മലയാളി നടിയുടെ മകൻ, ഒരു കാലത്തെ പരസ്യ ചിത്രങ്ങളിൽ സൂപ്പർ താരം; കരൾ രോഗം രൂപം തന്നെ മാറ്റിയ അഭിനയുടെ ഇന്നത്തെ അവസ്ഥ?

5 months ago 5

Authored by: അശ്വിനി പി|Samayam Malayalam12 Aug 2025, 11:48 am

അൻപതിലധികം മലയാള സിനിമകൾ ചെയ്ത, മലയാള സിനിമയിലൂെട ദേശീയ പുരസ്കാരം നേടിയ ടി പി മാധവിയുടെ മകനാണ് അഭിനയ് കിങർ. കൈയ്യെത്തും ദൂരത്ത് എന്ന സിനിമകളിലൂടെ മലയാളികൾക്ക് പരിചിതനായ നടന്റെ ഇപ്പോഴത്തെ ഈ അവസ്ഥയ്ക്ക് കാരണം എന്താണെന്നാണ് ആളുകളെ അമ്പരപ്പിക്കുന്നത്

അഭിനയ് കിങർഅഭിനയ് കിങർ
കഴിഞ്ഞ രണ്ട് ദിവസങ്ങളായി നടൻ അഭിനയ് കിങറുടെ ചിത്രങ്ങളും വീഡിയോകളുമാണ് സോഷ്യൽ മീഡിയയിൽ വൈറലാവുന്നത്. ത്രി റോസസ് അടക്കം നിരവധി പരസ്യ ചിത്രങ്ങളിലൂടെയും സിനിമകളിലൂടെയും പ്രേക്ഷകർക്ക് സുപരിചിതമായിരുന്ന നടന്റെ ഇപ്പോഴത്തെ മാറ്റം ആരെയും ഇമോഷണലാക്കുന്നതാണ്. നടനും ടെലിവിഷൻ താരവും സോഷ്യൽ മീഡിയ ഇൻഫ്ളുവൻസറുമായ കെപിവൈ ബാലയാണ് അഭിനയുടെ വീഡിയോ പുറത്തുവിട്ടത്. എന്താണ് അഭിനയുടെ ജീവിതത്തിൽ സംഭവിച്ചത്.

ദേശീയ പുരസ്കാരം നേടിയ മലയാളി നടി ടി പി രാധാമണിയുടെ മകനാണ് അഭിനയ്. ഉത്തരായണം എന്ന ചിത്രത്തിലൂടെയായിരുന്നു രാധാമണിയ്ക്ക് ദേശീയ പുരസ്കാരം ലഭിച്ചത്. അൻപതിലധികം സിനിമകൾ ചെയ്ത നടിയുടെ മകൻ, പക്ഷേ അമ്മ റക്കമന്റ് ചെയ്തിട്ടല്ല അഭിനയത്തിലേക്ക് എത്തിയത് എന്ന് അഭിനയ് പറയുന്നു.

Also Read: ഇവനൊക്കെ രാത്രി എങ്ങനെ കിടന്നുറങ്ങുന്നു എന്ന് ചിന്തിച്ചിട്ടുണ്ട്; കുറ്റബോധമില്ലാതെ ഉറങ്ങാൻ കഴിയുക എന്നത് വലിയ കാര്യമാണ്- ടൊവിനോ പറയുന്നു

ധനുഷ് നായകനായ തുള്ളുവതോ ഇളമൈ എന്ന ചിത്രത്തിലൂടെയായിരുന്നു അഭിനയത്തിലേക്കുള്ള തുടക്കം. ആദ്യത്തെ ചിത്രത്തിന് ശേഷം നിരവധി അവസരങ്ങൾ അഭിനയ്ക്ക് വന്നു. ജങ്ഷൻ എന്ന ചിത്രത്തിലൂടെ നായകനായി അരങ്ങേറിയെങ്കിലും, സിനിമ വൻ പരാജയമായി. അതോടെ അഡ്വാൻസ് തന്ന സിനിമകളിൽ നിന്നും പുറത്തായി. പിന്നീട് സിനിമ രാഷ്ട്രീയത്തിന്റെ ഭാഗമായോ, മറ്റെന്തോ അവസരങ്ങൾ എല്ലാം നഷ്ടപ്പെട്ടു.

abhinay look


ഒന്നും ചെയ്യാൻ കഴിയാത്ത അവസ്ഥയിൽ, സിനിമ വിട്ട് ദുബായിലേക്ക് പോയി. മൂന്ന് വർഷം അവിടെ ജോലി ചെയ്തുവെങ്കിലും സിനിമ തന്നെയായിരുന്നു സ്വപ്നം. തിരിച്ചുവന്ന് പരസ്യ ചിത്രങ്ങളിലും മോഡലിങിലും ശ്രദ്ധ കേന്ദ്രീകരിച്ചു. അവിടെ അഭിനയ് കത്തി നിന്നു. 120 ൽ അധികം പരസ്യങ്ങൾ അഭിനയിച്ചു. അതിനൊപ്പം അമേരിക്കൻ - ബിസിനസുകാരൻ വരനായി സിനിമകളിൽ അതിഥി വേഷം കിട്ടി. അങ്ങനെയാണ് കൈയ്യെത്തും ദൂരത്ത് പോലുള്ള സിനിമകൾ ചെയ്തത്.

Also Read: ഗോസിപ്പുകളിൽ സത്യമില്ല! ഞങ്ങൾ എട്ടുവർഷമായി ഇങ്ങനെ ജീവിക്കുന്നു; ഇനിയും മുൻപോട്ട് പോകാൻ ഏറെ ദൂരമുണ്ട്; ആരോപണങ്ങളിൽ ബഷീർ

ചെറുതെങ്കിലും കിട്ടിയ വേഷങ്ങൾ കൊണ്ട് സംതൃപ്തിനായി മുന്നോട്ട് പോകുമ്പോഴാണ് അമ്മയ്ക്ക് കാൻസർ രോഗം വന്നത്. അത് തന്നെ വല്ലാതെ തളർത്തി എന്ന് അഭിനയ് പറയുന്നു. നാല് വർഷത്തോളം അമ്മയ്ക്കൊപ്പം തന്നെയായിരുന്നു. അമ്മയുടെ മരണത്തോടെ പിന്നെ ഒന്നും ചെയ്യാൻ കഴിയാത്ത അവസ്ഥ. സാമ്പത്തികമായും തകർന്നു. വീട്ടിലെ ഓരോ സാധനങ്ങളായി വിറ്റ്, വീട് വരെ പോയി. അവസാനം കാറ് മാത്രമായി. അച്ഛനൊപ്പം കാറിൽ ഉറങ്ങും, പെട്രോൾ പമ്പിൽ ബാത്രൂമിൽ പോകും, ആരെങ്കിലും എന്തെങ്കിലും തന്നാൽ കഴിക്കും എന്ന അവസ്ഥയായി.

ഇംഗ്ലണ്ടിനെതിരെ ബുംറക്ക് വിശ്രമം നല്‍കുന്നതിന് പകരം ഐപിഎല്ലില്‍ ആകാമായിരുന്നില്ലേ? ചോദ്യമുയര്‍ത്തി മുന്‍ ഇന്ത്യന്‍ താരം


ഇതിനിടയിലായിരുന്നു കരൾ രോഗവും വന്നത്. അതോടെ രൂപം തന്നെ മാറിപ്പോയി. സിനിമയിലേക്ക് ഒരു തിരിച്ചു വരവിന് ശ്രമിച്ചുവെങ്കിലും അതും നടന്നില്ല. അതിനിടയിൽ തുപ്പാക്കി, അഞ്ജാൻ പോലുള്ള സിനിമകളിൽ വില്ലന് ശബ്ദം നൽകിയം അഭിനയ് എത്തിയിരുന്നു. ചെറുതെങ്കിലും ഒരു വേഷം കിട്ടി സിനിമയിൽ തിരിച്ചെത്തണം എന്ന് തന്നെയാണ് ഈ നാൽപത്തി നാലാം വയസ്സിലും അഭിനയുടെ ആഗ്രഹം.
അശ്വിനി പി

രചയിതാവിനെക്കുറിച്ച്അശ്വിനി പിസമയം മലയാളത്തില്‍ എന്റര്‍ടൈന്‍മെന്റ് സെക്ഷനില്‍ സീനിയർ ഡിജിറ്റൽ കണ്ടൻ്റ് പ്രൊഡ്യൂസറാണ് അശ്വിനി പി. 2013 ലാണ് പത്രപ്രവർത്തക എന്ന നിലയിലുള്ള കരിയർ ആരംഭിച്ചത്. വൺഇന്ത്യ - ഫിൽമിബീറ്റ് പോലുള്ള ദേശീയ മാധ്യമങ്ങളിൽ പ്രവ‍ൃത്തിച്ചു. സിനിമ മേഖലയെ വളരെ ഗൗരവമായി കാണുകയും ആ വിഷയത്തെ കുറിച്ച് അറിയാനും എഴുതാനുമാണ് താത്പര്യം. സിനിമാ രംഗത്തെ എഴുത്തുകാരുമായും സംവിധായകന്മാരായും അഭിനേതാക്കളുമായി അഭിമുഖം നടത്തിയിട്ടുണ്ട്. സിനിമ ചർച്ചകളിൽ പങ്കെടുത്തിട്ടുണ്ട്. നവമാധ്യമ രംഗത്ത് പന്ത്രണ്ട് വര്‍ഷത്തെ പ്രവൃത്തി പരിചയം. പൊളിട്ടിക്കല്‍ സയന്‍സില്‍ ബിരുദവും ജേര്‍ണലിസത്തില്‍ ഡിപ്ലോമയും നേടി.... കൂടുതൽ വായിക്കുക

Read Entire Article