Authored byഋതു നായർ | Samayam Malayalam | Updated: 11 Apr 2025, 1:45 pm
പല എതിർപ്പുകൾ പല ഭാഗത്തുനിന്നും വന്നിട്ടും മഞ്ജുവിന് ഒപ്പം തന്നെ ചാക്കോച്ചൻ അഭിനയിച്ചു. പ്രതിസന്ധി ഘട്ടങ്ങളിൽ എല്ലാം ഒപ്പം നിന്നു. അതിനു പൂർണ്ണ സപ്പോർട്ട് കൊടുത്തത് പ്രിയ തന്നെ ആയിരുന്നു.
പ്രിയ കുഞ്ചാക്കോ ബോബൻ എന്റെ സഹോദരി എന്നാണ് പ്രിയയെ മഞ്ജു വിശേഷിപ്പിച്ചത്. മനോഹരമായ ഒരു വീഡിയോ പങ്കിട്ടുകൊണ്ട് മഞ്ജു എത്തിയപ്പോൾ സ്നേഹ പ്രവാഹം ആയിരുന്നു ആരാധകർ നൽകിയത്. ഇവരുടെ മിക്ക യാത്രകളും ഒരുമിച്ചായതുകൊണ്ടുതന്നെ നിറയെ സന്തോഷ നിമിഷങ്ങളെക്കുറിച്ചും ഇവർക്ക് പറയാനുണ്ട്. അതേസമയം മഞ്ജുവിന്റെ തിരിച്ചുവരവിൽ ഒപ്പത്തിനൊപ്പം തോൾ ചേർന്ന് നിന്നതിൽ ചാക്കോച്ചൻ മുൻപിൽ തന്നെ ആയിരുന്നു. ചാക്കോച്ചനൊപ്പം ആയിരുന്നു മഞ്ജുവിന്റെ രണ്ടാം വരവ് എന്നാൽ ഇവരുടെ ബന്ധം ഇത്രയും സ്മൂത്തായി പോകണം എങ്കിൽ ഉറപ്പായും അതിൽ പ്രിയ വഹിക്കുന്ന പങ്ക് ചെറുതല്ല. പ്രിയയുടെ പിന്തുണ ഒന്നുകൊണ്ട് മാത്രമാണ് ഈ ബന്ധം ഈ ഫ്രണ്ട്ഷിപ്പ് ഇത്രയും ശ്കതമായി തന്നെ പോകുന്നതും.
അതേസമയം 2005 ഏപ്രില്‍ 2നാണ് പ്രിയ ആന്‍ സാമുവല്‍ എന്ന തന്റെ ആരാധികയെ കുഞ്ചാക്കോ ബോബന്‍ വിവാഹം ചെയ്യുന്നത്. 2019 ഏപ്രില്‍ 16ന് ആയിരുന്നു ഇസഹാക്കിന്റെ ജനനം.
നമുക്കിടയിലെ നല്ലതും ചീത്തയുമെല്ലാം പരസ്പരം അംഗീകരിച്ച് കൈകോര്‍ത്ത് നമ്മള്‍ മുമ്പോട്ടു പോയി.. നിന്റെ അച്ഛനുമമ്മയ്ക്കും നീ നല്ലൊരു മകളായിരുന്നു. നിന്റെ കസിന്‍സിന് നീ നല്ലൊരു സഹോദരിയാണ്... സുഹൃത്താണ്.. എനിക്കുള്‍പ്പെടെ... നല്ലൊരു കാമുകിയാണ്.. (അതെനിക്കു മാത്രം) എനിക്ക് നല്ലൊരു ഭാര്യയാണ്.. എന്റെ കുടുംബത്തിന് നീ നല്ലൊരു മരുമകളും നാത്തൂനുമൊക്കെയാണ്.. ഇപ്പോള്‍ എന്റെ മകന്റെ സൂപ്പര്‍ അമ്മ കൂടിയുമാണ്.. ഒരായിരം ആലിംഗനങ്ങളും ചുംബനങ്ങളും എന്റെ പ്രിയതമയ്ക്ക് എന്നാണ് ഒരിക്കൽ ചാക്കോച്ചൻ വിവാഹവാര്ഷികത്തിനു കുറിച്ചത്.
എന്റെ പ്രിയപ്പെട്ട പങ്കാളിക്ക് ജന്മദിനാശംസകൾ, എന്റെ ജീവിതത്തിൽ സംഭവിച്ചതിൽ വച്ച് ഏറ്റവും മികച്ച കാര്യം നീയാണ് പ്രിയേ.അപ്പോൾ ഇതാ നിനക്ക് നൽകാൻ കഴിയുന്ന ഏറ്റവും മികച്ചത് നല്ല ജീവിതം തന്നെയാണ്.ഇനിയും ഒരുപാട് വർഷങ്ങൾ ആരോഗ്യത്തോടെയും സന്തോഷത്തോടെയും പോകാൻ ആകട്ടെ.
ഇത്രയും കുറഞ്ഞ സമയത്തിനുള്ളിൽ മനോഹരമായ ഒരു പാർട്ടി നടത്തിയതിനും ഇതൊരു ഗംഭീര സംഭവമാക്കിയതിനും അച്ചുമോൾ അച്ചു ഉമ്മന് നന്ദി! ഈ അവസരം ഇത്രയും രസകരവും സന്തോഷകരവുമാക്കിയ എന്റെ എല്ലാ കുടുംബാംഗങ്ങൾക്കും സുഹൃത്തുക്കൾക്കും നന്ദി ഉണ്ടെന്നും പ്രിയയുടെ ചിത്രങ്ങൾക്ക് ഒപ്പം ചാക്കോച്ചൻ കുറിച്ചു.





English (US) ·