പ്ലാസ്റ്റിക് സര്‍ജറി ചെയ്തതാണോ? പലരുടെയും ചോദ്യത്തിനുള്ള ഉത്തരം; പറ്റില്ല എന്ന് കരുതിയത് ശീലമായതിനെ കുറിച്ച് കീര്‍ത്തി

1 week ago 8

Authored by: അശ്വിനി പി|Samayam Malayalam19 May 2026, 2:54 p.m. IST

കഴിഞ്ഞ കുറച്ചു നാളുകളായി ഞാന്‍ മാനസികമായും ശാരീരികമായും ഒട്ടും ഓകെ അല്ലായിരുന്നു, എല്ലാത്തില്‍ നിന്നും വിട്ടു മാറി നില്‍ക്കുകായിയിരുന്നു. ആ ഒരു ബ്രേക്കാണ് ഇപ്പോള്‍ തന്റെ ഫിറ്റ്‌നസ്സ് യാത്രയെ കുറിച്ച് പറയാന്‍ കീര്‍ത്തി സുരേഷിനെ പ്രേരിപ്പിച്ചത്

keerthy suresh fitnessകീർത്തി സുരേഷ്
അമ്മ മേനക സുരേഷിന്റെ അഭിനയ പാരമ്പര്യം പിന്‍തുടര്‍ന്ന് കീര്‍ത്തി സുരേഷും സിനിമയിലേക്ക് എത്തി. എന്നാല്‍ തുടക്ക കാലം അത്ര എളുപ്പമായിരുന്നില്ല. രാശിയില്ലാത്ത നടി, രൂപമില്ലാത്ത നടി എന്നൊക്കെ പറഞ്ഞ് പല തരത്തിലുള്ള കളിയാക്കലുകളും നേരിട്ടു. അവിടെ നിന്നാണ് കീര്‍ത്തി സുരേഷ് മുന്നേറിയതും, മഹാനടിയിലൂടെ ദേശീയ പുരസ്‌കാരം നേടിയതും, ഇന്ന് ഇന്ത്യയിലെ ഏറ്റവും താരമൂല്യമുള്ള ഒരു നടിയായി മാറിയതും.

കീര്‍ത്തിയുടെ കരിയര്‍ ഗ്രോത്തിനൊപ്പം നടിയുടെ രൂപത്തിലും മാറ്റമുണ്ടായിരുന്നു. പെട്ടന്ന് വണ്ണം കുറഞ്ഞപ്പോള്‍, അത് പ്ലാസ്റ്റിക് സര്‍ജറിയാണ് എന്ന് പലരും പറഞ്ഞു. ഇപ്പോഴിതാ ആദ്യമായി കീര്‍ത്തി തന്റെ ഫിറ്റ്‌നസ് ജേര്‍ണിയെ കുറിച്ച് പറയുന്നു. ഇന്‍സ്റ്റഗ്രാമില്‍ വര്‍ക്കൗട്ട് ചെയ്യുന്ന വീഡിയോയ്‌ക്കൊപ്പമാണ് കീര്‍ത്തിയുടെ പോസ്റ്റ്

കീര്‍ത്തി സുരേഷിന്റെ പോസ്റ്റ്

ഞാനിത് ഷെയര്‍ ചെയ്യാന്‍ പറ്റിയ സമയമാണിത്. ഞാനിതുവരെ എന്റെ ഫിറ്റ്‌നസ് യാത്രയെ കുറിച്ച് സംസാരിച്ചിട്ടില്ല. എന്റെ ഏറ്റവും വലിയ പാഠമാണിത്. എന്റെ ശരീരത്തെ കുറിച്ചും എന്നെ കുറിച്ചും ഓരോ ദിവസവും ഞാന്‍ പുതിയതോരൊന്ന് പഠിച്ചുകൊണ്ടിരിയ്ക്കുകയാണ്

2013 ല്‍ ഒരു അഭിനേതാവായി തുടക്കം കുറിക്കുമ്പോള്‍, ഒന്നും അറിയാത്ത കുട്ടിയായിരുന്നു ഞാന്‍. പലരെയും പോലെ ജിം എനിക്ക് പറ്റിയ പണിയേ അല്ല എന്ന് ഞാന്‍ കരുതി. യഥാര്‍ത്ഥത്തില്‍ എന്റെ ശരീരത്തിന് ആവശ്യമായ അടിസ്ഥാന കാര്യങ്ങള്‍ ഞാന്‍ അവഗണിക്കുകയായിരുന്നു.

Also Read: പീക്കില്‍ നില്‍ക്കുന്ന അവസ്ഥയില്‍ വേണ്ടേ വേണ്ട എന്ന് പറഞ്ഞ് ഇട്ടിട്ട് പോയതാണ്; പാര്‍വ്വതി തിരിച്ചു വരില്ല എന്ന് ജയറാം

2018 ല്‍, മഹാനടി എന്ന സിനിമയ്ക്ക് ശേഷം ഒരു ബ്രേക്ക് വന്നു. അപ്പോഴാണ് എന്തുകൊണ്ട് ശ്രമിച്ചുകൂട എന്ന് ഞാന്‍ ചിന്തിച്ചത്. ഉയര്‍ന്ന പ്രോടീനും, കുറഞ്ഞ കാര്‍ബ് ഭക്ഷണവും ശീലമാക്കി ഞാന്‍ HIIT- യിലേക്കും കാര്‍ഡിയോയിലേക്കും ചാടി. 9 മാസത്തിനുള്ള പത്ത് കിലോയോളം കുറച്ചു. ആളുകള്‍ എന്നെ കാണാന്‍ ക്ഷീണിച്ചിരിയ്ക്കുന്നു, ഞാന്‍ പ്ലാസ്റ്റിക് സര്‍ജറി ചെയ്തു എന്നൊക്കെ പറയുന്നത് വരെ എനിക്കത് വലിയ അഭിമാന നേട്ടം തന്നെയായിരുന്നു

ഒടുവില്‍ 2020 ല്‍ ഞാന്‍ യോഗയിലേക്ക് ശ്രദ്ധ കേന്ദ്രീകരിച്ചു. അത് എല്ലാം മാറ്റി മറിച്ചു. അത് എനിക്ക് സന്തുലിതാവസ്ഥയും ആത്മവിശ്വാസവും തന്നു, എന്നെത്തന്നെ പരിപാലിക്കാനുള്ള ഒരു മാര്‍ഗവും നല്‍കി, അതാണ് യഥാര്‍ത്തത്തില്‍ ശരി.

എന്നാല്‍ കാലക്രമേണ എനിക്ക് സത്യം മനസ്സിലായി: ജിമ്മില്‍ പോകുന്നത് വര്‍ക്കാവുന്നുണ്ട്. ഞാന്‍ അത് ശരിയായ രീതിയില്‍ ചെയ്യുന്നില്ല. സ്ട്രങ്ത് പരിശീലനം എത്ര നിര്‍ണായകമാണെന്ന് ഞാന്‍ മനസ്സിലാക്കി.

ഇപ്പോള്‍, സ്ട്രങ്തണിങ് ചെയ്യുന്നത് എന്റെ ശീലങ്ങളുടെ ഭാഗമാണ്. യോഗ, അനിമല്‍ ഫ്‌ലോ, കാര്‍ഡിയോ, കാലിസ്തെനിക്‌സ് എന്നിവയുമായി എല്ലാം ബാലന്‍സ് ചെയ്യുന്നു. സത്യം പറഞ്ഞാല്‍, എനിക്ക് അനുഭവപ്പെട്ടതില്‍ വച്ച് ഏറ്റവും മികച്ചത് ഇതാണ്. എന്റെ ശരീരത്തിന് ഇപ്പോള്‍ ഞാന്‍ നല്‍കുന്ന സ്‌നേഹവും കരുതലും, ഇവിടെ നിന്ന് മാത്രമേ അത് മെച്ചപ്പെടുകയുള്ളൂ എന്ന് എനിക്കറിയാം!


ഒരുകാലത്ത് ഇത് എനിക്ക് പറ്റിയ പണിയല്ല എന്ന് കരുതിയത് ഇന്ന് എനിക്ക് വിലമതിക്കാനാവാത്തതായി മാറിയിരിക്കുന്നു. ഇന്ന് എന്നെ ഇവിടെ കാണുന്നതില്‍ ഞാന്‍ അഭിമാനിക്കുന്നു, എന്നിട്ടും ഞാന്‍ ഒരു തടിച്ച കുട്ടിയായിരുന്നപ്പോള്‍ എന്നെ എങ്ങനെ കൂടുതല്‍ ഇഷ്ടപ്പെട്ടിരുന്നു എന്നതിനെക്കുറിച്ച് ആളുകള്‍ എന്റെ അടുത്ത് വന്ന് അഭിപ്രായങ്ങള്‍ പറയുന്നുണ്ട്. നിങ്ങള്‍ തടിച്ചിരിക്കുമ്പോള്‍ അവര്‍ നിങ്ങളെ ഫിറ്റായിരിക്കാന്‍ ആഗ്രഹിക്കുന്നു, നിങ്ങള്‍ മെലിഞ്ഞിരിക്കുമ്പോള്‍ അവര്‍ നിങ്ങളെ തടിച്ചിരിക്കാന്‍ ആഗ്രഹിക്കുന്നു. ലോകം ചിലപ്പോള്‍ എങ്ങനെ പ്രവര്‍ത്തിക്കുന്നുവെന്ന് ഞാന്‍ അത്ഭുതപ്പെടുന്നു.

സമീപകാലത്ത് എനിക്ക് ശാരീരികവും മാനസികവുമായ ഒരു തിരിച്ചടി നേരിട്ടു. കഴിഞ്ഞ കുറച്ച് മാസങ്ങളായി ഞാന്‍ എല്ലാത്തില്‍ നിന്നും മാറി നില്‍ക്കുകയാണ്, പക്ഷേ ഈ യാത്ര എന്നെ ഓര്‍മ്മിപ്പിക്കുന്നു: എപ്പോഴെങ്കിലും എനിക്ക് ബ്രേക്ക് ചെയ്യേണ്ടിവന്നാലും, താല്‍ക്കാലികമായി നിര്‍ത്തേണ്ടിവന്നാലും, അല്ലെങ്കില്‍ നിര്‍ത്തേണ്ടിവന്നാലും, ഞാന്‍ ചെയ്യും; പക്ഷേ ഞാന്‍ ഒരിക്കലും തളരില്ല. മുന്നോട്ട് പോകൂ.
അശ്വിനി പി

രചയിതാവിനെക്കുറിച്ച്അശ്വിനി പിസമയം മലയാളത്തില്‍ എന്റര്‍ടൈന്‍മെന്റ് സെക്ഷനില്‍ സീനിയർ ഡിജിറ്റൽ കണ്ടൻ്റ് പ്രൊഡ്യൂസറാണ് അശ്വിനി പി. 2013 ലാണ് പത്രപ്രവർത്തക എന്ന നിലയിലുള്ള കരിയർ ആരംഭിച്ചത്. വൺഇന്ത്യ - ഫിൽമിബീറ്റ് പോലുള്ള ദേശീയ മാധ്യമങ്ങളിൽ പ്രവ‍ൃത്തിച്ചു. സിനിമ മേഖലയെ വളരെ ഗൗരവമായി കാണുകയും ആ വിഷയത്തെ കുറിച്ച് അറിയാനും എഴുതാനുമാണ് താത്പര്യം. സിനിമാ രംഗത്തെ എഴുത്തുകാരുമായും സംവിധായകന്മാരായും അഭിനേതാക്കളുമായി അഭിമുഖം നടത്തിയിട്ടുണ്ട്. സിനിമ ചർച്ചകളിൽ പങ്കെടുത്തിട്ടുണ്ട്. നവമാധ്യമ രംഗത്ത് 13 വര്‍ഷത്തെ പ്രവൃത്തി പരിചയം. പൊളിട്ടിക്കല്‍ സയന്‍സില്‍ ബിരുദവും ജേര്‍ണലിസത്തില്‍ ഡിപ്ലോമയും നേടി.... കൂടുതൽ വായിക്കുക

Read Entire Article