Authored byഅശ്വിനി പി | Samayam Malayalam | Updated: 12 Apr 2025, 1:21 pm
ഭര്‍ത്താവ് മരിച്ച സ്ത്രീ പൊട്ട് വയ്ക്കാന്‍ പാടില്ല, അണിഞ്ഞൊരുങ്ങി നടക്കാന്‍ പാടില്ല എന്നൊക്കെയാണ് സമൂഹത്തിന്റെ കാഴ്ചപ്പാട്. എന്നാല്‍ ഉഷ ഉതുപ്പ് അത്തരം സമൂഹ്യ ബോധമുള്ളവരുടെ ചിന്തകളെ ഒന്നും മാനിക്കുന്നതേയില്ല

ഞാന്‍ ഹിന്ദു ബ്രാഹ്‌മണനും അദ്ദേഹം മലയാളി ക്രിസ്ത്യനുമാണ്. പക്ഷേ ഞങ്ങളുടെ ദാമ്പത്യ ജീവിതത്തിലോ പ്രണയത്തിലോ മതത്തിന്റെ പേരിലുള്ള ഒരു വിള്ളലും സംഭവിച്ചിട്ടില്ല. എന്റെ കഴുത്തിലെ താലി രണ്ട് മതത്തെയും പ്രതിനിധാനം ചെയ്യുന്നതാണ്. ഭര്‍ത്താവ് മരണപ്പെട്ടു എന്ന് കരുതി ഞാന്‍ എന്തിന് എന്റെ താലി ഊരിമാറ്റണം. ഇത് എന്റെ ധൈര്യമാണ്. ഈ താലിയ്ക്ക് വല്ലാത്ത ഒരു ശക്തിയുണ്ട് എന്നാണ് എന്റെ വിശ്വാസം.
Also Read: 25 വര്‍ഷങ്ങള്‍, എല്ലാ പരാജയങ്ങള്‍ക്കും ഡിപ്രഷനും റിജക്ഷനും നന്ദി; 2025 എനിക്ക് സ്‌പെഷ്യല്‍ ആണെന്ന് മീര വാസുദേവന്‍, അതിന് ഭര്‍ത്താവിന്റെ മറുപടി
തലയല്‍ പൂവും വലിയ പൊട്ടും തൊടുന്നത് എന്റെ ഇഷ്ടമാണ്, അതാണ് അദ്ദേഹത്തിനും ഇഷ്ടം. മരിച്ചവര്‍ക്ക് വേണ്ടിയല്ല, ജീവിച്ചിരിക്കുന്നവര്‍ക്ക് വേണ്ടിയാണ് ജീവിക്കേണ്ടത് എന്ന് അദ്ദേഹം എപ്പോഴും പറയും. ഞാന്‍ ഇതൊന്നും ഇല്ലാതെ നില്‍ക്കുന്നത് അദ്ദേഹത്തിന് ഇഷ്ടപ്പെടുന്ന കാര്യമല്ല. ഫിസിക്കലി നമ്മളോടൊപ്പം ഇല്ല എന്ന് കരുതി ഒരിക്കലും അദ്ദേഹം എന്നില്‍ നിന്ന് പോകുന്നില്ല, എന്റെ ഹൃദയത്തില്‍ അദ്ദേഹം എന്നുമുണ്ട്.
ഭര്‍ത്താവ് മരിച്ചിട്ടും ജോളിയായി പാട്ട് പാടി നടക്കുന്നു എന്ന് പറയുന്നവരുണ്ട്, നിങ്ങള്‍ക്കറിയാമോ എത്രമാത്രം ഉള്ളില്‍ കരഞ്ഞുകൊണ്ടാണ് ഓരോ സ്‌റ്റേജിലും പാടുന്നത് എന്ന്, എത്രത്തോളം വേദന ഉള്ളില്‍ സഹിക്കുന്നുണ്ട് എന്ന്. കാലത്തിന് മാറ്റാന്‍ കഴിയാത്ത വേദനകളില്ല എന്നൊക്കെ പറയുന്നത് വെറുതെയാണ്. കാലം ആ വേദനകളെ അഭിമുഖീകരിക്കാന്‍ നമ്മളെ കൂടുതല്‍ ശക്തരാക്കും എന്നല്ലാതെ, ആ വേദന ഹൃദയത്തില്‍ നിന്ന് ഒരിക്കലും മാറില്ല.
ഭര്‍ത്താവ് മരിച്ചിട്ടും കഴുത്തില്‍ താലി, പൂവും പൊട്ടും, ജോളിയായി പാട്ടും പാടി നടക്കുകയല്ലേ എന്ന് പറയുന്നവര്‍ക്ക് ഉഷ ഉതുപ്പിന്റെ മറുപടി; എന്റെ വേദന നിങ്ങള്‍ക്കറിയാമോ?
എന്‍രെ 24 ആം വയസ്സിലായിരുന്നു ഞങ്ങളുടെ വിവാഹം. അന്‍പത് വര്‍ഷത്തിലേറെ ഞങ്ങള്‍ ഒന്നിച്ച് ജീവിച്ചു, മനോഹരമായ പ്രണയം. എന്റെ കരിയറില്‍ എന്താണ് അദ്ദേഹത്തിന്റെ പിന്തുണ എന്ന് ചോദിച്ചാല്‍, എന്നെ ഒരു രീതിയിലും സഹായിച്ചില്ല എന്നത് തന്നെയാണ്. അതുകൊണ്ട് എനിക്ക് സ്വയം വളരാന്‍ സാധിച്ചു. അദ്ദേഹത്തിന്റെ വേര്‍പാട് എനിക്ക് എത്രത്തോളം വലിയ വേദനയാണ് എന്ന് മറ്റൊരാളെ പറഞ്ഞ് ബോധ്യപ്പെടുത്തേണ്ടതില്ല- ഉഷ ഉതുപ്പ് പറഞ്ഞു

രചയിതാവിനെക്കുറിച്ച്അശ്വിനി പിഅശ്വിനി- സമയം മലയാളത്തില്‍ എന്റര്‍ടൈന്‍മെന്റ് സെക്ഷനില്‍ സീനിയർ ഡിജിറ്റൽ കണ്ടൻ്റ് പ്രൊഡ്യൂസർ ആയി പ്രവൃത്തിയ്ക്കുന്നു. സിനിമ മേഖലയെ വളരെ ഗൗരവമായി കാണുകയും ആ വിഷയത്തെ കുറിച്ച് അറിയാനും എഴുതാനും താത്പര്യം. സിനിമാ രംഗത്തെ എഴുത്തുകാരുമായും സംവിധായകന്മാരായും അഭിനേതാക്കളുമായി അഭിമുഖം നടത്തിയിട്ടുണ്ട്. വണ്‍, ഇന്ത്യ ഫില്‍മിബീറ്റ് പോലുള്ള ദേശീയ മാധ്യമങ്ങളില്‍ പ്രവൃത്തിച്ചു. നവമാധ്യമ രംഗത്ത് പത്ത് വര്‍ഷത്തെ പ്രവൃത്തി പരിചയം. പൊളിട്ടിക്കല്‍ സയന്‍സില്‍ ബിരുദവും ജേര്‍ണലിസത്തില്‍ ഡിപ്ലോമയും നേടി.... കൂടുതൽ വായിക്കുക





English (US) ·