയ്ക്കുന്നു. സിനിമ മേഖലയെ വളരെ ഗൗരവമായി കാണുകയും ആ വിഷയത്തെ കുറിച്ച് അറിയാനും എഴുതാനും താത്പര്യം. സിനിമാ രംഗത്തെ എഴുത്തുകാരുമായും സംവിധായകന്മാരായും അഭിനേതാക്കളുമായി അഭിമുഖം നടത്തിയിട്ടുണ്ട്. വണ്‍, ഇന്ത്യ ഫില്‍മിബീറ്റ് പോലുള്ള ദേശീയ മാധ്യമങ്ങളില്‍ പ്രവൃത്തിച്ചു. നവമാധ്യമ രംഗത്ത് പത്ത് വര്‍ഷത്തെ പ്രവൃത്തി പരിചയം. പൊളിട്ടിക്കല്‍ സയന്‍സില്‍ ബിരുദവും ജേര്‍ണലിസത്തില്‍ ഡിപ്ലോമയും നേടി.... കൂടുതൽ വായിക്കുക





English (US) ·