Authored by: അശ്വിനി പി|Samayam Malayalam•8 Oct 2025, 5:06 pm
എത്ര തന്നെ വലിയ ഫാൻ ഫൈറ്റ് നടന്നാലും മമ്മൂട്ടിയും മോഹൻലാലും തമ്മിലുള്ള സൗഹൃദം തകർക്കാൻ ആർക്കും സാധിക്കില്ല. ഇന്റസ്ട്രിയിൽ വന്ന കാലം മുതൽ തുടങ്ങിയതാണ് ആ ബന്ധം
സുഹാസിനിയും മണിരത്നവും | മോഹൻലാലും മമ്മൂട്ടിയുംഈ സൗഹൃദത്തെ കുറിച്ച് ചോദിക്കവെ പഴയ ഒരു സംഭവത്തെ കുറിച്ച് സുഹാസിനി മോഹൻലാലിനോട് സംസാരിക്കുന്ന ഒരു വീഡിയോ ക്ലിപ് ആണ് സോഷ്യൽ മീഡിയയിൽ ഇപ്പോൾ വൈറലാവുന്നത്. മോഹൻലാലുമായി നടത്തിയ ഒരു തമിവ് അഭിമുഖത്തിന്റെ വീഡിയോ ക്ലിപ് ആണത്.
Also Read: എനിക്കിന്ന് 18 വയസ്സ്, കാണാൻ വാപ്പിച്ചിയില്ല; വേദനയോടെ കലാഭവൻ നവാസിന്റെ മകൻ! ഈ ഡ്രസ്സ് ധരിക്കുന്നത് ഒരു ധൈര്യമാണ്ഏതോ ഒരു സിനിമയുടെ കഥ പറയാൻ വേണ്ടി മണിരത്നം മമ്മൂട്ടിയുടെ വീട്ടിലെത്തി. അവിടെ കണ്ടത് ഓടി വന്ന ഒരു കുട്ടിയെ മമ്മൂട്ടി വടിയെടുത്ത് തല്ലി, പോ പോ എന്ന് പറഞ്ഞ് വിരട്ടി ഓടിക്കുന്നതാണ്. ആരാണ് ആ കുട്ടി എന്ന് ചോദിച്ചപ്പോൾ, അത് മോഹൻലാലിന്റെ മകൻ പ്രണവ് മോഹൻലാൽ ആണെന്ന് പറഞ്ഞു. എന്നാലും വടിയൊക്കെ എടുത്ത് തല്ലുമോ എന്ന കൗതുകത്തോടെയാണ് ഇക്കാര്യം മണിരത്നം സുഹാസിനിയോട് പറഞ്ഞത്. ഇത് നേരിട്ട് മോഹൻലാലിനോട് സുഹാസിനി ചോദിക്കുന്നു.
താനും മമ്മൂട്ടിയും തമ്മിലുള്ള ബന്ധം അങ്ങനെയാണ് എന്നാണ് മോഹൻലാൽ അതിന് മറുപടി നൽകിയത്. ചെന്നൈയിലെ വീട്ടിൽ വച്ചായിരുന്നു അത്. മമ്മൂട്ടിയുടെ മക്കളും പ്രണവും എല്ലാം ഒരു പ്രായം വരെ ഒന്നിച്ച് കളിച്ചു വളർന്നവരാണ്. പിന്നീട് പഠനത്തിന്റെ ആവശ്യത്തിനൊക്കെയായി വേർപിരിഞ്ഞതാണ് എന്ന് മോഹൻലാൽ പറയുന്നു.
Also Read: കല്യാണം കഴിച്ചാൽ അശ്വിനെ മാത്രമേ കഴിക്കൂ എന്ന് ഞാൻ ഒറ്റക്കാലിൽ നിന്ന് വാശി പിടിച്ചു എന്ന് ശ്വേത; ഞാൻ പാടാൻ വേണ്ടി എല്ലാം ത്യജിച്ച ആളാണ്!
യുഎസിലെ ഷട്ട്ഡൗൺ: വിമാനത്താവളങ്ങൾ സ്തംഭിക്കുമോ?
പ്രണവ് ചെറുപ്പം മുതലേ അഭിനയിക്കുന്നുണ്ട്. ആറാം വയസ്സിൽ തന്നെ ബെസ്റ്റ് ആക്ടർ അവാർഡ് ഒക്കെ വാങ്ങിയിരുന്നു. അദ്ദേഹത്തിന്റെ ജീവിതം തീരുമാനിക്കുന്നത് അദ്ദേഹം തന്നെയാണ്. പഠനം പൂർത്തിയാക്കണം എന്ന് മാത്രമേ ഞാൻ ആവശ്യപ്പെട്ടിട്ടുള്ളൂ- എന്ന് മോഹൻലാൽ പറഞ്ഞു.

രചയിതാവിനെക്കുറിച്ച്അശ്വിനി പിസമയം മലയാളത്തില്‍ എന്റര്‍ടൈന്‍മെന്റ് സെക്ഷനില്‍ സീനിയർ ഡിജിറ്റൽ കണ്ടൻ്റ് പ്രൊഡ്യൂസറാണ് അശ്വിനി പി. 2013 ലാണ് പത്രപ്രവർത്തക എന്ന നിലയിലുള്ള കരിയർ ആരംഭിച്ചത്. വൺഇന്ത്യ - ഫിൽമിബീറ്റ് പോലുള്ള ദേശീയ മാധ്യമങ്ങളിൽ പ്രവൃത്തിച്ചു. സിനിമ മേഖലയെ വളരെ ഗൗരവമായി കാണുകയും ആ വിഷയത്തെ കുറിച്ച് അറിയാനും എഴുതാനുമാണ് താത്പര്യം. സിനിമാ രംഗത്തെ എഴുത്തുകാരുമായും സംവിധായകന്മാരായും അഭിനേതാക്കളുമായി അഭിമുഖം നടത്തിയിട്ടുണ്ട്. സിനിമ ചർച്ചകളിൽ പങ്കെടുത്തിട്ടുണ്ട്. നവമാധ്യമ രംഗത്ത് പന്ത്രണ്ട് വര്‍ഷത്തെ പ്രവൃത്തി പരിചയം. പൊളിട്ടിക്കല്‍ സയന്‍സില്‍ ബിരുദവും ജേര്‍ണലിസത്തില്‍ ഡിപ്ലോമയും നേടി.... കൂടുതൽ വായിക്കുക





English (US) ·