മറ്റാര്‍ക്കും ഇല്ലാത്ത ചില പ്രിവിലേജ് എനിക്കുണ്ട്! കൊല്ലും പീഡിപ്പിക്കും എന്നൊക്കെ ഭീഷണിപ്പെടുത്തിയപ്പോഴും പിടിച്ചു നിന്നതിനെ കുറിച്ച് പാര്‍വ്വതി

1 month ago 4
കരുത്തുറ്റ നിലപാടുകളും ശക്തമായ തീരുമാനങ്ങളുമുള്ള നടിയാണ് പാര്‍വ്വതി തിരുവോത്ത് . തന്റെ നിലപാടുകളില്‍ ഉറച്ചു നിന്നതിന്റെ പേരിലും, അഭിപ്രായങ്ങള്‍ തുറന്ന് പറഞ്ഞതിന്റെ പേരിലും പലതും നേരിട്ടുവെങ്കിലും അതിനൊയൊക്കെ അതിജീവിച്ച് 20 വര്‍ഷത്തോളമായി ഇപ്പോഴും പാര്‍വ്വതി തിരുവോത്ത് ഇവിടെയുണ്ട്. അതെങ്ങനെ സാധിക്കുന്നു എന്നതിനെ കുറിച്ചാണ് പാര്‍വ്വതി തിരുവോത്ത് ഇപ്പോള്‍ സംസാരിക്കുന്നത്.

2017 ല്‍ എന്റെ ഒരു സഹപ്രവര്‍ത്തകയ്ക്ക് നേരിട്ട പീഡനം, അതിനോട് പ്രതികരിക്കാതിരിക്കാന്‍ കഴിഞ്ഞില്ല. അതിന്റെ പേരില്‍ എനിക്ക് അവസരങ്ങള്‍ നഷ്ട്‌പ്പെട്ടു, വധഭീഷണിയും പീഡിപ്പിക്കുമെന്ന ഭീഷണിയുമൊക്കെയുണ്ടായി. പക്ഷേ ഇരുപത് വര്‍ഷമായി ഞാനിവിടെ തന്നെയുണ്ട്. എനിക്ക് നിഷേധിച്ച അവസരങ്ങള്‍ എനിക്കുള്ളതല്ല എന്നാണ് എന്റെ വിശ്വാസം, എനിക്കൊപ്പം പ്രവൃത്തിക്കാന്‍ താത്പര്യമില്ലാത്തവര്‍ക്കൊപ്പം പ്രവൃത്തിക്കാന്‍ എനിക്കും താത്പര്യമില്ല.

Also Read: 58 വര്‍ഷങ്ങള്‍, ഭാര്യ, മക്കള്‍, കൊച്ചുമകന്‍ എല്ലാം കൊണ്ടും സമ്പന്നം! പിറന്നാള്‍ ദിനത്തെ കുറിച്ച് കൃഷ്ണകുമാര്‍

മമ്മൂട്ടി സാറിന്റെ ഒരു സിനിമയില്‍ സ്ത്രീകളെ ഒബ്ജക്ടിഫൈ ചെയ്യുന്നതിനെ കുറിച്ച് സംസാരിച്ചപ്പോള്‍ എന്റെ സിനിമ നിരോധിക്കണം എന്ന വാദം പോലും ഉണ്ടായിരുന്നു. അങ്ങനെയൊരു സാഹചര്യത്തിലാണ് ഉയരെ പോലൊരു സിനിമ വന്നത്. അത് വന്‍ വിജയമായി മാറുകയും ചെയ്തു. കേരളത്തിലെ ജനങ്ങളെ സംബന്ധിച്ച് അവര്‍ക്ക് വ്യക്തികളോട് മാത്രമാണ് വിരോധം, കലയോടല്ല. എന്നോട് വെറുപ്പുണ്ടെങ്കിലും, നല്ല സിനിമകള്‍ അവര്‍ അംഗീകരിക്കും.

എന്ന് നിന്റെ മൊയ്തീന്‍, ടേക്ക് ഓഫ്, ഉയരെ പോലുള്ള സിനിമകള്‍ എനിക്ക് വന്നത് അത്രയധികം സൈബര്‍ അറ്റാക്ക് ഞാന്‍ നേരിടുന്ന സമയത്താണ്. ആ കഥാപാത്രങ്ങള്‍ എനിക്ക് നല്‍കിയ കരുത്ത് വേറെ തന്നെയാണ്. ഇപ്പോഴും എനിക്ക് പറയാനുള്ളത്, എന്നോട് ഇന്റസ്ട്രി വിടാന്‍ പറയാന്‍ ആര്‍ക്കും അവകാശമില്ല, എനിക്ക് പോകണം എന്ന് തോന്നുമ്പോള്‍ മാത്രമേ ഞാനിവിടെ നിന്ന് പോകുകയുള്ളൂ.


ആ സമയത്ത് പ്രതികരിച്ച എന്റെ മറ്റ് സഹപ്രവര്‍ത്തകര്‍ക്കില്ലാത്ത പ്രിവിലേജ് എനിക്കുണ്ട്. എനിക്ക് ചുറ്റും അത്രയധികം പിന്തുണയ്ക്കുന്ന ആളുകളുണ്ടായിരുന്നു. സ്‌നേഹിക്കുകയും മനസ്സിലാക്കുകയും ചെയ്യുന്ന അച്ഛനും അമ്മയും, എനിക്കെന്തും തുറന്ന് സംസാരിക്കാന്‍ കഴിയുന്ന സഹോദരന്‍, എന്ത് വന്നാലും നേരിടാം എന്ന് പറയുന്ന സുഹൃത്തുക്കള്‍. അവരെല്ലാം നല്‍കിയ സംരക്ഷണ വലയത്തില്‍ നിന്നാണ് ഞാന്‍ പൊരുതിയത്- പാര്‍വ്വതി തിരുവോത്ത് പറഞ്ഞു.
Read Entire Article